റജബ് 06/1447
ഡിസംബർ 26/2025
No: 242

 ഉള്ളടക്കം 

▪️മുഖലിഖിതം
വിവേകശാലികളുടെ കർമ്മ പദ്ധതി 
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് തഖി ഉസ്മാനി

▪️ജുമുഅ സന്ദേശം 
സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ
        ✍️ മൗലാനാ ബുർഹാനുദ്ദീൻ ഖാസിമി

▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുത്തഹ്‌രീം
വൈവാഹിക ജീവിതത്തില്‍ സഹനത മുറുകെ പിടിച്ചുകൊണ്ട് പരസ്പരം കടമകള്‍ പാലിക്കുക.
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️കവർ സ്റ്റോറി
സിഹ്‌ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ഖുർആനിക ചികിത്സ.
         ✍️ മൗലാനാ മുഹമ്മദ് അയ്യൂബ് നദ്‌വി

▪️ആരിഫുല്‍ ഹദീസ് 
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ ഗ്രന്ഥ പരിചയം
സ്വീകാര്യമായ പ്രാർത്ഥനകൾ
🔹🔹🔹🔹🔹🔹🔹





 മുഖലിഖിതം 

വിവേകശാലികളുടെ കർമ്മ പദ്ധതി 


إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الْأَلْبَابِ. الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ

ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപകലുകൾ മാറിമാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക് തീർച്ചയായും വലിയ ദൃഷ്ടാന്തങ്ങളുണ്ട്. അവർ നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ ധ്യാനിക്കുന്നു. ആകാശഭൂമികളുടെ സൃഷ്ടിപ്പിൽ ചിന്തിക്കുന്നു. അവർ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഇതൊന്നും വെറുതെ നീ സൃഷ്ടിച്ചിട്ടില്ല. നീ പരിശുദ്ധനാണ്.ഞങ്ങളെ നരകശിക്ഷയെ തൊട്ട് നീ കാക്കേണമേ.(ആലു ഇംറാൻ 190,192)

റജബ് മാസം അല്ലാഹു പന്ത്രണ്ട് മാസങ്ങളിൽ നിന്നും നാല് മാസങ്ങളെ ആദരണീയ മാസങ്ങളാക്കിയിരിക്കുന്നു. ദുൽ ഖഅ്ദ്, ദുൽ ഹജ്ജും, മുഹർറം, എന്നീ തുടർച്ചയായ മൂന്ന് മാസങ്ങളും നാലമത്തേത് റജബുമാണ്. ഇവയെ പരിശുദ്ധ ഖുർആൻ ആദരണീയ മാസങ്ങൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ആദരണീയ മാസങ്ങളാകാനുള്ള ഒരു കാരണം ഇബ്റാഹിം നബി (അ)യുടെ ശരീഅത്തിൽ ഈ മാസങ്ങളിൽ യുദ്ധം ചെയ്യാൻ അനുവാദമില്ലായിരുന്നു. ഈ നിയമം നിലവിലും  ഇപ്രകാരമാണോ അല്ലയോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഭൂരിപക്ഷ പണ്ഡിതരുടെയും അഭിപ്രായം മുഹമ്മദീ ശരീഅത്തിൽ നിന്നും ഈ നിയമം ഒഴിവാക്കിയെന്നാണ്. ഈ മാസങ്ങളിൽ മുസ്‌ലിംകൾക്ക് യുദ്ധം ചെയ്യേണ്ട എന്തെങ്കിലും സാഹചര്യമുണ്ടായാൽ യുദ്ധം ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ല. എന്നാൽ ഇതോടൊപ്പം ഈ മാസങ്ങളിൽ ചെയ്യുന്ന സുന്നത്തായ കർമ്മങ്ങൾക്ക് മറ്റു ദിവസങ്ങളിൽ ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് പണ്ഡിതന്മാർ ഐക്യകണ്ഠേന അഭിപ്രായപ്പെടുന്നു. ആരെങ്കിലും സുന്നത്ത് നിസ്കാരം, ദാന ധർമ്മം, ദിക്ർ ദുആകൾ, മറ്റുള്ളവരെ സഹായിക്കൽ,  തുടങ്ങി എന്ത് നന്മ ചെയ്താലും മറ്റ് ദിവസങ്ങളിൽ നിസ്കരിക്കുന്നതിനേക്കാൾ പ്രതിഫലം ലഭിക്കുന്നതാണ്. ഇതിലാർക്കും അഭിപ്രായ ഭിന്നതയില്ല. ഈ മാസങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ദുൽ ഖഅ്ദിൽ തുടങ്ങി ദുൽ ഹജ്ജും കടന്നുവന്നു. അതിൽ ഹജ്ജ്, ബലിപോലുള്ള കർമ്മങ്ങൾ കടന്നുപോയി. എന്നാൽ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്. ഇതിൽ ഇരുന്നും നടന്നും നിന്നും കിടന്നുമൊക്കെ  അല്ലാഹുവിനെ അധികമായി സ്മരിക്കുക. سبحان الله والحمد لله ولا إله إلا الله والله أكبر പോലെയുള്ള ദിക്റുകൾ പതിവാക്കുക. കഴിയുന്നത്ര സുന്നത്ത് നിസ്കാരങ്ങൾ നിർവ്വഹിക്കുക. സാധാരണ ദിവസങ്ങളിലും സുന്നത്ത് നിസ്കാരങ്ങൾ പതിവില്ലാത്തവർ ഈ ദിവസങ്ങളിൽ നിസ്കരിക്കാൻ  പരിശ്രമിക്കുക. സാധാരണ മഗ്‌രിബിന് ശേഷമുള്ള രണ്ടു റക്അത്ത് സുന്നത്ത് കൂടാതെ അതിനോടൊപ്പം ആറ് റക്അത്ത് അവ്വാബീൻ കൂടി നിസ്കരിക്കുക. ഇപ്രകാരം സൂര്യോദയത്തിന് ശേഷമുള്ള ഇഷ്റാഖ്, തഹജ്ജുദ് പോലുള്ളവയും നിസ്കരിക്കുക. ഒരു കാര്യം ഉണർത്താനുള്ളത്,  തഹജ്ജുദിൻ്റെ ഏറ്റവും ശ്രേഷ്ഠമായ സമയം രാത്രിയുടെ അവസാനമാണ്. റസൂലുല്ലാഹി ﷺ സാധാരണ ഈ സമയങ്ങളിലാണ് നിസ്കരിച്ചിരുന്നതും. എന്നാൽ അല്ലാഹു നമ്മെ പോലുള്ള ദുർബലർക്ക് ഒരു അവസരം നൽകിയിരിക്കുന്നു. രാത്രിയുടെ അന്ത്യയാമങ്ങളിൽ എഴുന്നേൽക്കാൻ സാധിക്കാത്ത വ്യക്തി, ഇശായുടെ ഫർളിനും സുന്നത്തിനും ശേഷം വിത്റിന് മുമ്പായി  രാത്രി നിസ്കാരത്തിൻ്റെ നിയ്യത്തിൽ കുറച്ചു റക്അത്തുകൾ നിസ്കരിച്ചാൽ അല്ലാഹു അതിനെ രാത്രി നിസ്കാരങ്ങളിൽ രേഖപ്പെടുത്തുന്നതാണ്. ഇതും സ്ഥിരം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഈ ദിവസങ്ങളിൽ രണ്ടോ നാലോ ആറോ റക്അത്തുകൾ നിസ്കരിക്കുക. ഇതും അല്ലാഹു രാത്രി നിസ്കാരങ്ങളിൽ ഉൾപ്പെടുത്തുകയും പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. ഇത് എന്നോടും നിങ്ങളോടുമുള്ള ഒരു ഉണർത്തലാണ്. നമ്മിലൂടെ കടന്നുപോകുന്ന  ആദരണീയമായ ഈ മാസങ്ങളുടെ മഹത്വം മനസിലാക്കി ഈ ദിനങ്ങളിൽ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാൻ പരിശ്രമിക്കുക. അല്ലാഹു എനിക്കും നിങ്ങൾക്കും അതിനുള്ള തൗഫീഖ് നൽകട്ടെ!

മൗലാനാ മുഫ്തി മുഹമ്മദ് തഖി ഉസ്മാനി

🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD

ജുമുഅ സന്ദേശം

സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ

✍️ മൗലാനാ ബുർഹാനുദ്ദീൻ ഖാസിമി

നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. (സൂറത്തുൽ മാഇദ :6) 

ശരീഅത്ത് സമ്പൂർണ്ണം

    അല്ലാഹുവിന്റെ കൽപ്പനകളെ നിറവേറ്റാനും മനുഷ്യ കുലത്തിന് വഴികാട്ടാനും വിവിധ കാലങ്ങളിലായി അവൻ പ്രവാചകന്മാരെ നിയോഗിച്ചിരുന്നു. ആദി പുരുഷനായ ആദം നബി (അ) മുതൽ അന്ത്യ പ്രവാചകൻ മുഹമ്മദ് ﷺ വരെ ആ പരമ്പര തുടർന്നു. പ്രവാചകർ മുഖാന്തരം അല്ലാഹു അവതരിപ്പിച്ച നിയമ സംഹിതയാണ് 'ശരീഅത്ത്'.

    പ്രാരംഭ കാലങ്ങളിൽ മനുഷ്യ കുലം പരിഷ്കൃതമായി അസമ്പൂർണ്ണരായിരുന്നു. അതിനാൽ വിവിധ കാലങ്ങളിൽ വിവിധ ശരീഅത്തുകളായിരുന്നു. എന്നാൽ അന്ത്യദൂതർ മുഹമ്മദ് ﷺ യുടെ കാലത്ത് മനുഷ്യ കുലം സമ്പൂർണ്ണ പരിഷ്കൃതരായി. ആകയാൽ തങ്ങൾ ﷺക്ക് അവതീർണ്ണമായ ശരീഅത്ത് ഖിയാമത്ത് നാൾ വരെയുള്ള ജനങ്ങൾക്ക് പര്യാപ്തമായതാണ്. 

    മനുഷ്യൻ വളർന്ന് തുടങ്ങുമ്പോൾ കാലക്രമേണ ധരിച്ചിരുന്ന വസ്ത്രം അപര്യാപ്തമായി മാറും. പുതിയ വസ്ത്രങ്ങൾ ആവശ്യമാകും. എന്നാൽ പൂർണ്ണവളർച്ചയെത്തിയാൽ പിന്നെ മനുഷ്യന് വസ്ത്രം അപര്യാപ്തമാകില്ല. തുടർന്നും അതേ വസ്ത്രം ധരിക്കാൻ കഴിയും. ഇത് പോലെ തന്നെയാണ് ശരീഅത്തും. കാലഘട്ടമനുസരിച്ച് അത് പരിഷ്കൃതമായി കൊണ്ടേയിരുന്നു. എന്നാൽ മനുഷ്യർ പൂർണ്ണവളർച്ചയിലെത്തിയപ്പോൾ സമ്പൂർണ്ണ ശരീഅത്തും നൽകപ്പെട്ടു. അതിലിനി ഭേദഗതികളുടെ ആവശ്യമില്ല. 

    ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.

ശരീഅത്തിൻ്റെ അടിസ്ഥാനങ്ങൾ

ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാന പ്രത്യേകത 2 കാര്യമാണ്: നീതിയും മിതത്വവും. നീതിയെന്നാൽ, കഴിവനുസരിച്ച് ആളുകൾക്ക് ഉത്തരവാദിത്തം നൽകുകയെന്നാണ്. പുരുഷന് അവനാൽ കഴിയുന്ന ജോലിയും സ്ത്രീക്ക് അവരാൽ കഴിയുന്ന ജോലിയും നൽകുക. മിതത്വമെന്നാൽ കടമകളിൽ മിതത്വം പാലിക്കലാണ്. അങ്ങേയറ്റം ഭാരിച്ചതോ അങ്ങേയറ്റം ലഘുവായതോ അല്ലാതെ മദ്ധ്യമായ രീതി പിന്തുടരലാണ്.

സ്ത്രീകളുടെ അവകാശങ്ങൾ

    ചുരുക്കത്തിൽ, ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങൾ മുഴുവനും കാരുണ്യവും മനുഷ്യപ്രകൃതിയ്ക്ക് അനുയോജ്യവും മാനുഷിക ആവശ്യങ്ങളുമായി തീർത്തും ഇണങ്ങുന്നതുമാണ്. എന്നാൽ ശരീഅത്ത് നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിന്റെ പേരിലോ വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളിൽ കുടുങ്ങിയോ ചിലവേളകളിൽ പലരും തെറ്റിദ്ധാരണകളിൽ കുടുങ്ങാറുണ്ട്. പ്രത്യേകിച്ചും ഇന്നത്തെ മാധ്യമങ്ങൾ വർഗ്ഗീയത നിറഞ്ഞ പ്രചാരണങ്ങൾ നടത്തുകയും യാഥാർത്ഥ്യങ്ങൾ മറച്ചുവെക്കുകയും മന:പ്പൂർവ്വം തെറ്റിദ്ധാരണകൾ പരത്തുകയും ചെയ്യുന്നുണ്ട്. 

    ഇത്തരത്തിൽ വളച്ചൊടിക്കപ്പെടുന്ന ഒരു വിഷയമാണ് ഇസ്‌ലാമിലെ സ്ത്രീകളുടെ അവകാശങ്ങൾ. ഇസ്‌ലാം സ്ത്രീകൾക്ക് നൽകിയ അവകാശങ്ങളുടെ വിലയും നിലയും പൂർണമായി മനസ്സിലാകണമെങ്കിൽ ഇതര മതങ്ങളിലെയും സമൂഹങ്ങളിലെയും സ്ത്രീ നിയമങ്ങളെ മനസ്സിലാക്കുകയും ഇസ്‌ലാമിനും അവയ്ക്കുമിടയിൽ താരതമ്യം നടത്തുകയും ചെയ്താൽ മതിയാകുന്നതാണ്. (വിവരണത്തിന് വായിക്കുക: സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ, സയ്യിദ് ഹസനി അക്കാദമി, ഓച്ചിറ)

    ഇപ്രകാരം സാമ്പത്തിക മേഖലയിലും അനന്തരാവകാശ നിയമങ്ങളിലും ശരീഅത്ത് സ്ത്രീകളോട് വലിയ അക്രമം കാണിച്ചതായി വിമർശകർ വാദിക്കുന്നു. ഇസ്‌ലാം അനന്തര സ്വത്തിൽ ലിംഗ വിവേചനം നടത്തുന്നു, പെൺമക്കളുടെ ഓഹരി ആൺ മക്കൾക്കുള്ളതിൻ്റെ പകുതിയാണ്, പെണ്‍കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കളുടെ അനന്തരാവകാശം സഹോദരങ്ങളിലേക്ക് പോകും ഇങ്ങനെ ധാരാളം തെറ്റിദ്ധാരണകൾ അവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.

        ഈ കുപ്രചരണങ്ങളുടെ ഫലമായി, താൻ മരണപ്പെട്ടാൽ ഇസ്‌ലാമിക ശരീഅത്ത് പ്രകാരം പെൺമക്കൾക്ക് അനന്തര സ്വത്ത് ലഭിക്കുകയില്ല എന്ന് ധരിച്ച് പല മാതാപിതാക്കളും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തുകൊണ്ടിക്കുന്നു.

    ഇത് വളരെ അപകടകരമായ ഒരു പ്രവണതയാണ്. ഹറാമായ ഈ പ്രവൃത്തി യഥാർത്ഥത്തിൽ അല്ലാഹുവിന്റെ നിയമത്തിൽ അതൃപ്തി പ്രകടിപ്പിക്കലാണ്. ഇത്തരം പ്രവണതകൾ കുഫ്റിലേക്ക് കൊണ്ടെത്തിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഇനി ശരീഅത്തിനെ നിഷേധിച്ചുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നതെങ്കിൽ അത് കുഫ്റുമാണ്.

വിമർശനങ്ങളുടെ യാഥാർത്ഥ്യം

    ഇത്തരുണത്തിൽ ഇതിന്റെ യാഥാർത്ഥ്യത്തെ സംബന്ധിച്ച് മനസ്സിലാക്കേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കളുടെ അനന്തര സ്വത്തിൻ്റെ ഓഹരി സഹോദരങ്ങളിലേക്ക് പോകും എന്നതാണ് ഇതുമായി ബന്ധപ്പെട്ട പ്രധാന വിമർശനം. എന്നാല്‍ ഇസ്‌ലാമിലെ അനന്തരാവകാശ നിയമം അതിലേറെ വിശാലമാണ്. സന്താനമായി പെണ്‍കുട്ടികള്‍ മാത്രമുള്ളപ്പോള്‍ ഉണ്ടാകാൻ സാധ്യതയുള്ള ചില രൂപങ്ങൾ:

* മരിച്ചയാൾക്ക് പെണ്‍കുട്ടികള്‍ മാത്രമുള്ള കേസില്‍ ആദ്യം പരിഗണിക്കപ്പെടുന്നത് പിതാവിനെയാണ്. അപ്പോള്‍ ഭാര്യക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഓഹരി നല്കിയ ശേഷം ബാക്കിയാവുന്നത് മുഴുവന്‍ പിതാവിനാണ് ലഭിക്കുക. പിതാവ് ഉള്ളപ്പോള്‍ സഹോദരങ്ങളെ പരിഗണിക്കില്ല.

* മരിച്ചയാൾക്ക് പിതാവില്ല എന്നാല്‍ പൌത്രന്മാര്‍ ഉണ്ടെങ്കില്‍, സഹോദരന്മാരെക്കാള്‍ ഇവര്‍ക്കാണ് മുന്‍ഗണന നല്‍കപ്പെടുക. അപ്പോള്‍ ഭാര്യക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഓഹരി നല്കിയ ശേഷം ബാക്കിയാവുന്നത് പൌത്രനാണ് ലഭിക്കുക. പൌത്രന്മാര്‍ ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അവര്‍ അത് തുല്യമായി പങ്കിടും. ആണും പെണ്ണും ഉണ്ടെങ്കില്‍ രണ്ട് പെണ്ണിന്‍റെ ഓഹരി ഒരു ആണിന് എന്ന അനുപാതത്തില്‍ അത് അവര്‍ക്കിടയില്‍ വീതിക്കും.

* മരണപ്പെട്ട വ്യക്തിക്ക് പിതാവും പൌത്രനും ഇല്ലെങ്കില്‍ സഹോദരങ്ങളും അവകാശികളാകും. അപ്പോള്‍ ഭാര്യക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഓഹരി നല്കിയ ശേഷം ബാക്കിയാവുന്നത് സഹോദരീസഹോദരന്‍മാര്‍ രണ്ട് പെണ്ണിന്‍റെ ഓഹരി ഒരു ആണിന് എന്ന അനുപാതത്തില്‍ വീതിച്ചെടുക്കും.

    ഇതിന്റെ യുക്തിയെ സംബന്ധിച്ച് ഒന്ന് ചിന്തിച്ചാൽ തന്നെ മനസ്സിലാകുന്നതാണ്. ഒരാൾ മരണപ്പെടുകയും അയാൾക്ക് ഭാര്യയും പെൺമക്കളും മാത്രമാവുകയും ചെയ്താൽ, മരിച്ചയാൾക്ക് പിതാവ് ഉണ്ടെങ്കിൽ സ്വാഭാവികമായും ഇവർ പിതാവിന്റെ സംരക്ഷണയിലായിരിക്കും. അങ്ങനെയെങ്കിൽ അനന്തര സ്വത്തിന്റെ ഒരു ഭാഗം പിതാവിന് ലഭിക്കുന്നതിൽ എന്താണ് കുഴപ്പം! ഇനി പിതാവുമില്ലെങ്കിൽ മരിച്ചയാളുടെ പെൺമക്കൾക്ക് മക്കളുണ്ടെങ്കിൽ ബാക്കി അവർക്കാണ് ലഭിക്കുക. സ്വന്തം മക്കൾക്ക് ഓഹരി ലഭിക്കുന്നത് സ്വന്തത്തിന് ലഭിക്കുന്നതുപോലെ തന്നെയല്ലേ! മരിച്ചയാൾക്ക് പിതാവോ ചെറുമക്കളോ ഇല്ലാതെ വരുമ്പോൾ മാത്രമാണ് സഹോദരങ്ങളിലേക്ക് അനന്തര സ്വത്തിൻ്റെ വിഹിതം നീങ്ങുന്നത്. ഒരാൾ മരണപ്പെടുകയും അയാളുടെ ഭാര്യയും പെൺമക്കളും മാത്രം ഉണ്ടാവുകയും ചെയ്താൽ സാധാരണ നിലയിൽ ഇവരുടെ സംരക്ഷണ ഉത്തരവാദിത്വം നിർവഹിക്കുന്നതും നിർവഹിക്കേണ്ടതും മരണപ്പെട്ടയാളുടെ സഹോദരങ്ങളാണ്. അങ്ങനെയെങ്കിൽ അവർക്കും ഒരു വിഹിതം ലഭിക്കേണ്ടത് തന്നെയല്ലേ! ഇത് പ്രാഥമികമായി ചിന്തിക്കുമ്പോൾ മനസ്സിലാകുന്ന ചില കാര്യങ്ങളാണ്. ഇതല്ലാത്ത വേറെയും ധാരാളം യുക്തികൾ പടച്ചവൻ ഇതിൽ നിശ്ചയിച്ചിട്ടുണ്ടാകും.

സ്ത്രീകൾക്ക് പുരുഷന്മാരുടെ പകുതി

    ഇസ്‌ലാമിൻ്റെ അനന്തരാവകാശ നിയമത്തിൽ ആക്ഷേപത്തിന് സാധ്യതയുള്ള മറ്റൊരു കാര്യം, ചില സന്ദർഭങ്ങളിൽ പുരുഷന്റെ ഓഹരിയുടെ പകുതി മാത്രമാണ് സ്ത്രീക്ക് ലഭിക്കുന്നത് എന്നതാണ്. നിയമത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയാൽ ഈ ആക്ഷേപവും അസ്ഥാനത്താണെന്ന് വ്യക്തമാകും. (സഹോദരനും സഹോദരിക്കും തുല്യ പങ്ക് ലഭിക്കുന്ന ചില സന്ദർഭങ്ങളുമുണ്ട്.)

    ഇസ്‌ലാമിൽ സ്ത്രീ യാതൊരു സാമ്പത്തിക ബാധ്യതയും വഹിക്കുന്നവളല്ല. സ്വന്തം ചെലവ് പോലും അവളുടെ ഉത്തരവാദിത്വമല്ലാതിരിക്കെ അവൾക്ക് ലഭിക്കുന്നതെല്ലാം അവളോടുള്ള ആദരവിൻ്റെയും സന്തോഷത്തിന്റെയും പേരിലുള്ളതാണ്. അധിക സന്ദർഭങ്ങളിലും അനന്തരാവകാശ സ്വത്ത് അവളുടെ ബാങ്ക് ബാലൻസ് വർധിപ്പിക്കുവാനോ ആഭരണങ്ങൾ ശേഖരിക്കുവാനോ ആണ് വിനിയോഗിക്കപ്പെടുന്നത്. എന്നാൽ പുരുഷൻ തൻ്റെ മാത്രമല്ല, കുടുംബാംഗങ്ങളുടെയും ചെലവു കൾ വഹിക്കേണ്ടവനാണ്. ഭാര്യ, പെൺമക്കൾ, ചെറിയ ആൺമക്കൾ, കഴിവില്ലാത്ത മുതിർന്ന ആൺമക്കൾ തുടങ്ങിയവരെ അവനാണ് സംരക്ഷിക്കേണ്ടത്. പുരുഷൻ വിവാഹിതനാകുമ്പോൾ വധുവിന് മഹ്റും നൽകേണ്ടതുണ്ട്. സ്ത്രീക്ക് ഈയിനത്തിലും സമ്പത്ത് ലഭിക്കുന്നു. ഒരു ഉദാഹരണത്തിലൂടെ വളരെ എളുപ്പത്തിൽ നമുക്കത് മനസ്സിലാക്കാം. ഒരു വ്യക്തി മരണപ്പെടുന്നു. അനന്തരസ്വത്തായി മുപ്പതിനായിരം രൂപയും അതിന്റെ അവകാശികളായി ഒരു മകനും ഒരു മകളുമാണുള്ളത്. ഇസ്‌ലാമിക നിയമമനുസരിച്ച് മകന് ഇരുപതിനായിരം രൂപയും മകൾക്ക് പതിനായിരം രൂപയും ലഭിക്കും. പിന്നീട് ഇരുവരും വിവാഹിതരാകുമ്പോൾ ഇരുവരുടെയും മഹ്ർ പതിനായിരം രൂപ വീതം നിശ്ചയിക്കപ്പെടുന്നുവെന്ന് സങ്കൽപ്പിക്കുക. അപ്പോൾ സംഭവിക്കുന്നതെന്താണ്? മകന്റെ പക്കൽ നിന്നും പതിനായിരം രൂപ ചിലവാകുന്നു. മകൾക്ക് ഭർത്താവിന്റെ പക്കൽ നിന്നും മഹ്റായി പതിനായിരം രൂപ ലഭിക്കുന്നു. അതോടെ മകന്റെ കൈയ്യിലുള്ളത് പതിനായിരമായി ചുരുങ്ങുകയും മകളുടെ കൈയ്യിലുള്ളത് ഇരുപതിനായിരമായി വർധിക്കുകയും ചെയ്യും. മകന്റെ കൈയ്യിലുള്ളത് ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും മേൽ ചെലവഴിക്കപ്പെടുന്നു. എന്നാൽ മകളുടേത് സ്ഥിര സമ്പാദ്യമായി അവശേഷിക്കുന്നു.


ചുരുക്കത്തിൽ, കുപ്രചരണങ്ങൾക്ക് വശംവദരാകുന്നതിന്റെയും വിവരക്കേടിന്റെയും അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരം ആക്ഷേപങ്ങളും അതിൻറെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളും ഉണ്ടാകുന്നത്. മുസ്‌ലിമായി മരിക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ശരീഅത്ത് സമ്പൂർണ്ണവും സമഗ്രവുമാണെന്ന ഉറപ്പ് അവൻ കാത്തുസൂക്ഷിക്കണം. അതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിമർശനങ്ങൾ മുന്നിൽ വന്നാൽ അതിനെ സംബന്ധിച്ച് പഠിക്കുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യണം. ശരീഅത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയം യുക്തിഭദ്രമായി തോന്നുന്നില്ലെങ്കിൽ അത് തന്റെ യുക്തിയുടെ പരിമിതി ആണെന്ന് തിരിച്ചറിഞ്ഞ് പടച്ചവന്റെ ഔന്നത്യത്തിൽ അഭയം പ്രാപിക്കണം. പടച്ചവൻ നന്മയുടെ മാർഗത്തിൽ മരണംവരെ ഉറച്ചുനിൽക്കാൻ ഉതവി നൽകട്ടെ.

🔹🔹🔹🔹🔹🔹🔹


കവർ സ്റ്റോറി

സിഹ്‌ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ഖുർആനിക ചികിത്സ

✍️ മൗലാനാ മുഹമ്മദ് അയ്യൂബ് നദ്‌വി

ആമുഖം
           പടച്ചവൻ മനുഷ്യ പ്രകൃതിയിൽ വെച്ചിരിക്കുന്ന കാര്യങ്ങളാണ് രോഗങ്ങൾ. ശരിയായ ചികിത്സ ലഭിച്ചാൽ സാധാരണ ഗതിയിൽ ഇവ മാറുന്നതാണ്. എന്നാൽ ചിലപ്പോൾ ധാരാളം കാലമെടുത്ത് എത്ര ചികിത്സിച്ചാലും ചികിത്സ ഫലിക്കുന്നതല്ല. ഇത് പോലെ മറ്റ് ചിലർക്ക് പെടുന്നനെ രോഗങ്ങൾ വരാറുണ്ട്. പനി 104° ആവുക, ശക്തമായ ചുമയും ശ്വാസംമുട്ട് അനുഭവപ്പെടുക, വിരിപ്പിൽ പേൻ കാണപ്പെടുക, ചൊറി അപകടകരമായ നിലയിലാവുക, അങ്ങേയറ്റത്തെ ക്ഷീണവും ബലഹീനതയും ഉണ്ടാവുക, ഹൈള് രോഗം ബാധിക്കുകയോ ദിവസങ്ങൾ തെറ്റുകയോ ചെയ്യുക ഇതുപോലുള്ള കാര്യങ്ങൾക്ക് പിന്നിൽ കണ്ണേറ്, ബാധ, സിഹ്റ്, എന്നിവയാകാൻ സാധ്യതയുണ്ട്. ഇവ ഓരോന്നിനും ചില അടയാളങ്ങളുണ്ട്. അവകൾ കണ്ട് ആവശ്യമായ ചികിത്സകളിലേക്ക് തിരിയേണ്ടതാണ്. അല്ലെങ്കിൽ രോഗമെന്ന് വിചാരിച്ച് മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കുന്നതാണ്. ഇന്ന് ആയിരക്കണക്കിനല്ല, ലക്ഷക്കണക്കിന് ആളുകൾ ഇത് കാരണം ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരം ആളുകൾ റുഖിയ്യ ശർഇയ്യ എന്ന പേരിലുള്ള ഖുർആൻ ആയത്തുകളുടെ സമാഹാരം ഓതുകയോ ഓഡിയോ കേൾക്കുകയോ ചെയ്യുക. തുടർച്ചയായി കേൾക്കുമ്പോൾ അവസ്ഥകൾക്ക് മാറ്റം വല്ലതും കാണപ്പെടുന്നെങ്കിൽ വിശ്വസ്തതയോടെ മന്ത്രം നടത്തുന്ന ആളുകളുമായി ബന്ധപ്പെടേണ്ടതാണ്. മന്ത്രവാദികളിൽ പലരും അനാചാരങ്ങൾ എന്നല്ല, ശിർക്കുകളുമായി ബന്ധപ്പെടുന്നവരാണ്. പടച്ചവനല്ലാത്തവരുടെ പേരിൽ അറുക്കുക, ശരീരത്തിൽ ഖുർആൻ എഴുതുക, അല്ലാഹുവിൻ്റെ നാമങ്ങൾ എഴുതി കരിച്ച് മണക്കുക, അന്യസ്ത്രീകളെ കാണുക, മഹ്‌റമുകളില്ലാതെ സ്ത്രീകളെ അടുത്തിരുത്തുക, അന്യ സ്ത്രീകളെ സ്പർശിക്കുക, മാംസാഹാരം തടയുക, ജിന്നുകളുടെ സഹായം തേടുക, ജിന്നുകൾ പറയുന്ന കാര്യങ്ങൾ മുഴുവനും അന്ധമായി വിശ്വസിക്കുക, അർത്ഥമില്ലാത്ത വാചകങ്ങൾ ഉരുവിടുക എന്നിവ അതിൽ പെട്ടതാണ്. മറ്റു ചിലർ വൻ തുകകൾ ആവശ്യപ്പെടുന്നു. മന്ത്രത്തിന് കൂലി വാങ്ങുന്നത് ശരിയല്ല, അതിലൂടെ അതിൻ്റെ ഫലം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ആരെങ്കിലും ഹദ്‌യ വല്ലതും നൽകിയാൽ സ്വീകരിക്കാവുന്നതാണ്. അല്ലാഹുവിൻ്റെ ഖജനാവിൽ യാതൊരു കുറവുമില്ല. മറ്റുള്ളവർക്ക് സേവനം ചെയ്യുന്നവരെ സങ്കൽപ്പത്തേക്കാൾ കൂടുതലായി പടച്ചവൻ സഹായിക്കുന്നതാണ്. അതുകൊണ്ട്, ഇത് രണ്ടുമില്ലാത്ത വിശ്വസ്തരായ ആളുകളെ കണ്ടെത്തുക തന്നെ വേണം. ഇതിന് പരിഹാരമെന്നോണമാണ് ഈ രചന തയ്യാറാക്കിയത്. മാന്യ അനുവാചകർ ഇത് പല പ്രാവശ്യം വായിക്കുക! മേൽ പറയപ്പെട്ട പ്രയാസങ്ങളുള്ളവർ ഇതിൽ പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുക! തെറ്റ് വല്ലതും കണ്ടാൽ വിനീതനെ അറിയിക്കുക! ഇതിലെ ഏതെങ്കിലും കാര്യത്തോട് എതിരാഭിപ്രായമുള്ളവർ അത് ചെയ്യണമെന്നില്ല.

ഇതിൽ പറയപ്പെട്ട കാര്യങ്ങൾ പ്രവർത്തിക്കുന്നതിന് ആരിൽ നിന്നും ഇജാസത്ത് (അനുവാദം) വാങ്ങണമെന്നില്ല. എന്നാൽ പടച്ചവനുമായി അടുപ്പമുള്ള വ്യക്തിത്വങ്ങളോട് കൂടിയാലോചിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം ഉത്തമ ഗുണങ്ങൾ ഉണ്ടാക്കിയെടുക്കാൻ പരിശ്രമിക്കുകയും വേണം. 

അസ്സ്വാരിമുൽ ബത്വാർ , വിഖായത്തുൽ ഇൻസാൻ എന്നീ രണ്ട് ഗ്രന്ഥങ്ങൾ അവലംബിച്ചാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ശൈഖ് വഹീദ് എന്ന പണ്ഡിതൻ രചിച്ച ഈ ഗ്രന്ഥം മക്തബത്തു സ്വഹാബാ ഷാർജ 515575 എന്ന വിലാസത്തിൽ ലഭ്യമാണ്. 

വിനീതനും മന്ത്രത്തെ കുറിച്ച് വലിയ അറിവില്ല. എന്നാൽ ഇതിൽ പറയപ്പെട്ടിരിക്കുന്ന ചികിത്സകൾ ഖുർആനിലുള്ളതും ശരീഅത്തിന് അനുസൃതവും വളരെ ലളിതവുമാണ്. 

ഖുർആൻ പാരായണത്തിലൂടെയോ ദിക്ർ ദുആകളിലൂടെയോ ജിന്ന് കരിഞ്ഞ് പോവുകയോ പുറത്തേക്ക് വരികയോ ജിന്നിന് വല്ല ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. ഈ രചനയിൽ പറയപ്പെട്ട കാര്യങ്ങൾ സ്‌ത്രീകൾക്കും മന്ത്രിക്കുകയും മന്ത്രിച്ച് കൊടുക്കുകയും  ചെയ്യാവുന്നതാണ്. എന്നാൽ പാപങ്ങളിൽ മുഴുകിയവർ ഈ മന്ത്രം ഉപയോഗിക്കാൻ പാടുള്ളതല്ല. സംഗീതം ശ്രവിക്കൽ, അന്യരുടെ ചിത്രം കാണൽ, മോഷണം, അസഭ്യം, വ്യഭിചാരം, മോശമായ ബന്ധം മുതലായ പാപങ്ങൾ ചെയ്യുന്നവർ മന്ത്രിച്ചാൽ ഫലമുണ്ടാകുന്നല്ല. അതുപോലെ രോഗികളും പാപികളാണെങ്കിൽ പെട്ടെന്ന് ഫലം ലഭിക്കുന്നതല്ല. ആകയാൽ എല്ലാവരും പശ്ചാതപിക്കുക! രോഗം ഭേദമായ ശേഷവും പാപങ്ങളിൽ നിന്നും അകന്ന് കഴിയേണ്ടതാണ്. അല്ലെങ്കിൽ വീണ്ടും പിശാച് അക്രമിക്കാൻ സാധ്യതയുണ്ട്. ആകയാൽ, 1) മന്ത്രിക്കുന്നവർ അല്ലാഹുവിൻ്റെ ഏതെങ്കിലും ഉത്തമ ദാസനുമായി ബന്ധം സ്ഥാപിക്കുകയും ആത്മസംസ്‌കരണം നടത്തി കൊണ്ടിരിക്കുകയും ചെയ്യുക. 2) എല്ലാ പാപങ്ങളും വിശിഷ്യാ ടി.വി. യിലും മൊബൈലിലുമുള്ള തെറ്റായ നോട്ടം വർജ്ജിക്കുക. 3) പ്രഭാത പ്രദോഷങ്ങളിലെ ദുആകളിൽ കൃത്യനിഷ്ഠ പുലർത്തുക. വിവിധ സമയ സന്ദർഭങ്ങളിലുള്ള ദിക്ർ ദുആകൾ പാരായണം ചെയ്യുക. ഈ രചനയിൽ കൊടുക്കുന്ന മൻസിൽ എന്ന പേരുള്ള ഖുർആൻ ആയത്തുകൾ ദിവസവും പാരായണം ചെയ്യുക. ഈ രചനയിൽ മൻസിൽ എന്ന് പറയുന്നത് കൊണ്ടുള്ള ഉദ്ദേശം ഈ പറയപ്പെട്ട ആയത്തുകളാണ്. അധികം മന്ത്രങ്ങൾ നടത്താൻ സാധിക്കാത്തവർ കുറഞ്ഞപക്ഷം പ്രഭാത പ്രഭോഷങ്ങളിൽ ഈ ആയത്തുകൾ ഓതി വെള്ളത്തിലും എണ്ണങ്കിലും ഊതുക. വെള്ളം കുടിക്കുകയും എണ്ണ തലയിലും കാലിലും വേദനയുള്ള സ്ഥലത്തും പുരട്ടുക. ഇൻഷാ അല്ലാഹ് സിഹ്‌റിൻ്റെയും മറ്റും ബുദ്ധിമുട്ടുകൾ മാറുന്നതാണ്. സിഹ്ർ പല വിഭാഗങ്ങളുണ്ടെങ്കിലും എല്ലാ വിഭാഗങ്ങളുടെ ചികിത്സ ഏതാണ്ട് ഒന്നുപോലെയാണ്.

മനുഷ്യൻ ഉത്തമ സൃഷ്‌ടിയാണ്. മറ്റെല്ലാ സൃഷ്‌ടികളും മനുഷ്യനെ ഭയക്കുന്നു. അതുകൊണ്ട് ജിന്നിനെയും ശൈത്വാനിനെയും അൽപ്പം പോലും ഭയക്കേണ്ടതില്ല. അവയെ ഭയന്നാൽ അവ പിന്നാലെ കൂടുന്നതാണ്. ഖുർആൻ ഓതുന്നതിലൂടെ പ്രത്യേകിച്ചും മൻസിലിൻ്റെ ആയത്തുകൾ ഓതി ഊതിയാൽ പിശാച് അങ്ങേയറ്റം ദുർബലമാകുന്നതാണ്. ഈ ചികിത്സകൾ നടത്തുന്നവരെ പിശാച് ഉറക്കത്തിനിടയിൽ ശല്യപ്പെടുത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് ഉറങ്ങുന്നതിന് മുമ്പ് ആയത്തുൽ കുർസിയും ആമന റസുലും നിർബന്ധമായും ഓതേണ്ടതാണ്. പിശാചിൽ നിന്നും രക്ഷ ലഭിക്കുന്നതിന് ഉറങ്ങുന്നതിനു മുമ്പ് എല്ലാവരും ഈ ദുആ ഓതൽ സുന്നത്താണ്.
بِسْمِ اللَّهِ وَضَعْتُ جَنْبِي ، اَللَّهُمَّ اغْفِرْ لِي ذَنْبِي ، وَاخْسِئ شَيْطَانِي، وَفُكَ رِهَانِي ، وَاجْعَلْنِي فِي النَّدِيِّ الْأَعْلَى.

ഖുർആൻ പാരായണം കേൾക്കുന്നതിലൂടെ പിശാചിന് വലിയ പ്രയാസം ഉണ്ടാകുന്നതാണ്. ചില പ്രത്യേക ആയത്തുകൾ പ്രത്യേക പിശാചുക്കൾക്ക് ശക്തമായ പ്രഹരവുമാണ്. പ്രത്യേകിച്ച് മസിലിലെ ആയത്തുകൾ പിശാചിന് വളരെ അസഹനീയമാണ്. അതിൽ ഏതെങ്കിലും ആയത്തുകൾ ഓതുമ്പോൾ രോഗിയിൽ പ്രത്യേക അവസ്ഥയോ കൂടുതൽ പ്രയാസമോ കാണപ്പെടുന്നെങ്കിൽ പ്രസ്തുത ആയത്തുകൾ അഞ്ചു മുതൽ പതിനഞ്ച് പ്രാവശ്യം വരെ ആവർത്തിച്ചു ഓതേണ്ടതാണ്. 

സിഹ്ർ വഴിയായി ചിലർ ജിന്നുകളെ മറ്റുള്ളവരുടെ ശരീരത്തിൽ പ്രവേശിപ്പിക്കാറുണ്ട്. ചില ജിന്നുകൾക്ക് അതിന് താല്പര്യം കാണുകയില്ല, അവ മാരണക്കാരനോട് ശത്രുത പുലർത്തുന്നതാണ്. മാരണക്കാരനെയും ഭാര്യ മക്കളെയും ഉപദ്രവിക്കാൻ അവ ആഗ്രഹിക്കും. അതിൻ്റെ പേരിൽ രോഗിയെ ഉപദ്രവിക്കുകയും ചെയ്യും. ആകയാൽ, ജിന്നിനോട് ആദ്യം മയമായി വർത്തിക്കുകയും അടി, കൊല ഇവയിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗം പറഞ്ഞു കൊടുക്കുകയും ചെയ്യേണ്ടതാണ്. അവസാനഘട്ടത്തിൽ മാത്രമേ കടുപ്പം കാണിക്കാൻ പാടുള്ളൂ. 

ചിലപ്പോൾ ജിന്നുകൾ സ്വയം പ്രവേശിച്ച് ഉപദ്രവിക്കുന്നതാണ്. അതിനോട് ചോദിച്ചാൽ കാരണം പറയുകയും ചെയ്യും. ബാത്റൂമിൽ എന്നെ ചവിട്ടിയതിനാൽ എൻ്റെ കാലൊടിഞ്ഞുവെന്നും ഞാൻ താമസിച്ചിരുന്ന മരം വെട്ടിയെന്നും ഞാൻ ഉപയോഗിച്ചിരുന്ന പുഷ്പം പറിച്ചെന്നും മറ്റും പറയാറുണ്ട്. ഇപ്പോൾ ഇത് മനപ്പൂർവം ചെയ്തതല്ലെന്നും മനപ്പൂർവ്വം ചെയ്യാത്തതിന്റെ പേരിൽ പ്രതികാരം ചെയ്യുന്നത് ശരിയല്ലെന്നും മാപ്പ് കൊടുത്തു ഉപദ്രവിക്കാതെ മാറി പോകണമെന്ന് പറയേണ്ടതാണ്. മറ്റുള്ളവരെയും മറ്റു കാര്യങ്ങളെയും കുറിച്ച് ഒന്നും ചോദിക്കരുത് അല്പം മാത്രം സംസാരിക്കുക. എത്രയും പെട്ടെന്ന് അതിനെ ഇറക്കിവിടാൻ പരിശ്രമിക്കുക. പിശാചുക്കളുടെയും സിഹ്റിന്റെയും ഉപദ്രവം മഹാന്മാർ അടക്കം ഉണ്ടാവാറുണ്ട്. ശക്തിയുള്ളവരെ അടിക്കുമ്പോൾ പരിക്ക് ചെറുതാവുന്നതുപോലെ മഹാന്മാർക്ക് അതിന്റെ ദുഷ്ഫലങ്ങൾ അല്പം മാത്രമേ ഉണ്ടാവുകയുള്ളൂ. പിശാചിന്റെ കുതന്ത്രങ്ങൾ വളരെ ബലഹീനമാണെങ്കിലും അല്ലാഹുവിൻ്റെ ദിക്റുമായി ബന്ധമില്ലാത്തവരെ പിശാച് ഉപദ്രവിക്കുന്നതാണ്. അതെ, ഖുർആൻ പാരായണവും ദിക്ർ ദുആകളുമായി ബന്ധമുള്ളവരുടെ അകത്ത് പിശാച് കയറുന്നതല്ല. കയറിയാൽ തന്നെ കരിഞ്ഞു പോകും അതുകൊണ്ട് ദിക്ർ ദുആകളിൽ നിന്നും നാം ഒരിക്കലും അശ്രദ്ധരാവാതിരിക്കുക. 

ഖുർആനും മറ്റും ഓതി ഊതിയ വെള്ളം കുളിക്കാനും മറ്റും ഉപയോഗിക്കുമ്പോൾ മലിനജലവുമായി കൂടിച്ചേരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സുബ്‌ഹി മഗ്‌രിബ് നമസ്കാരങ്ങൾക്ക് ശേഷം താഴെ പറയുന്ന ദിക്ർ പത്ത് പ്രാവശ്യം കുറഞ്ഞത് ചെല്ലുന്നത് സുരക്ഷക്ക് വളരെ നല്ലതാണ്.

ഇതിന് നാലാം കലിമ എന്ന് പറയപ്പെടുന്നു. ഈ രചനയിൽ നാലാം കലിമ എന്നത് കൊണ്ടുള്ള ഉദ്ദേശം ഇതാണ്. ഇതിൽ യാതൊന്നും കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ല. ഇതിൽ കൊടുത്തിരിക്കുന്ന ഖുർആൻ വചനങ്ങളും ദിക്റ് ദുആകളും പാരായണം ചെയ്യുമ്പോൾ രോഗ ശമനത്തോടൊപ്പം പ്രതിഫലത്തെ കൂടി ലക്ഷ്യമാക്കേണ്ടതാണ്. 
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ.
ഈ ദുആ വീടുകളിൽ തഅ്ലീം പോലെ വായിക്കേണ്ടതാണ്. 

ദുഃഖ ദുരിതങ്ങളിൽ കഴിയുന്ന എല്ലാ സഹോദരന്മാരെയും ഈ രചന പരിചയപ്പെടുത്തുകയും ഇത് പാരായണം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുക. അല്ലാഹു ഈ രചനയെ സ്വീകരിക്കുകയും എല്ലാവർക്കും ഉപകാരപ്രദമാക്കുകയും ചെയ്യട്ടെ! 

മുഹമ്മദ് അയ്യൂബ് നദ്‌വി
അയ്യൂബി ശിഫാ ഖാനഃ, ഭട്കൽ

________________________________________


പിശാചിൻ്റെ കടുത്ത ഉപദ്രവമുണ്ടായാൽ

പിശാചിൻ്റെ ഉപദ്രവം വളരെ കഠിനമായെങ്കിൽ താഴെ കൊടുക്കുന്ന ദുആകൾ ആവർത്തിച്ച് ഓതുക. ഇതിനെ ദുആഉൽ കർബ് എന്ന് പറയപ്പെടുന്നു. 
1) لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ ، لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمُ ، لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَوَاتِ وَرَبُّ الْأَرْضِ، وَرَبُّ الْعَرْشِ الكَرِيمِ.
(۲) اللَّهُ رَبِّي لَا يُشْرِكْ بِهِ شَيْئًا.
(۳) اللَّهُمَّ إِنِّي عَبْدُكَ وَابْنُ آمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِي حُكْمِكَ، عَدْلٌ فِي قَضَاؤُكَ، أَسْأَ لَكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كَتَابِكَ ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجَلاء حُزْنِي ، وَذَهَابَ هَمِّى.

മാരണം എന്നാൽ എന്ത്? 

മാരണം ചെയ്യപ്പെടുന്നവരുടെ ശരീരത്തിലെ മനസ്സിലോ ബുദ്ധിയിലോ കുഴപ്പമുണ്ടാക്കുന്ന മന്ത്രങ്ങൾക്കും പ്രവർത്തനങ്ങൾക്കുമാണ് മാരണം എന്ന് പറയപ്പെടുന്നത്.

സിഹ്ർ കാരണമായി കൊല്ലപ്പെടാനോ രോഗിയാകാനോ ഭാര്യാ ഭർതൃ ബന്ധം നഷ്ടപ്പെടാനോ ചിലപ്പോൾ വിവാഹ ബന്ധം തകരാനോ പരസ്പരം വെറുപ്പ് ഉണ്ടാകാനോ തെറ്റായ സ്നേഹ ബന്ധം ഉണ്ടാക്കാനോ സാധ്യതയുണ്ട്. ചില ദുഷിച്ച ആളുകൾ നിഷിദ്ധമായ കാര്യങ്ങളും ശിർക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വഴിയായി പിശാചിൻ്റെ അടുപ്പം കരസ്ഥമാക്കുന്നതും പിശാച് വഴിയായി ചില കുതന്ത്രങ്ങൾ നടത്തുന്നതുമാണ് സിഹ്റിൻ്റെ രീതി. പിശാചുമായി അടുപ്പം ഉണ്ടാക്കുന്ന നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. അറിഞ്ഞിരിക്കാൻ വേണ്ടി ചിലത് താഴെ കൊടുക്കുന്നു:
* ​ഖുർആൻ താളുകൾ കാലുകളിൽ കെട്ടി കക്കൂസിൽ പോകുക.
* ​ഹൈള് രക്തമോ മലിനമായ വസ്തുക്കൾ കൊണ്ടോ ഖുർആൻ വചനങ്ങൾ എഴുതുക.
* ​കാലിൻ്റെ വെള്ളയിൽ ഖുർആൻ എഴുതുക.
* ​വുളൂഅ് ഇല്ലാതെ ഖുർആൻ പിടിച്ച് ഓതുക.
* ​അശുദ്ധി ഉണ്ടായിട്ടും കുളിക്കാതെ കഴിയുക.
* ​നക്ഷത്രങ്ങളെ പൂജിക്കുക.
* ​പിശാചിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി ബിസ്മില്ലാഹി പറയാതെ മൃഗത്തെ അറുത്ത് ചില പ്രത്യേക സ്ഥലങ്ങളിൽ എറിയുക.
* ​ശിർക്കുമായി ബന്ധപ്പെട്ട വചനങ്ങൾ എഴുതുക.
* ​മാതാവ്, മക്കൾ പോലുള്ളവരെ വ്യഭിചരിക്കുക.
* ​ആൺ പെണ്ണ് കുട്ടികളെ കൊണ്ട് വ്യഭിചരിപ്പിക്കുക.

​ചുരുക്കത്തിൽ അല്ലാഹുവിന് എതിര് പ്രവർത്തിക്കുന്നതിന് അനുസരിച്ച് പിശാച് അടുക്കുന്നതും അനുസരിക്കുന്നതുമാണ്. അത് കൊണ്ട് തന്നെ മാരണക്കാരായ ആളുകളുടെ മുഖം കറുത്ത് ഇരുണ്ട് ഇരിക്കുന്നതാണ്. അവരുടെ കുടുംബം മുഴുവൻ പ്രശ്നമായിരിക്കും. അവർ സമാധാനത്തോടെ ഉറങ്ങാറില്ല. പിശാച് അവർക്കിടയിൽ തന്നെ പ്രശ്നം ഉണ്ടാക്കുന്നതാണ്. ജിന്നുകളിൽ നല്ലവരും ചീത്തവരും ഉണ്ട്. അതിൽ ചീത്ത ജിന്നുകൾക്കാണ് ശൈത്വാൻ എന്ന് പറയുന്നത്.

​മാരണം പല വിഭാഗങ്ങളുണ്ട്.

കൺകെട്ട് വിദ്യ: യാഥാർത്ഥ്യം ഒന്നാണെങ്കിലും മാരണക്കാരൻ മറ്റൊന്ന് കാണിക്കുന്നതാണ്.
​സാധാരണ മനുഷ്യൻ കാണാത്ത ചില കാര്യങ്ങൾ മാരണക്കാരൻ കാണിച്ച് തരുന്നതാണ്. 

മരുന്ന് കൊണ്ടോ, കത്തിയിൽ ചുമന്ന നിറം തേച്ച് നാരങ്ങ മുറിച്ച് ചോരയായി കാണിക്കുക പോലുള്ളത് കൊണ്ടോ അഭ്യാസങ്ങൾ കാണിക്കുക.

​പിശാചിൻ്റെ സഹായത്തോടെ ആരെയെങ്കിലും ബുദ്ധിമുട്ടിക്കുകയോ രോഗിയാക്കുകയോ ചെയ്യുക.

    ദൗർഭാഗ്യവശാൽ മുസ്‌ലിംകൾക്കിടയിലും ഈ നിന്ദ്യമായ പ്രവർത്തനം കടന്ന് കൂടിയിരിക്കുന്നു. ചിലർ ശിർക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വഴി പിശാചിനെ വശീകരിക്കുകയും അവനെക്കൊണ്ട് മോശത്തരങ്ങൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇതേ പിശാച് പിൽക്കാലത്ത് അവരുടെ ശത്രുക്കൾ ആവുകയും പലവിധ നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്നു. എല്ലാത്തിനും ഉപരി ധാരാളം വൻപാപങ്ങൾ പ്രവർത്തിക്കുകയും പലപ്പോഴും ദീനിൽ നിന്നും പുറത്താവുകയും ചെയ്യുന്നു. 

    സിഹ്റിൻ്റെ പ്രധാന അടിസ്ഥാനം അസൂയയാണ്. മറ്റുള്ളവരുടെ അനുഗ്രഹങ്ങൾ നീങ്ങാനും ഭാര്യ ഭർത്താക്കന്മാർക്ക് ഇടയിലും മറ്റും സ്നേഹം കണ്ട് സഹികെട്ടും, ആഗ്രഹിക്കുന്ന പെണ്ണിനെ കല്യാണം കഴിക്കാനും, വീടും സ്ഥാപനവും പാഠശാലയും നശിപ്പിക്കുവാനും എതിരാളികളുടെ വായ അടക്കാനും ആരെയെങ്കിലും കീഴ്പെടുത്താനും ആരുടെയെങ്കിലും ഉപദ്രവത്തിൽ നിന്നും രക്ഷപ്പെടാനും ആരെയെങ്കിലും കൊല്ലാനുമാണ് സിഹ്ർ ചെയ്യുന്നത്.
​അക്രമികളുടെ സിഹ്റും നബിമാരുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും ഒന്നല്ല. സിഹ്ർ എന്നാൽ ദുഷിച്ച മന്ത്രങ്ങളും പിശാചിനെയും ഉപയോഗിച്ച് മോശമായ ലക്ഷ്യത്തെ നടപ്പിലാക്കാൻ പരിശ്രമിക്കലാണ്. മാരണം ചെയ്യുന്നവർ ദുർമാർഗ്ഗികളായിരിക്കും.
​മുഅ്ജിസത്ത് എന്നാൽ നിഷേധികളെ വെല്ലുവിളിച്ച് പ്രവാചകന്മാരിലൂടെ പ്രകടമാക്കുന്ന അത്ഭുതകരമായ യാഥാർത്ഥ്യങ്ങളാണ്. കറാമത്ത് എന്നാൽ യാദൃച്ഛികമായ നിലയിൽ മഹാന്മാരിൽ നിന്നും പ്രകടമാകുന്നതിനാണ്.
സിഹ്ർ ചെയ്യുന്നവരെ വധിക്കണമെന്ന് ഭൂരിഭാഗം ഇമാമുകളും അഭിപ്രായപ്പെടുന്നു. എന്നാൽ ഇമാം ശാഫിഈ (റ) പറയുന്നത് ഉചിതമായ ശിക്ഷ നൽകണമെന്നാണ്. മാരണം പഠിക്കുന്നതും പ്രയോഗിക്കുന്നതും നിഷിദ്ധവും നിഷേധവുമാണ്. മാരണത്തെ മാരണം കൊണ്ട് ചികിത്സിക്കാൻ പാടുള്ളതല്ല. എന്നാൽ നിയമാനുസൃതമായി ചികിത്സകൾ നടത്താവുന്നതാണ്.

​സിഹ്റിൻ്റെ ചികിത്സാരീതി

    സിഹ്റിൻ്റെ കാരണങ്ങൾ കണ്ടെത്തി അത് മുന്നിൽ വെച്ച് ചികിത്സിക്കുന്നതാണ് ഉത്തമം. ആരെങ്കിലുമായി അകൽച്ച, തെറ്റായ സ്‌നേഹ ബന്ധം, മാനസ്സിക പ്രശ്നങ്ങൾ, മൂകത, രോഗം, ഹൈള് രോഗം, വിവാഹം ശരിയാകാതിരിക്കുക, മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും കച്ചവടപങ്കാളികളുമായി പ്രശ്നം, സാമ്പത്തിക സഹായം ചെയ്യുന്നവരുമായുള്ള അകൽച്ച എന്നിവ സിഹ്റിൻ്റെ അടയാളങ്ങളാണ്. ഇതിൽ ഏറ്റവും ഗുരുതരമായത് ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള അകൽച്ചയാണ്.

​താഴെ പറയുന്ന രൂപങ്ങൾ മാരണം ബാധിച്ചു എന്നതിൻ്റെ അടയാളങ്ങളാണ്:
​* സ്നേഹം പൊടുന്നനെ വെറുപ്പായി മാറുക.
*​ പരസ്പരം സംശയങ്ങളും തെറ്റിദ്ധാരണകളും അധികരിക്കുക.
​* മറ്റുള്ളവരുടെ ന്യായം സ്വീകാര്യമാകാതിരിക്കുക.
​* നിസ്സാര വിഷയങ്ങളിൽ ഭിന്നിക്കുകയും അരിയെ മലയാക്കുകയും ചെയ്യുക.
​* ഇണയുടെ രൂപം വികൃതവും ഭയാനകവുമായി അനുഭവപ്പെടുക.
​* മറ്റുള്ളവരുടെ ഒരു കാര്യവും ഇഷ്ടപ്പെടാതിരിക്കുക.
​* ഭാര്യയുടെ വീട്ടിൽ വന്നാൽ അസ്വസ്ഥത അനുഭവപ്പെടുന്നത് പോലെ ഇണയുടെ സ്ഥലം വെറുപ്പുള്ളതാവുക.
​* ഇണ പാചകം ചെയ്ത ആഹാരം പോലെ അവരുടെ ഒന്നും കാണാൻ ഇഷ്ടമില്ലാതാവുക.
​* ദുസ്വപ്നം അധികരിക്കുക.

    ​മാരണം നടത്തുന്നവർ നടത്തപ്പെടുന്നവരുടെയും മാതാവിൻ്റെയും പേര് ചോദിച്ച് അറിയാറുണ്ട്. അവരുടെ മുടിയും നഖവും വസ്ത്രവും മറ്റും എടുക്കുകയും ചെയ്യാറുണ്ട് ഇവയിലാണ് അവർ മാരണം ചെയ്യുന്നത്. ഇവ കിട്ടിയില്ലെങ്കിൽ വെള്ളത്തിലും മറ്റും സിഹ്ർ ചെയ്ത് നടക്കുന്ന സ്ഥലത്ത് ഒഴിക്കുകയോ ആഹാര പാനീയങ്ങളിൽ കലർത്തുകയോ ചെയ്യുന്നതാണ്. ആകയാൽ നഖവും മുടിയും വസ്ത്രവും ആർക്കും കൊടുക്കരുത്. സംശയാസ്പദമായ ആളുകളിൽ നിന്നും ഒന്നും കഴിക്കരുത്.

​സിഹ്റിൽ നിന്നുമുള്ള ചികിത്സക്ക് 3 ഘട്ടങ്ങളുണ്ട്.

​ചികിത്സക്ക് മുന്നോടിയായുള്ള കാര്യങ്ങൾ താഴെ കൊടുക്കുന്നു:
​* വീട്ടിലും ചികിത്സ നടത്തുന്ന സ്ഥലത്തും ദീനിയായ അന്തരീക്ഷം ഉണ്ടാവുക. ഉദാഹരണത്തിന് ചിത്രങ്ങളും ഗാന ഉപകരണങ്ങളും മാറ്റുക.
​* രോഗിയുടെ ശരീരത്തിൽ മന്ത്ര ചരട് പോലുള്ളവ ഉണ്ടെങ്കിൽ അവ അഴിച്ച് കത്തിച്ച് കളയുക.
​* പുരുഷന്മാർ സ്വർണ്ണം ധരിക്കരുത്, സ്ത്രീകൾ ശരീരം മുഴുവൻ മറക്കേണ്ടതാണ് പുകവലി പാടില്ല.
​* അല്ലാഹുവുമായി ബന്ധം ശരിയാക്കാനും അല്ലാഹു അല്ലാത്തവരുമായി ബന്ധപ്പെടരുതെന്നും ഉപദേശിക്കുക.
        മുകളിൽ പറയപ്പെട്ട സിഹ്റിൻ്റെ അടയാളങ്ങൾ വല്ലതും ഉണ്ടോ എന്ന് ചോദിച്ച് അറിയുക. ചികിത്സിക്കുന്നവരും ചികിത്സിക്കപ്പെടുന്നവരും വുളൂഅ് എടുത്തിരിക്കുക. അല്ലാഹുവിൻ്റെ സഹായം ലഭിക്കണമെന്ന ദുആയോടെ ആയിരിക്കുക. മന്ത്രിക്കപ്പെടുന്നത് സ്ത്രീ ആണെങ്കിൽ ശരീരം പൂർണ്ണമായി മറഞ്ഞിരിക്കേണ്ടതാണ്. മുഖം തുറന്നിടരുത്. അവരോടൊപ്പം വിവാഹ ബന്ധം നിഷിദ്ധമായ ആരെങ്കിലും ഉണ്ടായിരിക്കുക. അന്യരായ ആരും കൂട്ടത്തിൽ ഉണ്ടാകാനും പാടില്ല.

​ചികിത്സയുടെ രണ്ടാം ഘട്ടം :
ചികിത്സക്കിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
രോഗിയെ മുന്നിൽ ഇരുത്തുക, ചർദ്ദിക്ക് സാധ്യതയുള്ളത് കൊണ്ട് അടുത്ത് തന്നെ ഒരു ബക്കറ്റ് വെക്കുക, രോഗിയുടെ തലയിൽ കൈ വച്ച് സമാധാനത്തോടെ ശബ്ദത്തിൽ മൻസിൽ ആയത്തുകൾ പാരായണം ചെയ്യുക. 

മൻസിൽ:
:سورة الفاتحة
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)

اعوذ بالله من الشيطان الرجيم من همزه ونفخه ونفثه 

:سورة البقرة 
الم (1) ذَلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِلْمُتَّقِينَ (2) الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ (3) وَالَّذِينَ يُؤْمِنُونَ بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ (4) أُولَئِكَ عَلَى هُدًى مِنْ رَبِّهِمْ وَأُولَئِكَ هُمُ الْمُفْلِحُونَ (5)

اعوذ بالله من الشيطان الرجيم من همزه ونفخه ونفثه 

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)

:سورة البقرة 
الم (1) ذَلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِلْمُتَّقِينَ (2) الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ (3) وَالَّذِينَ يُؤْمِنُونَ بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ (4) أُولَئِكَ عَلَى هُدًى مِنْ رَبِّهِمْ وَأُولَئِكَ هُمُ الْمُفْلِحُونَ (5)


وَٱتَّبَعُواْ مَا تَتۡلُواْ ٱلشَّيَٰطِينُ عَلَىٰ مُلۡكِ سُلَيۡمَٰنَۖ وَمَا كَفَرَ سُلَيۡمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُواْ يُعَلِّمُونَ ٱلنَّاسَ ٱلسِّحۡرَ وَمَآ أُنزِلَ عَلَى ٱلۡمَلَكَيۡنِ بِبَابِلَ هَٰرُوتَ وَمَٰرُوتَۚ وَمَا يُعَلِّمَانِ مِنۡ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحۡنُ فِتۡنَةٞ فَلَا تَكۡفُرۡۖ فَيَتَعَلَّمُونَ مِنۡهُمَا مَا يُفَرِّقُونَ بِهِۦ بَيۡنَ ٱلۡمَرۡءِ وَزَوۡجِهِۦۚ وَمَا هُم بِضَآرِّينَ بِهِۦ مِنۡ أَحَدٍ إِلَّا بِإِذۡنِ ٱللَّهِۚ وَيَتَعَلَّمُونَ مَا يَضُرُّهُمۡ وَلَا يَنفَعُهُمۡۚ وَلَقَدۡ عَلِمُواْ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِي ٱلۡأٓخِرَةِ مِنۡ خَلَٰقٖۚ وَلَبِئۡسَ مَا شَرَوۡاْ بِهِۦٓ أَنفُسَهُمۡۚ لَوۡ كَانُواْ يَعۡلَمُونَ ۝١٠٢

 {وَإِلَهُكُمْ إِلَهٌ وَاحِدٌ لَا إِلَهَ إِلَّا هُوَ الرَّحْمَنُ الرَّحِيمُ (163)}
إِنَّ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ وَٱلۡفُلۡكِ ٱلَّتِي تَجۡرِي فِي ٱلۡبَحۡرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٖ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٖ وَتَصۡرِيفِ ٱلرِّيَٰحِ وَٱلسَّحَابِ ٱلۡمُسَخَّرِ بَيۡنَ ٱلسَّمَآءِ وَٱلۡأَرۡضِ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ ۝١٦٤
 
اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ (255) لَا إِكْرَاهَ فِي الدِّينِ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُقْوَةِ الْوُثْقَى لَا انْفِصَامَ لَهَا وَاللَّهُ سَمِيعٌ عَلِيمٌ (256) اللَّهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ يُخْرِجُونَهُمْ مِنَ النُّورِ إِلَى الظُّلُمَاتِ أُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ (257)

لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَإِنْ تُبْدُوا مَا فِي أَنْفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُمْ بِهِ اللَّهُ فَيَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ وَاللَّهُ عَلَى كُلِّ شَيْءٍ قَدِيرٌ (284) آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ وَقَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ (285) لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ (286)

:سورة آل عمران
{شَهِدَ اللَّهُ أَنَّهُ لَا إِلَهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ لَا إِلَهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ (18)}
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلۡإِسۡلَٰمُۗ وَمَا ٱخۡتَلَفَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۗ وَمَن يَكۡفُرۡ بِـَٔايَٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ


:سورة الأعراف 
ٱدۡعُواْ رَبَّكُمۡ تَضَرُّعٗا وَخُفۡيَةًۚ إِنَّهُۥ لَا يُحِبُّ ٱلۡمُعۡتَدِينَ ۝٥٥ وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَا وَٱدۡعُوهُ خَوۡفٗا وَطَمَعًاۚ إِنَّ رَحۡمَتَ ٱللَّهِ قَرِيبٞ مِّنَ ٱلۡمُحۡسِنِينَ ۝٥٦

وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ ۝١١٧ فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ ۝١١٨ فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ ۝١١٩ وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ ۝١٢٠
قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ ۝١٢١ رَبِّ مُوسَىٰ وَهَٰرُونَ ۝


فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ ۝٨٠ فَلَمَّآ أَلۡقَوۡاْ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَيُبۡطِلُهُ

إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ

سورة المؤمنون 
أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ (115) فَتَعَالَى اللَّهُ الْمَلِكُ الْحَقُّ لَا إِلَهَ إِلَّا هُوَ رَبُّ الْعَرْشِ الْكَرِيمِ (116) وَمَنْ يَدْعُ مَعَ اللَّهِ إِلَهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ إِنَّهُ لَا يُفْلِحُ الْكَافِرُونَ (117) وَقُلْ رَبِّ اغْفِرْ وَارْحَمْ وَأَنْتَ خَيْرُ الرَّاحِمِينَ (118)}

سورة الصافات
وَالصَّافَّاتِ صَفًّا (1) فَالزَّاجِرَاتِ زَجْرًا (2) فَالتَّالِيَاتِ ذِكْرًا (3) إِنَّ إِلَهَكُمْ لَوَاحِدٌ (4) رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ (5) إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ (6) وَحِفْظًا مِنْ كُلِّ شَيْطَانٍ مَارِدٍ (7) لَا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَى وَيُقْذَفُونَ مِنْ كُلِّ جَانِبٍ (8) دُحُورًا وَلَهُمْ عَذَابٌ وَاصِبٌ (9) إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ (10) فَاسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَمْ مَنْ خَلَقْنَا إِنَّا خَلَقْنَاهُمْ مِنْ طِينٍ لَازِبٍ (11)

سورة الرحمن 
يَا مَعْشَرَ الْجِنِّ وَالْإِنْسِ إِنِ اسْتَطَعْتُمْ أَنْ تَنْفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانْفُذُوا لَا تَنْفُذُونَ إِلَّا بِسُلْطَانٍ (33) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (34) يُرْسَلُ عَلَيْكُمَا شُوَاظٌ مِنْ نَارٍ وَنُحَاسٌ فَلَا تَنْتَصِرَانِ (35) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (36) فَإِذَا انْشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ (37) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (38) فَيَوْمَئِذٍ لَا يُسْأَلُ عَنْ ذَنْبِهِ إِنْسٌ وَلَا جَانٌّ (39) فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ (40)

سورة الحشر 
لَوْ أَنْزَلْنَا هَذَا الْقُرْآنَ عَلَى جَبَلٍ لَرَأَيْتَهُ خَاشِعًا مُتَصَدِّعًا مِنْ خَشْيَةِ اللَّهِ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ (21) هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ عَالِمُ الْغَيْبِ وَالشَّهَادَةِ هُوَ الرَّحْمَنُ الرَّحِيمُ (22) هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ (23) هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ لَهُ الْأَسْمَاءُ الْحُسْنَى يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ (24)

سورة الجن 
قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا (1) يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ وَلَنْ نُشْرِكَ بِرَبِّنَا أَحَدًا (2) وَأَنَّهُ تَعَالَى جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلَا وَلَدًا (3) وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّهِ شَطَطًا (4)

سورة الإخلاص 
قُلْ هُوَ اللَّهُ أَحَدٌ (1) اللَّهُ الصَّمَدُ (2) لَمْ يَلِدْ وَلَمْ يُولَدْ (3) وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ (4)

سورة الفلق
قُلْ أَعُوذُ بِرَبِّ الْفَلَقِ (1) مِنْ شَرِّ مَا خَلَقَ (2) وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (3) وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (4) وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (5)

سورة الناس
قُلْ أَعُوذُ بِرَبِّ النَّاسِ (1) مَلِكِ النَّاسِ (2) إِلَهِ النَّاسِ (3) مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ (4) الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (5) مِنَ الْجِنَّةِ وَالنَّاسِ (6)}

ഈ ആയത്തുകൾ പാരായണം ചെയ്ത് കഴിഞ്ഞാൽ 3 അവസ്ഥകളിൽ ഒന്ന് ഉണ്ടാകുന്നതാണ്. ഒന്നാമത്തെ അവസ്ഥ രോഗിയിൽ ജിന്ന് ഉണ്ടെങ്കിൽ അത് പ്രത്യക്ഷപ്പെടും ഇതിന് 6 അടയാളങ്ങൾ ഉണ്ട്. അതിൽ ഒന്ന് കാണപ്പെട്ടാൽ ജിന്ന് ഹാജരായി എന്ന് മനസ്സിലാക്കുക.

​ഒന്ന്, കണ്ണടച്ച് പിടിക്കുകയോ, വേഗതയിൽ കണ്ണ് അടച്ച് തുറന്നു കൊണ്ടിരിക്കുകയോ, കണ്ണുകളിൽ കൈ വെക്കുകയോ ചെയ്യുക.
​രണ്ട്, ശരീരം ശക്തമായും അവയവം ചെറുതായും വിറക്കുക.
​മൂന്ന്, വെപ്രാളപ്പെടുക.
​നാല്, ചാടുക.
​അഞ്ച്, അലമുറയിടുക.
​ആറ്, ചോദിക്കുമ്പോൾ പേര് പറയുക.

​ജിന്ന് ഹാജരായാൽ അതിനോട് ഈ ചോദ്യങ്ങൾ ചോദിക്കുക:
​ഒന്ന്, നിങ്ങളുടെ പേര് എന്താണ്.
​രണ്ട്, നിങ്ങളുടെ മതം ഏതാണ്.
​മൂന്ന്, ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ കയറാൻ കാരണം എന്താണ്.
​നാല്, നിങ്ങളോടൊപ്പം വേറെ ഏതെങ്കിലും ജിന്നും കൂടി ഉണ്ടോ.
​അഞ്ച്, നിങ്ങൾ ഏതെങ്കിലും മാരണക്കാരനോടൊപ്പം പ്രവർത്തിക്കുകയാണോ.
​ആറ്, നിങ്ങൾ ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ ഏത് ഭാഗത്താണുള്ളത്.

        ​ഈ ചോദ്യങ്ങൾക്ക് അനുകൂലമായി പ്രതിരോധിച്ചാൽ സ്‌നേഹത്തോടെ പെരുമാറുക, അതിനെ ദ്രോഹിച്ചതായി പറഞ്ഞാൽ നിങ്ങളെ അദ്ദേഹം കാണാതെയാണ് ഉപദ്രവിച്ചത് എന്നും മനഃപൂർവ്വം ഉപദ്രവിച്ചാൽ മാത്രമേ ശിക്ഷിക്കാവൂ എന്നും പറയുക.
​ജിന്ന് അദ്ദേഹത്തെ പ്രേമിച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ ഗൗരവവും പരലോക ശിക്ഷയും ഉണർത്തുകയും ഇറങ്ങി പോകാൻ പറയുകയും ചെയ്യുക. അതിന് സന്നദ്ധമായാൽ മൂന്ന് പ്രാവശ്യം വാഗ്ദാനം ചെയ്യിക്കുക. അതിന് താഴെ പറയുന്ന അറബി വാചകമോ അതിൻ്റെ അർത്ഥമോ അതിനെ കൊണ്ട് പറയിക്കുക: 
عَاهَدَتُ اللَّهَ تَعَالَى أَنْ أَخْرُجَ مِنْ هَذَا الْجَسَدِ وَلَا أَعُودَ إِلَيْهِ مَرَّةً أخرى وَلَا إِلَى أَحَدٍ مِنَ الْمُسْلِمِينَ وَإِنْ نَكَثُتُ فِي عَهْدِى فَعَلَى لَعْنَةُ اللَّهِ وَالْمَلَائِكَةُ وَالنَّاسِ أَجْمَعِينَ ، اَللَّهُمَّ إِنْ كُنتُ صَادِقًا فَسَهْل عَلَى خُرُوجِى إِنْ وَكُنْتُ كَاذِبًا فَمَكِّنِ الْمُؤْمِنِينَ مِنِّي وَاللَّهُ عَلَى مَا نَقُولُ شَهِيدٌ
ഞാൻ ഈ ശരീരത്തിൽ നിന്നും പുറപ്പെടുന്നു എന്നും ഇനി മടങ്ങി വരികയില്ലെന്നും ഒരു വിശ്വാസിയുടെയും ശരീരത്തിലും പ്രവേശിക്കുകയില്ലെന്നും ഞാൻ അല്ലാഹുവിനോട് കരാർ ചെയ്യുന്നു. ഞാൻ കരാർ ലംഘനം വരുത്തിയാൽ എൻ്റെ മേൽ അല്ലാഹുവിൻ്റെയും മലക്കുകളുടെയും മുഴുവൻ ജനങ്ങളുടെയും ശാപം ഉണ്ടാകുന്നതാണ്. അല്ലാഹുവേ ഞാൻ സത്യ സന്ധനാണെങ്കിൽ പുറപ്പെടുന്നത് എൻ്റെ മേൽ എളുപ്പമാക്കണേ. ഞാൻ നുണയനാണെങ്കിൽ സത്യവിശ്വാസികൾക്ക് എൻ്റെ മേൽ അധികാരം നൽകണമേ. ഞങ്ങൾ പറയുന്നതിൻ്റെ മേൽ അല്ലാഹു സാക്ഷിയാണ്.

        ശേഷം ചോദിക്കുക ഏത് വഴിയായിട്ടാണ് പുറപ്പെടുന്നത്. കണ്ണ് , കഴുത്ത്, വയർ എന്ന് മറുപടി പറഞ്ഞാൽ അതിൽ നിന്നും തടയുകയും വായ മൂക്ക് ചെവി കൈകാലുകളുടെ വിരൽ ഇത് വഴി പുറപ്പെടുക എന്ന് പറയുക. പുറപ്പെടാൻ ഉറച്ച തീരുമാനം എടുത്ത ശേഷം സലാം പറഞ്ഞ് പോകുക എന്ന് പറയുക.

        ജിന്നുകൾ ധാരാളം കളവ് പറയാറുണ്ട്. അതിനാൽ ഇതെല്ലാം കഴിഞ്ഞ ശേഷം വീണ്ടും മൻസിൽ ആയത്തുകൾ ഓതുക. ശേഷവും വല്ല അടയാളങ്ങളും ബാക്കി ഉണ്ടെങ്കിൽ ജിന്ന് അവശേഷിക്കുന്നു എന്നും അല്ലാത്ത പക്ഷം പുറപ്പെട്ടു എന്നും മനസ്സിലാക്കുക.

      ജിന്ന് അമുസ്‌ലിം ആണെങ്കിൽ ജിന്നിന് ഇസ്‌ലാമിനെ നല്ല നിലയിൽ പരിചയപ്പെടുത്തുക, ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിക്കരുത്. ഇസ്‌ലാം സ്വീകരിച്ചാൽ പശ്ചാത്താപം ചെയ്യാൻ പ്രേരിപ്പിക്കുക. ഇത്തരം അക്രമങ്ങളിൽ നിന്നും പിന്മാറുകയും ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ നിന്നും പൂർണ്ണമായും പുറത്തു പോവുകയും ചെയ്താൽ മാത്രമേ നിങ്ങളുടെ തൗബ പൂർണ്ണമാവുകയുള്ളൂ എന്നും പറയുക.

     ഇസ്‌ലാം സ്വീകരിക്കാൻ വിസമ്മതിച്ചാൽ അതിന് നിർബന്ധിക്കരുത്, എന്നാൽ രോഗിയുടെ ശരീരത്തിൽ നിന്നും പുറത്തു പോകാൻ കൽപ്പിക്കുകയും ഒരു മതവും ഇതിനെ അംഗീകരിക്കുന്നില്ല എന്ന് പറയുകയും ചെയ്യുക. എന്നിട്ടും പുറത്തേക്ക് പോകാൻ വിസമ്മതിച്ചാൽ വിരട്ടുക. ജിന്ന് അകത്തുണ്ടെന്ന് ഉറപ്പാക്കുന്ന പക്ഷം അടിക്കുകയും ചെയ്യാവുന്നതാണ്. ചിലപ്പോൾ അടിക്കിടയിൽ ജിന്ന് ഓടിക്കളയുകയും മനുഷ്യൻ അടി കൊണ്ടിരിക്കുകയും ചെയ്യാറുണ്ട്. അടിക്കുമ്പോൾ കാലിൻ്റെ വിരലുകളിലും തോളിലും അടിക്കേണ്ടതാണ്. ആദ്യം ചെറിയ രീതിയിൽ മാത്രമേ അടിക്കാൻ പാടുള്ളൂ.

      മൻസിലിലെ ആയത്തുകൾ കേൾക്കുമ്പോൾ പിശാചിന് വലിയ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ആയത്തുൽ കുർസി, യാസീൻ, ദുഖാൻ, ജിന്ന്, പിശാചിൻ്റെ നാമം പറയപ്പെടുന്ന ആയത്തുകൾ എന്നിവ കേൾക്കുമ്പോൾ രോഗിയിൽ കൂടുതൽ ബുദ്ധിമുട്ട് പ്രകടമാകുന്നതാണ്. അപ്പോൾ പ്രസ്തുത ആയത്തുകൾ ആവർത്തിച്ച് ഓതണം. ആയത്തുൽ കുർസി 313 പ്രാവശ്യം ഓതുക. ജിന്ന് കീഴടങ്ങാൻ സന്നദ്ധനായാൽ പാരായണവും പ്രഹരവും നിർത്തുകയും പുറത്തേക്ക് പോകാൻ പറയുകയും ചെയ്യുക.

​മൂന്നാം ഘട്ടം: ചികിത്സയ്ക്ക് ശേഷമുള്ള മര്യാദകൾ

ചികിത്സയ്ക്ക് ശേഷമുള്ള ജീവിതത്തിൽ ചില മര്യാദകൾ പാലിക്കേണ്ടതാണ്. അല്ലെങ്കിൽ ജിന്ന് വീണ്ടും വരാൻ സാധ്യതയുണ്ട്.
​1. നമസ്കാരം കൃത്യസമയത്ത് തന്നെ നിർവ്വഹിക്കുക. പുരുഷന്മാർ ജമാഅത്തിൽ ശ്രദ്ധിക്കുക.
​2. ഗാനങ്ങളും മ്യൂസിക്കുകളും വർജ്ജിക്കുക. മൊബൈൽ, ടെലിവിഷൻ എന്നിവയുടെ തെറ്റായ ഉപയോഗം വർജ്ജിക്കുക.
​3. ഉറങ്ങുന്നതിന് മുമ്പ് വുദൂഅ് എടുക്കുകയും ആയത്തുൽ കുർസി ഓതുകയും ചെയ്യുക.
​4. ഓരോ മൂന്ന് ദിവസത്തിലും വീട്ടിൽ സൂറത്തുൽ ബഖറ ഓതുക. എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് സൂറത്തുൽ മുൽക്കും സുബഹി കഴിഞ്ഞ് യാസീനും ഓതുക. ഓതാൻ അറിയാത്തവർ കേൾക്കുക.
​5. സജ്ജന സഹവാസം തിരഞ്ഞെടുക്കുക. മോശം ബന്ധങ്ങൾ ഉപേക്ഷിക്കുക.
​6. സ്ത്രീകൾ ഇസ്‌ലാമിക പർദ്ദയും മറയും ശരിയായി പാലിക്കുക.
​7. ദിവസവും ഒരു ജുസ്അ് ഓതുകയോ രണ്ട് മണിക്കൂർ പാരായണം ശ്രവിക്കുകയോ ചെയ്യുക.
​8. സുബഹി കഴിഞ്ഞ് നാലാം കലിമ 100 വട്ടം ചൊല്ലുക.
​9. ഒറ്റയ്ക്ക് ഉറങ്ങരുത്. 

 ഒരു മാസത്തിന് ശേഷം വീണ്ടും മൻസിൽ ഓതി ഊതുക. പിശാച് വന്നിട്ടില്ലെങ്കിൽ ശേഷം കൊടുക്കുന്ന സുരക്ഷയുടെ വചനങ്ങൾ പാരായണം ചെയ്യുക.


മആരിഫുൽ ഖുര്‍ആന്‍ 

സൂറത്തുത്തഹ്‌രീം

(12 ആയത്തുകള്‍, പദങ്ങള്‍ 247, അക്ഷരങ്ങള്‍ 1060, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 107. പാരായണ ക്രമം 66. സൂറത്തുല്‍ ഹുജുറാത്തിന് ശേഷം അവതരണം)

വൈവാഹിക ജീവിതത്തില്‍ സഹനത മുറുകെ പിടിച്ചുകൊണ്ട് പരസ്പരം കടമകള്‍ പാലിക്കുക.

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 01-05

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം 

يَٰٓأَيُّهَا ٱلنَّبِيُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَۖ تَبۡتَغِي مَرۡضَاتَ أَزۡوَٰجِكَۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝ قَدۡ فَرَضَ ٱللَّهُ لَكُمۡ تَحِلَّةَ أَيۡمَٰنِكُمۡۚ وَٱللَّهُ مَوۡلَىٰكُمۡۖ وَهُوَ ٱلۡعَلِيمُ ٱلۡحَكِيمُ ۝ وَإِذۡ أَسَرَّ ٱلنَّبِيُّ إِلَىٰ بَعۡضِ أَزۡوَٰجِهِۦ حَدِيثٗا فَلَمَّا نَبَّأَتۡ بِهِۦ وَأَظۡهَرَهُ ٱللَّهُ عَلَيۡهِ عَرَّفَ بَعۡضَهُۥ وَأَعۡرَضَ عَنۢ بَعۡضٖۖ فَلَمَّا نَبَّأَهَا بِهِۦ قَالَتۡ مَنۡ أَنۢبَأَكَ هَٰذَاۖ قَالَ نَبَّأَنِيَ ٱلۡعَلِيمُ ٱلۡخَبِيرُ ۝ إِن تَتُوبَآ إِلَى ٱللَّهِ فَقَدۡ صَغَتۡ قُلُوبُكُمَاۖ وَإِن تَظَٰهَرَا عَلَيۡهِ فَإِنَّ ٱللَّهَ هُوَ مَوۡلَىٰهُ وَجِبۡرِيلُ وَصَٰلِحُ ٱلۡمُؤۡمِنِينَۖ وَٱلۡمَلَٰٓئِكَةُ بَعۡدَ ذَٰلِكَ ظَهِيرٌ ۝ عَسَىٰ رَبُّهُۥٓ إِن طَلَّقَكُنَّ أَن يُبۡدِلَهُۥٓ أَزۡوَٰجًا خَيۡرٗا مِّنكُنَّ مُسۡلِمَٰتٖ مُّؤۡمِنَٰتٖ قَٰنِتَٰتٖ تَٰٓئِبَٰتٍ عَٰبِدَٰتٖ سَٰٓئِحَٰتٖ ثَيِّبَٰتٖ وَأَبۡكَارٗا ۝٢

                അല്ലയോ പ്രവാചകരേ, അല്ലാഹു താങ്കള്‍ക്ക് അനുവദനീയമാക്കിയത് ഭാര്യമാരുടെ തൃപ്തി ആഗ്രഹിച്ചുകൊണ്ട് താങ്കള്‍ എന്തിനാണ് നിഷിദ്ധമാക്കുന്നത്? അല്ലാഹു വളരെ പൊറുക്കുന്നവനും കാരുണ്യവാനുമാണ്.(1) നിങ്ങളുടെ ഇത്തരം ശപഥങ്ങളുടെ പ്രായശ്ചിത്തം അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ച് തന്നിട്ടുണ്ട്. അല്ലാഹുവാണ് നിങ്ങളുടെ കാര്യകര്‍ത്താവ്. അല്ലാഹു എല്ലാം അറിയുന്നവനും തന്ത്രജ്ഞനുമാണ്.(2) പ്രവാചകന്‍ ചില ഭാര്യമാരോട് രഹസ്യമായി ഒരു കാര്യം പറഞ്ഞ സന്ദര്‍ഭം. അവര്‍ അതിനെ മറ്റുള്ളവരോട് പറയുകയും, അല്ലാഹു പ്രവാചകന് അതിനെ കുറിച്ച് അറിവ് നല്‍കുകയും ചെയ്തു. അപ്പോള്‍ പ്രവാചകന്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുകയും ചിലതിനെ അവഗണിക്കുകയും ചെയ്തുകൊണ്ട് ഭാര്യയോട് വിവരിച്ചു. പ്രവാചകന്‍ ആ ഭാര്യയോട് കാര്യം തുറന്നുപറഞ്ഞപ്പോള്‍, അവര്‍ ചോദിച്ചു: ഇത് ആരാണ് താങ്കള്‍ക്ക് അറിയിച്ചു തന്നത്? പ്രവാചകന്‍ പറഞ്ഞു: എനിക്ക് ഇത് അറിയിച്ചു തന്നത്, എല്ലാം അറിയുന്നവനും രഹസ്യം മനസ്സിലാക്കുന്നവനുമാണ്.(3) ഈ വിഷയവുമായി ബന്ധപ്പെട്ട രണ്ട് പ്രവാചക പത്നിമാരെ, നിങ്ങള്‍ ഇരുവരും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങിയാല്‍ (അങ്ങനെ ചെയ്യുക) നിങ്ങളുടെ മനസ്സ് ചാഞ്ഞുപോയിരിക്കുന്നു. നിങ്ങള്‍ പ്രവാചകനെതിരില്‍ സഹകരിച്ചാല്‍ അല്ലാഹുവാണ് പ്രവാചകന്‍റെ കൂട്ടുകാരന്‍ എന്നറിയുക. ജിബ്രീലും സത്യവിശ്വാസികളും കൂട്ടുകാരാണ്. കൂടാതെ എല്ലാ മലക്കുകളും സഹായികളാണ്.(4) പ്രവാചകന്‍ നിങ്ങളെ വിവാഹമോചനം നടത്തിയാല്‍ നിങ്ങളേക്കാള്‍ ഉത്തമരായ ഇണകളെ രക്ഷിതാവ് പകരം നല്‍കിയേക്കാം. ഇസ്ലാമില്‍ ഉറച്ച് നില്‍ക്കുന്നവനും സത്യവിശ്വാസമുള്ളവരും അനുസരണയുള്ളവരും പശ്ചാത്തപിക്കുന്നവരും ഇബാദത്തുകള്‍ ചെയ്യുന്നവരും നോമ്പ് അനുഷ്ഠിക്കുന്നവരുമായ വിധവകളും കന്യകമാരുമായ സ്ത്രീകള്‍!(5)

ആശയ സംഗ്രഹം:

        അല്ലയോ പ്രവാചകരേ, അല്ലാഹു താങ്കള്‍ക്ക് അനുവദനീയമാക്കിയത് ഭാര്യമാരുടെ തൃപ്തി ആഗ്രഹിച്ചുകൊണ്ട് താങ്കള്‍ എന്തിനാണ് സത്യം ചെയ്തുകൊണ്ട് താങ്കളുടെ മേല്‍  നിഷിദ്ധമാക്കുന്നത്? അതായത് അനുവദനീയമായ ഏതെങ്കിലും കാര്യത്തെ ഉപേക്ഷിക്കാന്‍ അനുവാദമുണ്ട്. വിശിഷ്യാ എന്തെങ്കിലും നന്മയുടെ പേരിലാണെങ്കില്‍ സത്യം ചെയ്തുകൊണ്ടും അത് ഉപേക്ഷിക്കാവുന്നതാണ്. പക്ഷേ, അത് നല്ലതല്ല. പ്രത്യേകിച്ചും അതിന് വലിയ പ്രേരകമൊന്നും ഇല്ലെങ്കില്‍ അത് നല്ലതല്ല. ഭാര്യമാരുടെ തൃപ്തി ആവശ്യമില്ലാത്ത കാര്യങ്ങളില്‍ അവരെ തൃപ്തിപ്പെടുത്തല്‍ നിര്‍ബന്ധമില്ല. അല്ലാഹു വളരെ പൊറുക്കുന്നവനും കാരുണ്യവാനുമാണ്. അല്ലാഹു ഈ തെറ്റ് പൊറുത്ത് തന്നിരിക്കുന്നു. അതുകൊണ്ട് താങ്കളുടെ മേല്‍ പാപമൊന്നുമില്ല. പിന്നെ ഇപ്രകാരം ഉണര്‍ത്തിയത് താങ്കളോടുള്ള സ്നേഹത്തിന്‍റെ പേരിലാണ്. താങ്കള്‍ അനുവദനീയമായ ഒരു കാര്യത്തെ ഉപേക്ഷിച്ചുകൊണ്ട് ബുദ്ധിമുട്ടുന്നത് എന്തിനാണ്? അടുത്തതായി പൊതുവില്‍ ഇത്തരം ശപഥങ്ങളെക്കുറിച്ച് പറയുന്നു: നിങ്ങളുടെ ഇത്തരം ശപഥങ്ങളുടെ പ്രായശ്ചിത്തം അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ച് തന്നിട്ടുണ്ട്. അല്ലാഹുവാണ് നിങ്ങളുടെ കാര്യകര്‍ത്താവ്. അല്ലാഹു എല്ലാം അറിയുന്നവനും തന്ത്രജ്ഞനുമാണ്. അല്ലാഹു നിങ്ങളുടെ നന്മകളും ആവശ്യങ്ങളും കണ്ട് നിങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുതരുന്നു. ശപഥത്തിന്‍റെ പരിഹാരം അതില്‍ പെട്ടതാണ്. അടുത്തതായി പ്രവാചക പത്നിമാരെ ഉണര്‍ത്തുന്നു: പ്രവാചകന്‍ ചില ഭാര്യമാരോട് രഹസ്യമായി ഒരു കാര്യം പറഞ്ഞ സന്ദര്‍ഭം. പ്രവാചകന്‍ അവരോട് പറഞ്ഞു: ഞാനി ഇനി തേന്‍ കുടിക്കുകയില്ല. പക്ഷേ, നിങ്ങള്‍ ഈ കാര്യം ആരോടും പറയരുത്. ശേഷം അവര്‍ അതിനെ മറ്റ് ഭാര്യമാരോട് പറയുകയും, അല്ലാഹു പ്രവാചകന് വഹ്യ് മുഖാന്തരം അതിനെ കുറിച്ച് അറിവ് നല്‍കുകയും ചെയ്തു. അപ്പോള്‍ സംഭവം പരസ്പരം പറഞ്ഞ ഭാര്യമാരോട് പ്രവാചകന്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുകയും ചിലതിനെ അവഗണിക്കുകയും ചെയ്തുകൊണ്ട് ഭാര്യയോട് വിവരിച്ചു. നിങ്ങള്‍ എന്തിനാണ് മറ്റുള്ളവരോട് പറഞ്ഞതെന്ന് ചോദിച്ചു. എന്നാല്‍ കാരുണ്യം കാരണം പറഞ്ഞ കാര്യങ്ങളുടെ ശൈലിയും പൂര്‍ണ്ണരൂപവും വിവരിച്ചില്ല. അതിലൂടെ അവര്‍ക്ക് കുറ്റബോധം ഉണ്ടായെങ്കിലും വലിയ നാണക്കേട് സംഭവിച്ചില്ല. പ്രവാചകന്‍ ആ ഭാര്യയോട് കാര്യം തുറന്നുപറഞ്ഞപ്പോള്‍, അവര്‍ ചോദിച്ചു: ഇത് ആരാണ് താങ്കള്‍ക്ക് അറിയിച്ചു തന്നത്? പ്രവാചകന്‍ പറഞ്ഞു: എനിക്ക് ഇത് അറിയിച്ചു തന്നത്, എല്ലാം അറിയുന്നവനും രഹസ്യം മനസ്സിലാക്കുന്നവനുമായ അല്ലാഹുവാണ്. റസൂലുല്ലാഹി (സ) ഇപ്രകാരം അവരോട് പറഞ്ഞത് അവര്‍ പശ്ചാത്തപിക്കാന്‍ വേണ്ടിയാണ്. ആകയാല്‍ പടച്ചവന്‍ ഈ കാര്യം അവരെയും ഉദ്ബോധിപ്പിക്കുന്നു.

        ഈ വിഷയവുമായി ബന്ധപ്പെട്ട രണ്ട് പ്രവാചക പത്നിമാരെ, നിങ്ങള്‍ ഇരുവരും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങിയാല്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങളുടെ മനസ്സ് അതിലേക്ക് ചാഞ്ഞിരിക്കുന്നു. അതായത് നിങ്ങളുടെ ലക്ഷ്യം പ്രവാചക മനസ്സ് നിങ്ങളിലേക്ക് മാത്രം തിരിക്കുക എന്നതാണ്. അതിന്‍റെ അടിസ്ഥാനം പ്രവാചകനോടുള്ള സ്നേഹമാണ്. ഈ സ്നേഹം മോശമല്ല. എന്നാല്‍ ഇതില്‍ മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കലും മനസ്സിനെ വേദനിപ്പിക്കലുമുണ്ട്. അതുകൊണ്ട് ഈ കാര്യം മോശമാവുകയും പശ്ചാത്താപം നിര്‍ബന്ധമാവുകയും ചെയ്തു. ഇനി നിങ്ങള്‍ പ്രവാചകനെതിരില്‍ ഇതുപോലെ സഹകരിച്ചാല്‍ അല്ലാഹുവാണ് പ്രവാചകന്‍റെ കൂട്ടുകാരന്‍ എന്നറിയുക. ജിബ്രീലും സത്യവിശ്വാസികളും കൂട്ടുകാരാണ്. കൂടാതെ എല്ലാ മലക്കുകളും സഹായികളാണ്. അതെ, നിങ്ങളുടെ രഹസ്യ സംസാരങ്ങള്‍ കൊണ്ട് പ്രവാചകന് യാതൊരു കുഴപ്പവുമില്ല. നിങ്ങള്‍ക്ക് തന്നെയാണ് കുഴപ്പം. കാരണം അല്ലാഹുവും മലക്കുകളും നല്ലവരും പിന്തുണയ്ക്കുന്ന വ്യക്തിത്വത്തിന്‍റെ ഇഷ്ടത്തിന് എതിര് പ്രവര്‍ത്തിക്കുന്നര്‍ക്ക് തന്നെയാണ് അതിന്‍റെ കുഴപ്പം സംഭവിക്കുന്നത്! ഈ സംഭവത്തില്‍ ആഇശ (റ), ഹഫ്സ (റ) ഇരുവരോടൊപ്പം സൗദ (റ), സഫിയ്യ (റ) മുതലായവരും സഹകരിച്ചതായി ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു. അതുകൊണ്ട് അടുത്ത ആയത്ത് ബഹുവചനം ഉപയോഗിച്ചുകൊണ്ടാണ്: ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെ ആവശ്യമാണെന്നും നിങ്ങളേക്കാളും ഉത്തമരായ സ്ത്രീകളെ കിട്ടുകയില്ലെന്നും അതുകൊണ്ട് നാം എന്ത് ചെയ്താലും നമ്മുടെ എല്ലാ കാര്യങ്ങളും വിലപോകുമെന്നും നിങ്ങള്‍ വിചാരിക്കരുത്. അറിയുക: പ്രവാചകന്‍ നിങ്ങളെ വിവാഹമോചനം നടത്തിയാല്‍ നിങ്ങളേക്കാള്‍ ഉത്തമരായ ഇണകളെ രക്ഷിതാവ് പകരം നല്‍കിയേക്കാം. ഇസ്ലാമില്‍ ഉറച്ച് നില്‍ക്കുന്നവനും സത്യവിശ്വാസമുള്ളവരും അനുസരണയുള്ളവരും പശ്ചാത്തപിക്കുന്നവരും ഇബാദത്തുകള്‍ ചെയ്യുന്നവരും നോമ്പ് അനുഷ്ഠിക്കുന്നവരുമായ വിധവകളും കന്യകമാരുമായ സ്ത്രീകള്‍! അനുഭവം, അച്ചടക്കം, തുല്യപ്രായം മുതലായ കാര്യങ്ങളില്‍ വിധവകളും ഉത്തമമാണ്. 

വിവരണവും വ്യാഖ്യാനവും:

                ആയത്തുകളുടെ അവതരണ പശ്ചാതലം: ആയിഷാ (റ) വിവരിക്കുന്നു: റസൂലുല്ലഹി (സ) എല്ലാ ദിവസവും അസര്‍ നമസ്കാരാനന്തരം മുഴുവന്‍ ഭാര്യമാരുടേയും വീടുകളില്‍ വിവരം അന്വേഷിക്കുന്നതിന് കയറി ഇറങ്ങുമായിരുന്നു. ഒരു ദിവസം സൈനബ് ബീവി (റ) യുടെ  വീട്ടില്‍ പതിവിനെക്കാള്‍ കൂടുതല്‍ താമസിക്കുകയും അല്‍പ്പം തേന്‍ കുടിക്കുകയും ചെയ്തു. ഇതില്‍ സംശയിച്ച് കൊണ്ട് ഞാന്‍ ഹഫ്സാ ബീവി (റ) യോട് ഇപ്രകാരം പറഞ്ഞു: റസൂലുല്ലഹി (സ) നമ്മുടെ അരികില്‍ വരുമ്പോള്‍ മഗാഫീര്‍ താങ്കള്‍ ഇന്ന് ഭക്ഷിച്ചിട്ടുണ്ടോ എന്ന് നമുക്ക് ചോദിക്കാം!! മഗാഫീര്‍ എന്നത് ചെറിയ ദുര്‍ഗന്ധമുള്ള ഒരു ചെടിയാണ്. ഞങ്ങള്‍ അങ്ങനെ ചോദിച്ചു: റസൂലുല്ലഹി (സ) അരുളി: ഇല്ലാ, ഞാന്‍ തേനാണ് കുടിച്ചത്. അവര്‍ പറഞ്ഞു തേനീച്ച മഗാഫീര്‍  ചെടിയില്‍ പോയി ഇരുന്ന് കാണും അങ്ങനെ അതിന്‍റെ ദുര്‍ഗന്ധം വന്നതാകാം. റസൂലുല്ലഹി (സ) ദുര്‍ഗന്ധമുള്ള വസ്തുക്കള്‍ ഉപേക്ഷിക്കുമായിരുന്നു. അപ്പോള്‍ റസൂലുല്ലഹി (സ) ആണയിട്ട് കൊണ്ട് അരുളി: ഞാന്‍ ഇനി തേന്‍ കുടിക്കുന്നതല്ല! എന്നാല്‍ സൈനബ് ബീവി (റ) അറിഞ്ഞ് വിശമിക്കാതിരിക്കുന്നതിന് വേണ്ടി ഇക്കാര്യം മറച്ച് വെക്കണമെന്ന് പറഞ്ഞു. പക്ഷെ അവര്‍ പരസ്പരം പറയുകയുണ്ടായി. വേറൊരു നിവേദനത്തില്‍ ഹഫ്സാ ബീവി (റ) യാണ് തേന്‍ കുടിപ്പിച്ചതെന്നും ആയിഷാ (റ) സൗദാ (റ) സഫിയ (റ) മൂവരുമാണ് കൂടിയാലോചിച്ചതെന്നും വന്നിരിക്കുന്നു. മറ്റ് ചില നിവേദനങ്ങളില്‍ ഈ സംഭവം വേറെ ചില രീതികളിലും വന്നിട്ടുണ്ട്. ഇത് പോലെ ആ സംഭവങ്ങളും നടന്നിരിക്കാനും എല്ലാത്തിനും ശേഷം ഈ ആയത്തുകള്‍ അവതരിച്ചിരിക്കാനും സാധ്യതയുണ്ട്.   [ബയാനുല്‍ ഖുര്‍ആന്‍] 
          
    അല്ലയോ പ്രവാചകരേ, അല്ലാഹു താങ്കള്‍ക്ക് അനുവദനീയമാക്കിയത് ഭാര്യമാരുടെ തൃപ്തി ആഗ്രഹിച്ചുകൊണ്ട് താങ്കള്‍ എന്തിനാണ് നിഷിദ്ധമാക്കുന്നത്? അല്ലാഹു വളരെ പൊറുക്കുന്നവനും കാരുണ്യവാനുമാണ്.(1) ഈ ആയത്തിന്‍റെ ആശയം ഇതാണ് ഈ സംഭവത്തില്‍ റസൂലുല്ലഹി (സ) അനുവദനീയ വസ്തുവായ തേനിനെ തന്‍റെ മേല്‍ നിഷിദ്ധമാക്കുകയുണ്ടായി. ഇത് എന്തങ്കിലും ആവശ്യത്തിന്‍റെയോ നന്മയുടേയോ പേരിലായിരുന്നാല്‍ അനുവദനീയമാണ് പാപമല്ല. എന്നാല്‍ താങ്കള്‍ ബുദ്ധിമുട്ട്കയോ അനുവദനീയ വസ്തുവിനെ ഉപേക്ഷിക്കുകയോ ചെയ്യല്‍ നിര്‍ബന്ധിതരാക്കുന്ന ഒന്നും ഈ സംഭവത്തില്‍  ഇല്ലായിരിന്നു. റസൂലുല്ലഹി (സ) പത്നിമാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്തത്. ഇത്തരം വിഷയങ്ങളില്‍ അവരെ തൃപ്ത്തിപ്പെടുത്തേണ്ട മാതൃക താങ്കള്‍ക്കില്ല. ഈ കാര്യങ്ങള്‍ അല്ലാഹു ഈ ആയത്തുകളില്‍ വളരെ സ്നേഹ കാരുണ്യങ്ങളോടെ വിവരിച്ചിരിക്കുകയാണ്.

        ആദ്യത്തെ ആയത്തില്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ സാധാരണ ശൈലിപോലെ റസൂലുല്ലഹി (സ) യുടെ തിരുനാമം പറഞ്ഞ് കൊണ്ട് സമ്പോതന ചെയ്യാതെ പ്രവാചകരെ എന്ന സ്ഥാന നാമം പറഞ്ഞിരിക്കുന്നത് റസൂലുല്ലഹി (സ) യോടുള്ള പ്രത്യേക ആദരവാണ്. അതിന് ശേഷം പറയുന്നു. താങ്കളുടെ ഭാര്യമാരുടെ തൃപ്തി കരസ്ഥമാക്കാന്‍ വേണ്ടി താങ്കളുടെ മേല്‍ അനുവദനീയമായ കാര്യത്തെ താങ്കള്‍ എന്തിനാണ് നിശിദ്ധമാക്കുന്നത്. ഈ വചനം കാരുണ്യത്തോടുകൂടിയുള്ളതാണെങ്കിലും ചോദ്യരൂപത്തിലായത് കൊണ്ട് റസൂലുല്ലഹി (സ)യില്‍ നിന്നും എന്തോ വലിയ തെറ്റ് സംഭവിച്ചു എന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടായിരുന്നു. അത് കൊണ്ട് അവസാനം പറഞ്ഞു: ഇത് സാങ്കല്‍പ്പികമായി തെറ്റാണങ്കില്‍ തന്നെ അല്ലാഹു പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണ്. 

      മസ്അല: ഒരു അനുവദനീയ കാര്യത്തെ നിഷിദ്ധമാക്കാന്‍ മൂന്ന് രൂപങ്ങളുണ്ട്. ഇതിന്‍റെ വിശദമായ വിവരണം മാഇദ 87ാം ആയത്തിന്‍റെ കീഴില്‍ വന്നിട്ടുണ്ട് അതിന്‍റെ രത്നചുരുക്കം ഇപ്രകാരമാണ്: 1, ഖണ്ഠിതമായി അനുവദനീയമായ ഏതെങ്കിലും കാര്യത്തെ നിഷിദ്ധമായി വിശ്വസിക്കുന്നത് മഹാ പാപവും നിഷേധവുമാണ്. 2, ഹറാമായി വിശ്വസിച്ചില്ലങ്കിലും ന്യായമായ ആവശ്യമില്ലാതെ ആണയിട്ട് കൊണ്ട് തന്‍റെ മേല്‍ നിഷിദ്ധമാക്കുന്നത് പാപമാണ്. ഇത്തരം ശപഥങ്ങളെ പൊളിക്കലും പരിഹാരം ചെയ്യലും നിര്‍ബന്ധമാണ്. ന്യായമായ എന്തങ്കിലും കാരണം ഉണ്ടങ്കില്‍ അനുവദനീയമാണങ്കിലും നല്ലതിന് എതിരാണ്. 3, ഹറാമായി വിശ്വസിക്കുകയോ ആണയിടുകയോ ചെയ്തില്ലങ്കിലും ശാശ്വതമായി ഉപേക്ഷിക്കുന്നത് പ്രതിഫലാര്‍ഹമായി വിശ്വസിച്ചു കൊണ്ട് അത് ഉപയോഗിക്കുകയില്ലാ എന്ന് മനസ്സ് കൊണ്ട് ഉറച്ച തീരുമാനം എടുക്കുകയും അങ്ങനെ ഉപേക്ഷിക്കുകയും ചെയ്യുന്നത് അനാചാരവും സന്യാസവുമാണ്. ഇത് ശരീഅത്തില്‍ നിന്ദ്യവും പാപവുമാണ്. പ്രതിഫലാര്‍ഹമാണെന്ന് വിചാരമില്ലങ്കിലും ശാരീരികമോ ആത്മീയമോ ആയ രോഗത്തിന്‍റെ ചികിത്സ എന്നോണമാണെങ്കില്‍ അനുവദനീയമാണ് യാതൊരു കുഴപ്പവുമില്ല. ചില സൂഫികള്‍ രുചികരമായ വസ്ഥുക്കളെ ഉപേക്ഷിച്ചു എന്ന് പറയപ്പെടുന്ന സംഭവങ്ങള്‍ ഈ രൂപത്തില്‍ ഉള്ളവയാണ്. മേല്‍ പറയപ്പെട്ട സംഭവത്തില്‍ റസൂലുല്ലഹി (സ) ശപഥം ചെയ്തുവെങ്കിലും ആയത്ത് അവതരിച്ച ശേഷം ശപഥം പൊളിക്കുകയും പരിഹാരമെന്നോണം ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്തു. (ദുര്‍റുല്‍ മന്‍സൂര്‍) 
      നിങ്ങളുടെ ഇത്തരം ശപഥങ്ങളുടെ പ്രായശ്ചിത്തം അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ച് തന്നിട്ടുണ്ട്. അല്ലാഹുവാണ് നിങ്ങളുടെ കാര്യകര്‍ത്താവ്. അല്ലാഹു എല്ലാം അറിയുന്നവനും തന്ത്രജ്ഞനുമാണ്.(2) അതായത്  ശപഥം പൊളിക്കല്‍ ഉത്തമമോ നിര്‍ബന്ധമോ ആകുന്ന രൂപങ്ങളില്‍ നിങ്ങള്‍ ശപഥം പൊളിച്ച് പരിഹാരം നല്‍കാറുള്ള മാര്‍ഗ്ഗം അല്ലാഹു നിങ്ങള്‍ക്ക് തുറന്ന് തന്നിട്ടുണ്ട്.  അത് സൂറത്തുല്‍ മാഇദ 89- ാം ആയത്തില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. 

      പ്രവാചകന്‍ ചില ഭാര്യമാരോട് രഹസ്യമായി ഒരു കാര്യം പറഞ്ഞ സന്ദര്‍ഭം! അതായത് റസൂലുല്ലഹി (സ) ഒരു ഭാര്യയോട് ഒരു രഹസ്യം പറയുകയുണ്ടായി അത് സ്വഹീഹായ നിവേദനങ്ങളുടെ വെളിച്ചത്തില്‍ സൈനബ് ബീവി (റ) യുടെ അരികില്‍ വെച്ച് തേന്‍ കുടിച്ചതും മറ്റ് ഭാര്യമാര്‍ക്ക് വിഷമമായതുമാണ്. അപ്പോള്‍  റസൂലുല്ലഹി (സ) അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഇനി തേന്‍ കുടിക്കുന്നതല്ലന്ന് ശപഥം ചെയ്തു. കൂട്ടത്തില്‍ സൈനബ് ബീവി (റ) ക്ക് വിശമം ഉണ്ടാകാതിരിക്കാന്‍ ഈ സംഭവം ആരോടും പറയരുതെന്നും പറഞ്ഞു. പക്ഷെ അവര്‍  പരസ്പരം പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ച് വേറെ ചില നിവേദനങ്ങളില്‍ ഉണ്ടങ്കിലും   കൂടുതലായി സ്വഹീഹായി വന്നിട്ടുള്ളത്  ഈ പറയപ്പെട്ട സംഭവം തന്നെയാണ്. 
      അവര്‍ അതിനെ മറ്റുള്ളവരോട് പറയുകയും, അല്ലാഹു പ്രവാചകന് അതിനെ കുറിച്ച് അറിവ് നല്‍കുകയും ചെയ്തു. അപ്പോള്‍ പ്രവാചകന്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുകയും ചിലതിനെ അവഗണിക്കുകയും ചെയ്തുകൊണ്ട് ഭാര്യയോട് വിവരിച്ചു! അതായത് ഈ രഹസ്യ വൃത്താന്തം ഒരു ഭാര്യ മറ്റൊരു ഭാര്യയോട് പറയുകയും അല്ലാഹു അക്കാര്യം റസൂലുല്ലഹി (സ)യെ അറിയിക്കുകയും അങ്ങനെ ഈ രഹസ്യം പരസ്യമാക്കുകയും ചെയ്തപ്പോള്‍ റസൂലുല്ലഹി (സ) രഹസ്യം പരസ്യമായ കാര്യം അവരോട് പരാതിപ്പെട്ടു. പക്ഷെ  പൂര്‍ണ്ണമായ നിലയില്‍ കാര്യങ്ങളൊന്നും പറഞ്ഞതുമില്ല. ഇത് റസൂലുല്ലഹി (സ) യുടെ സമുന്നത സ്വഭാവമായിരുന്നു. റസൂലുല്ലഹി (സ) ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടിച്ചിരുന്നു. റസൂലുല്ലഹി (സ) ഈ രഹസ്യം പറയുകയും തുടര്‍ന്ന് ആ  രഹസ്യം പരസ്യപ്പെടുത്തുകയും ചെയ്ത ഭാര്യ ആരാണെന്ന് ഈ ആയത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഭൂരിഭാഗം നിവേദനങ്ങളിലും അത് ഹഫ്സ (റ) ആണെന്നും അവര്‍ ആയിഷാ (റ) യോട് പറഞ്ഞുവെന്നുമാണ് വന്നിട്ടുള്ളത്. ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു. ഈ സംഭവത്തെ തുടര്‍ന്ന് റസൂലുല്ലഹി (സ) ഹഫ്സാ (റ) വിവാഹ മോചനം നടത്താന്‍ ഉദ്ദേശിച്ചു. എന്നാല്‍ അല്ലാഹു ജിബ്രീല്‍ (അ) നെ അയച്ച് അതില്‍ നിന്നും തടഞ്ഞു. അല്ലാഹു അറിയിച്ചു അവര്‍ ധാരാളമായി നോമ്പ് പിടിക്കുന്നവരാണ്. അവരുടെ നാമം സ്വര്‍ഗ്ഗത്തില്‍ താങ്കളുടെ ഭാര്യമാരോടൊപ്പം എഴുതപ്പെട്ടിരിക്കുന്നു.! (മസ്ഹരി)

        ഈ വിഷയവുമായി ബന്ധപ്പെട്ട രണ്ട് പ്രവാചക പത്നിമാരെ, നിങ്ങള്‍ ഇരുവരും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങിയാല്‍ (അങ്ങനെ ചെയ്യുക) നിങ്ങളുടെ മനസ്സ് ചാഞ്ഞുപോയിരിക്കുന്നു! കഴിഞ്ഞ ആയത്തില്‍ അവ്യക്തമായ നിലയില്‍ സ്മരിക്കപ്പെട്ട രണ്ട് ഭാര്യമാര്‍ റസൂലുല്ലഹി (സ) തേന്‍ കുടിച്ചതിന്റെ പേരില്‍ പരസ്പരം കൂടിയാലോചിച്ച് കൊണ്ട് ഒരു കാര്യം ചെയ്യുകയും അതിന്റെ പേരില്‍ റസൂലുല്ലഹി (സ) തേന്‍കുടിക്കുകയില്ലാ എന്ന് ആണയിടുകയും ചെയ്തു. ഇത് രഹസ്യമാക്കി വെക്കണമെന്ന് അവരോട് പറഞ്ഞെങ്കിലും അത് പാലിച്ചില്ല. ഈ രണ്ട് പേര്‍ ആരാണന്നും മറ്റും വിവരിക്കുന്ന സുദീര്‍ഘമായ ഒരു ഹദീസിന്റെ ഏതാനും ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു:  ഇബ്‌നു അബ്ബാസ് (റ) പറയുന്നു ഈ ആയത്തില്‍ പറയപ്പെട്ട രണ്ട് സ്ത്രീകള്‍ ആരാണ് എന്ന് ഉമര്‍ (റ) വിനോട് ചോദിക്കാന്‍ നാളുകളായി ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരിക്കല്‍ മഹാന്‍ അവറുകള്‍ ഹജ്ജിന് പുറപ്പെട്ടു. ഞാനും കൂട്ടത്തില്‍ ഉണ്ടായിരുന്നു. യാത്രക്കിടയില്‍ റസൂലുല്ലഹി (സ) ആവശ്യ നിര്‍വഹണത്തിന് കാട്ടിലേക്ക് പോയി ഞാന്‍ ഉളുവിന്റെ വെള്ളവുമായി പിന്നില്‍ പോയി ഉളുവിനിടയില്‍ ഞാന്‍ ചോദിച്ചു അവര്‍ രണ്ട് പേരും പശ്ചാതപിച്ചാല്‍ എന്ന് അല്ലാഹു പറഞ്ഞ രണ്ട് പേര്‍ ആരാണ്? ഉമര്‍ (റ) പറഞ്ഞു താങ്കള്‍ക്കറിയില്ലേ അത് ഹഫ്‌സയും (റ) ആയിഷ(റ)യുമാണ്. (ബുഖാരി) ഈ ആയത്തില്‍ ആല്ലാഹു ആ രണ്ട് പത്‌നിമാരോട് പ്രത്യേകമായി പറയുന്നു:  ഈ സംഭവത്തില്‍  നിങ്ങളുടെ മനസ്സ് സത്യത്തില്‍ നിന്നും അല്‍പ്പം ചാഞ്ഞ് പോയിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പശ്ചാതപിക്കുന്നതാണ് നല്ലത്. കാരണം റസൂലുല്ലഹി (സ) യെ സ്‌നേഹിക്കലും തൃപ്ത്തിപ്പെടുത്തലും എല്ലാ സത്യവിശ്വാകളുടേയും കടമയാണ്. പക്ഷെ അതിന് പകരം നിങ്ങള്‍ മറ്റൊന്നാണ് ചെയ്തത്. അതില്‍ റസൂലുല്ലാഹി (സ)ക്ക് ബുദ്ധിമുട്ടുണ്ടായിരിക്കുന്നു. ആകയാല്‍ ഇതില്‍ നിന്നും തൗബാ ചെയ്യേണ്ടത് നിര്‍ബന്ധമായിരിക്കുന്നു. അടുത്തതായി അല്ലാഹു ഉണര്‍ത്തുന്നു: 
നിങ്ങള്‍ പ്രവാചകനെതിരില്‍ സഹകരിച്ചാല്‍ അല്ലാഹുവാണ് പ്രവാചകന്റെ കൂട്ടുകാരന്‍ എന്നറിയുക. ജിബ്രീലും സത്യവിശ്വാസികളും കൂട്ടുകാരാണ്. കൂടാതെ എല്ലാ മലക്കുകളും സഹായികളാണ്.(4) നിങ്ങള്‍ പശ്ചാതപിച്ച് റസൂലുല്ലഹി (സ) യെ തൃപ്തിപ്പെടുത്തിയില്ലങ്കില്‍ അത് കൊണ്ട് റസൂലുല്ലാഹി (സ)ക്ക് യാതൊരു കുഴപ്പവുമില്ല. കാരണം റസൂലുല്ലാഹി (സ)യുടെ എല്ലാ കാര്യങ്ങളും അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. കൂടാതെ ജിബ്‌രീല്‍ (അ) മുതല്‍ എല്ലാ മലക്കുകളും സര്‍വ്വ വിശ്വാസികളും റസൂലുല്ലാഹി (സ)യുടെ സേവന സഹായങ്ങളില്‍ മുഴുകിയവരാണ്. അത് കൊണ്ട് റസൂലുല്ലാഹി (സ)ക്ക് യാതൊരു നഷ്ടവുമില്ല. മുഴവന്‍ നഷ്ടങ്ങളും നിങ്ങള്‍ക്ക് മാത്രമാണ്. അതില്‍ വലിയൊരു നഷ്ടം അടുത്ത ആയത്തില്‍ വിവരിക്കുന്നു. 
പ്രവാചകന്‍ നിങ്ങളെ വിവാഹമോചനം നടത്തിയാല്‍ നിങ്ങളേക്കാള്‍ ഉത്തമരായ ഇണകളെ രക്ഷിതാവ് പകരം നല്‍കിയേക്കാം. ഇസ്ലാമില്‍ ഉറച്ച് നില്‍ക്കുന്നവനും സത്യവിശ്വാസമുള്ളവരും അനുസരണയുള്ളവരും പശ്ചാത്തപിക്കുന്നവരും ഇബാദത്തുകള്‍ ചെയ്യുന്നവരും നോമ്പ് അനുഷ്ഠിക്കുന്നവരുമായ വിധവകളും കന്യകമാരുമായ സ്ത്രീകള്‍!(5) റസൂലുല്ലാഹി (സ) ഞങ്ങളെ വിവാഹ മോചനം ചെയ്യുകയാണെങ്കില്‍ ഞങ്ങളെ പോലുള്ള ഇണകളെ റസൂലുല്ലാഹി (സ) ക്ക് ലഭിക്കുന്നതല്ല എന്ന സ്ത്രീകളുടെ വിചാരത്തെ അല്ലാഹു ഇതില്‍ തിരുത്തുന്നു:അതെ, അല്ലാഹു സര്‍വ്വ ശക്തനാണ്. റസൂലുല്ലാഹി (സ) നിങ്ങളെ വിവാഹ മോചനം നടത്തുകയാണെങ്കില്‍ നാം നിങ്ങളെ പോലെ എന്നല്ല നിങ്ങളെക്കാള്‍ ഉത്തമരായ സ്ത്രീകളെ റസൂലുല്ലാഹി (സ)ക്ക് പകരം നല്‍കുന്നതാണ്. അവരെക്കാള്‍ ഉത്തരമായ സ്ത്രീകള്‍ അന്ന് ഇല്ലായിരുന്നു എന്ന് ഇതിന് അര്‍ത്ഥമില്ല. ഇനി അന്ന് ഇല്ലങ്കില്‍ തന്നെ ആവിശ്യം വരുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു അവരെക്കാള്‍ ഉത്തമരെ കൊണ്ട് വരുന്നതാണ്. ഈ ആയത്തുകളില്‍ പവിത്ര പത്‌നിമാര്‍ അവരുടെ സ്വഭാവ കര്‍മ്മങ്ങള്‍ നന്നാക്കണമെന്ന് ഈ ആയത്തില്‍ ഉണര്‍ത്തപ്പെട്ടിരിക്കുന്നു. അടുത്തതായി ഇതേ കാര്യം പൊതു വിശ്വാസികളോട് അല്ലാഹു കല്‍പ്പിക്കുകയാണ്.  


🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

164. അനസ് (റ) വിവരിക്കുന്നു റസൂലല്ലാഹി ﷺ ഹുദൈബിയയിൽ വെച്ച് സ്വഹാബികളുമായ പ്രതിജ്ഞ ചെയ്തപ്പോൾ ഉസ്മാൻ (റ) പ്രവാചക ദൂതനായി മക്കയിൽ പോയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് റസൂലല്ലാഹി ﷺ പ്രതിജ്ഞ ചെയ്തത്. അപ്പോൾ റസൂലല്ലാഹി ﷺ അരുളി: ഉസ്മാൻ ഇപ്പോൾ ഇവിടെയില്ല. അല്ലാഹുവിൻ്റെയും റസൂലിൻ്റെയും ജോലിക്കായി മക്കയിൽ പോയിരിക്കുകയാണ്. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ നിങ്ങളെ പോലെ അദ്ദേഹവും ബൈഅത്ത് ചെയ്യുമായിരുന്നു. അത് കൊണ്ട് അദ്ദേഹത്തിന് പകരമായി ഞാൻ ബൈഅത്ത് ചെയ്യുകയാണ്. ഇത് പറഞ്ഞ് കൊണ്ട് റസൂലുല്ലാഹി ﷺ ഉസ്മാൻ (റ)ൻ്റെ ഭാഗത്ത് നിന്നും ഒരു കരം ഉയർത്തി മറ്റേ കരത്തിൽ വെക്കുകയുണ്ടായി. തദവസരം ബൈഅത്തിൽ പങ്കെടുത്ത വ്യക്തി കൂടിയായ അനസ് (റ) പറയുന്നു: ഉസ്മാൻ (റ) ഭാഗത്ത് നിന്നും റസൂലല്ലാഹി ﷺ ഉപയോഗിച്ച കരം ഉസ്മാൻ (റ) നെ സംബന്ധിച്ചിടത്തോളം റസൂലുല്ലാഹി ﷺയോട് ബൈഅത്ത് ചെയ്യാൻ സ്വഹാബിക്കു ഉപയോഗിച്ചു കരങ്ങളേക്കാൾ ഉത്തമമായിരുന്നു. (തിർമിദി) 

വിവരണം : രിള്‌വാൻ പ്രതിജ്ഞയുടെ സംഭവം പ്രസിദ്ധമാണ്. ഖുർആനിലും ഇത് പരാമർശിച്ചിട്ടുണ്ട്. ഇവിടെ ഹദീസിൻ്റെ ആശയം മനസ്സിലാക്കാനായി മാത്രമുള്ള വിവരണം താഴെ കൊടുക്കുന്നു:
ഹിജ്റ 6-ാം വർഷം റസൂലല്ലാഹി ﷺ വസല്ലം ഒരു സ്വപ്ന ദർശനത്തിൻ്റെ അടിസ്ഥാനത്തിൽ ഉംറക്ക് പോകാൻ തയ്യാറായി മുമ്പ് തന്നെ ഇതിനായി കൊതിച്ചിരുന്ന സ്വഹാബാക്കൾ വിവരമറിഞ്ഞ് പ്രവാചക സഹവാസത്തിൽ   യാത്ര ചെയ്യാൻ സന്നദ്ധരായി അവർ 1400 ഓളം പേരുണ്ടായിരുന്നു . ഈ യാത്ര ഉംറയുടെ നിയ്യത്തിൽ ആയിരുന്നു. മക്കാ നിഷേധികൾ പോലും യുദ്ധങ്ങൾ ഒഴിവാക്കി ആദരിക്കുന്ന  ദുൽഖഅ്ദ് മാസത്തിലായിരുന്നു. അതുകൊണ്ട് മുൻകൂട്ടി മക്കക്കാരെ അറിയിച്ച് അനുമതി വാങ്ങേണ്ട ആവശ്യമുള്ളതായി റസൂലല്ലാഹി ﷺ കണ്ടില്ല. എന്നാൽ റസൂലല്ലാഹി ﷺ വലിയൊരു സംഘത്തോടൊപ്പം ഉംറ ചെയ്യാൻ വരുന്ന വിവരം അറിഞ്ഞ മക്കക്കാരായ കഠിന ശത്രുക്കൾ പരസ്പരം കൂടി ആലോചിക്കുകയും മുസ്‌ലിംകളെ മക്കയിൽ പ്രവേശിപ്പിക്കരുത് എന്ന് തീരുമാനിക്കുക്കുകയും ചെയ്തു. മക്കയിലേക്ക 20 മൈൽ മാത്രം ദൂരമുളള ഹുദൈബിയയിൽ എത്തിയപ്പോൾ റസൂലല്ലാഹി ﷺ മക്കക്കാരുടെ തീരുമാനം അറിഞ്ഞു. അങ്ങനെ റസൂലല്ലാഹി ﷺ മുന്നോട്ട് നീങ്ങാതെ അവിടെ തന്നെ തങ്ങാൻ  തീരുമാനിച്ചു. കൂട്ടത്തിൽ ഖുറൈശ് നേതാകളോട് സംസാരിക്കുന്നതിന് ഉസ്മാൻ (റ) നെ ദൂതനായി അയച്ചു. കാരണം മക്കയിലെ ചില പ്രധാന നേതാക്കൾ അദ്ദേഹത്തിൻ്റെ അടുത്ത ബന്ധുക്കൾ ആയിരുന്നു. ഞങ്ങൾ ഉംറ ചെയ്യാൻ മാത്രം വന്നതാണ് എന്നും ഉംറ നിർവഹിച്ച് മദീനയിലേക്ക് മടങ്ങുന്നതാണ് എന്നും പറഞ്ഞ് സമാധാനിപ്പിക്കാനാണ് ഉസ്മാൻ (റ) നെ തങ്ങൾ അയച്ചത്.

ഉസ്മാൻ (റ) മക്കയിൽ എത്തി. എന്നാൽ സാധരണ നിലയിൽ മടങ്ങിവരാനുള്ള സമയമായിട്ടും എത്തിയില്ല. ഇതിനിടയിൽ ഉസ്മാൻ (റ) കൊല്ലപ്പെട്ടു എന്ന ഒരു കിംവദന്തി പരന്നു. ദൂതനെ വധിക്കുക എന്നത് ഗുരുതരമായ തെറ്റായിരുന്നു. അതിനാൽ തന്നെ റസൂലല്ലാഹി ﷺക്ക് വലിയ ദുഃഖം ഉണ്ടാവുകയും സംഭവം ശരിയാണങ്കിൽ യുദ്ധം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. ഈ സംഭവം അറിഞ്ഞ സ്വഹാബികളും കടുത്ത കോപത്തിലായിരുന്നു. ഇവിടെ വെച്ച് റസൂലുല്ലാഹി ﷺ സ്വഹാബികളുമായി അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ അടിയുറച്ച് നിന്ന് പോരാടുന്നത് ആണെന്ന് പ്രത്യേക പ്രതിജ്ഞ ചെയ്തു. ഈ പ്രതിജ്ഞ ഒരു വൃക്ഷത്തിൻ്റെ കീഴിലാണ് നടന്നത്. ഇതിൽ പങ്കെടുത്തവർക്കെല്ലാം അല്ലാഹുവിൻ്റെ വിശിഷ്ടമായ തൃപ്തി ലഭിക്കുന്നതാണെന്ന് പരിശുദ്ധ ഖുർആൻ പറയുന്നു. അത് കൊണ്ട് ഇതിന് ബൈഅത്തുൽ റിള്‌വാൻ എന്ന് പറയുന്നു. 

നേരത്തേ വിവരിക്കപ്പെട്ടത് പോലെ ഈ പ്രതിജ്ഞ നടക്കുന്ന സമയത്ത് ഉസ്മാൻ (റ) അവിടെ ഇല്ലായിരുന്നു.റസൂലല്ലാഹി ﷺ എല്ലാ സ്വഹാബികളുടെയും കൈ പിടിച്ചു കൊണ്ടാണ് പ്രതിജ്ഞ നടത്തിയത്. തദവസരം റസൂലല്ലാഹി ﷺ ഒരു കരം ഉയർത്തി ഇത് ഉസ്മാനിൻ്റെതാണ് എന്ന്  പറഞ്ഞ്  മറ്റേ കരത്തിൽ വെക്കുകയുണ്ടായി. തീർച്ചയായും ഇത് ഉസ്മാൻ (റ) ൻ്റെ സമുന്നത മഹത്വം തന്നെയാണ്.

ഉസ്മാൻ (റ) ൻ്റെ രക്തസാക്ഷിത്വത്തിൻ്റെ വാർത്ത തെറ്റായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. അദ്ദേഹം അവരുമായി സംസാരിച്ച് തിരിച്ച് വന്നു. റസൂലല്ലാഹി ﷺയെയും കൂട്ടരെയും ഉംറ ചെയ്യുന്നതിന് അവർ അനുവദിച്ചില്ലങ്കിലും കടുത്ത നിബന്ധനകൾ വെച്ച് സന്ധിക്ക് അവർ സന്നദ്ധരായി. റസൂലല്ലാഹി ﷺ അത് സമ്മതിച്ച് അവരുമായി സന്ധിയിലായി. പരിശുദ്ധ ഖുർആനിൽ സുവ്യക്തമായ വിജയം എന്ന് പറയപ്പെട്ട ഈ സംഭവം വലിയ വിജയങ്ങൾക്കും മുന്നേറ്റങ്ങൾക്കും കാരണമായി. 

🔹🔹🔹🔹🔹


വാർത്തകൾ
വഖഫ് സംരക്ഷണ യാത്രക്ക് സംഘടിപ്പിച്ചു


    ആലപ്പുഴ: ‘വഖഫ് മാനവ നന്മക്ക്' എന്ന പ്രമേയത്തിൽ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ആലപ്പുഴ ജില്ലാ കമ്മിറ്റി ജില്ലയുടെ ദക്ഷിണ ഭാഗത്ത് വഖഫ് സംരക്ഷണ യാത്ര സംഘടിപ്പിച്ചു. കൊല്ലകടവിൽ യാത്ര മൗലാനാ അയ്യൂബ് നദ്‌വി പതാ  കൈമാറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കാഞ്ഞിപ്പുഴ അബ്ദുൽ സലാം മൗലവി സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. മുഫ്ത‌ി താരീഖ് അൻവർ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. വഖ്ഫ്  നൽകിയ മഹത്തായ സേവനങ്ങളെ അദ്ദേഹം പരാമർശിക്കുകയുണ്ടായി. "പ്രവാചകൻ (സ) യുടെ നിർദ്ദേശപ്രകാരം മദീനാ വാസികൾക്ക് കുടിക്കാൻ ആവശ്യമായ ശുദ്ധജലം സുഗമമായി ലഭിക്കുന്നതിന് വേണ്ടി ഉസ്മാൻ (റ) 'ബിഅ്റ് റൂമ' എന്ന കിണർ വാങ്ങി വഖ്ഫ് ചെയ്തതും, ക്രിസ്തുവർഷം 707-ൽ ഉമവി ഖലീഫ വലീദുബ്നു അബ്ദിൽ മലിക് ഡമാസ്കസിൽ വിപുലമായ സൗകര്യങ്ങളുള്ള ഒരു ഹോസ്പിറ്റൽ നിർമ്മിച്ച് വഖ്ഫ് ചെയ്തതും ചരിത്ര പ്രസിദ്ധമായ വഖ്ഫുകളാണ് അദ്ദേഹം ഉണർത്തി. 
    അപ്രകാരം ക്രി: 872-ൽ ഈജിപ്തിലെ ഭരണാധികാരിയായിരുന്ന അഹ്മദ് ബിൻ തൂലൂൻ നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള ഹോസ്പിറ്റലിന്റെ പ്രതിമാസ ചെലവ് 60,000 തങ്ക കാശായിരുന്നു എന്നത് വഖ്ഫിന്റെ വ്യാപ്തി വ്യക്തമാക്കുന്നു എന്നും അദ്ദേഹം പ്രസ്താവിച്ചു."
    "ക്രിസ്തുവർഷം 1187-ൽ സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി ഡമാസ്കസിലെ കോട്ടയുടെ ഒരു കവാടത്തിൽ പാലൂട്ടുന്ന ഉമ്മമാർക്ക് വേണ്ടി അവർക്ക് ആവശ്യമായ വിഭവങ്ങൾ സൗജന്യമായി ലഭിക്കുന്ന, പിൽക്കാലത്ത് 'വഖ്ഫുൽ ഹലീബ്' എന്നറിയപ്പെട്ട വഖ്ഫ് സംവിധാനം ഏർപ്പാട് ചെയ്തിരുന്നു. ഇത്തരത്തിൽ പൊതുസമൂഹത്തിന് ആവശ്യമായ വിവിധതരം സേവനങ്ങൾക്കായുള്ള വഖ്ഫുകൾ മുസ്‌ലിം ഭരണ പ്രദേശങ്ങളിലും മുസ്ലിംകൾ താമസിക്കുന്ന നാടുകളിലും നിലനിന്നിരുന്നതായി ചരിത്രത്തിൽ കാണാമെന്നും പതിറ്റാണ്ടുകളായി മുസ്‌ലിംകൾ ജീവിക്കുന്ന ഇന്ത്യാ മഹാരാജ്യത്തും ഇത്തരം പതിനായിരക്കണക്കിന് വഖഫ് സംവിധാനങ്ങൾ കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
     രാവിലെ 7 മണിക്ക് കൊല്ലകടവ് നിന്നും ആരംഭിച്ച യാത്ര വൈകിട്ട് 7 മണിക്ക് കായംകുളത്ത് സമാപിച്ചു. സമാപന സമ്മേളനത്തിൽ ജംഇയ്യത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് മൗലാനാ അബ്ദുശ്ശകൂർ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. ലോകാരംഭം മുതൽ എല്ലാ പ്രവാചകന്മാരും മഹാത്മാക്കളും ദൈവ പ്രീതിക്കായുള്ള ദാനത്തെ പ്രേരിപ്പിക്കുകയും സ്വയം പ്രാവർത്തികമാക്കുകയും എല്ലാ മതങ്ങളും ഈ സന്ദേശം ഉൾക്കൊള്ളുകയും ഉത്ബോധിപ്പിക്കുകയും ചെയ്യുന്നുവെന്നും യൂസുഫ് നബി (അ) ഈജിപ്തുകാർക്ക് മാത്രമല്ല, വിദൂര ദേശങ്ങളിലുള്ളവർക്കും ആഹാര വസ്തുക്കൾ ദാനം ചെയ്ത സംഭവവും ഗർഭസ്ഥ ശിശുവായ മർയം ബീവിയെ പടച്ചവന് വേണ്ടി ദാനം ചെയ്ത ചരിത്രവും ഖുർആൻ അനുസ്മരിക്കുന്നുണ്ടെന്നും അന്ത്യ പ്രവാചകൻ മുഹമ്മദ് നബി (സ) യും പരിശുദ്ധ ഖുർആനും ഇത് വളരെ വിശദവും സമ്പൂർണ്ണവുമായി പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
    വിവിധ കേന്ദ്രങ്ങളിൽ ജമാഅത്ത് ഭാരവാഹികളായ കൊല്ലകടവ് സൈനുല്ലാബ്ദീൻ,  ഷുഹൈബ് മണ്ണാമ്പറമ്പിൽ, അബ്ദുൽ സലാം വാളക്കോട്ട്, എം.എം. താഹിർ, ഷിഹാബ് കാഞ്ഞിപ്പുഴ, ജലാലുദീൻ, ജംഇയത്ത് ഭാരവാഹികളായ ഷറഫുദ്ദീൻ അസ്‌ലമി, നൂഹ് മൗലവി, സിദ്ധീഖ് മൗലവി, ത്വൽഹ ഖാസിമി, മുഹമ്മദ് സൽമാൻ നദ്‌വി, ഇൽയാസ് ഹാദി, ആബിദ് മൗലവി, സൈദ് മൗലവി, അൻസാരി നദ്‌വി, ശിഹാബുദ്ദീൻ ഖാസിമി, നാസറുദീൻ മൗലവി, അബ്ദുൽ ഹഖീം മൗലവി തുടങ്ങിയവർ സംസാരിച്ചു.


🔹🔹🔹🔹🔹

ഗ്രന്ഥ പരിചയം


📓 സ്വീകാര്യമായ പ്രാർത്ഥനകൾ
    
✍️ മൗലാനാ അഷ്‌റഫ് അലി ഥാനവി

₹ 110/-

ഖുർആൻ ഹദീസുകളിലെ ആശയ ഗംഭീരമായ ദുആക്കൾ, മൻസിൽ, സുപ്രധാന ഖുർആൻ ആയത്തുകൾ, ഹദീസിൽ വന്നിട്ടുള്ള നാൽപത് സ്വലാത്ത് സലാമുകൾ, വിവിധ സന്ദർഭങ്ങളിലുള്ള ദിക്ർ, ദുആക്കൾ, ആത്മ സംസ്‌കരണത്തിനുള്ള ലളിത മാർഗ്ഗങ്ങൾ, വിലയേറിയ സാരോപദേശങ്ങൾ, സുവർണ്ണ പരമ്പരയെക്കുറിച്ചുള്ള അനുസ്മരണം എന്നിവ അടങ്ങിയ അമൂല്യ രചന. നാട്ടിലും യാത്രയിലും പ്രയോജനപ്രദം. വിശിഷ്യ ഹറമൈൻ യാത്രികർക്ക് സുന്ദര പാഥേയം.

🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌