(۞ قُلۡ یَـٰعِبَادِیَ ٱلَّذِینَ أَسۡرَفُوا۟ عَلَىٰۤ أَنفُسِهِمۡ لَا تَقۡنَطُوا۟ مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ یَغۡفِرُ ٱلذُّنُوبَ جَمِیعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِیمُ)
[Surah Az-Zumar 53]
(നബീ, എന്റെ അടിമകളോട് ഞാൻ പറഞ്ഞതായി പറയുക. സ്വയം അതിക്രമം കാണിച്ചിട്ടുള്ള എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങൾ നിരാശരാകരുത്. അല്ലാഹു പാപങ്ങൾ മുഴുവനും പൊറുത്തുകൊടുക്കും. അവൻ തന്നെയാണ് ഏറെ പൊറുക്കുന്നവനും പരമ കാരുണികനും.
🟤 സകല പാപികൾക്കും കുറ്റവാളികൾക്കും അല്ലാഹുവിൻറെ ഭാഗത്തുനിന്നുള്ള കരുണയും വിട്ടുവീഴ്ചയും പ്രഖ്യാപിക്കുന്ന ആയത്താണിത്.
തെളിഞ്ഞ ഹൃദയത്തോടെ പശ്ചാത്തപിച്ച് മടങ്ങിയാൽ പൊറുത്തു നൽകപ്പെടാത്ത ഒരു കുറ്റകൃത്യവും ഇല്ല .
🟤 ഒരു ദാസൻ തന്റെ ജീവിതകാലമത്രയും പാപത്തിൽ മുഴുകി അസത്യപാതയിൽ സഞ്ചരിച്ചു അവസാനനിമിഷം അവൻ സത്യപാത സ്വീകരിച്ച് രക്ഷിതാവിലേക്ക് മടങ്ങിയാൽ ഗതകാല കുറ്റങ്ങൾ മുഴുവനും രക്ഷിതാവ് പൊറുത്തുകൊടുക്കുന്നതാണ്.
ഇപ്രകാരം, പാപക്കയത്തിൽ മുങ്ങിപ്പോയ സത്യവിശ്വാസി നിഷ്കളങ്ക ഹൃദയത്തോടെ രക്ഷിതാവിലേക്ക് തിരിയുകയാണെങ്കിൽ റബ്ബിന്റെ കരുണ അവൻറെ മേൽ വർഷിക്കപ്പെടുന്നതാണ്.
രക്ഷിതാവിൻറെ കരുണക്കടൽ ദാസന്റെ പാപ കൂമ്പാരത്തേക്കാൾ വിസ്തൃതമാണ്.
🟤 നൂറാളുകളെ നിർദാക്ഷിണ്യം വധിച്ച മനുഷ്യ ന്റെ കഥ വളരെ വിശ്രുതമാണ്. അബൂസഈദ് അൽ ഖുദ്രിയിൽ നിന്നും നിവേദനം: സൂൽ(സ) അരുൾ ചെയ്തു: 'തൊണ്ണൂറ്റി ഒമ്പത് ആളുകളെ കൊലപ്പെടുത്തിയ ഒരു മനുഷ്യൻ നിങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നു. അങ്ങനെ അ യാൾ ലോകത്തെ ഏറ്റവും വലിയ പണ്ഡിത കുറിച്ച് അന്വേഷിക്കുകയും ഒരു പുരോഹിതന്റെ അടുക്കൽ ചെന്നിട്ട് ചോദിക്കുകയും ചെയ്തു: 'തൊണ്ണൂറ്റി ഒമ്പത് ആളുകളെ കൊന്നവന് പശ്ചാത്താപമുണ്ടോ? പുരോഹിതൻ പറഞ്ഞു: 'ഇല്ല'. അങ്ങനെ അ യാൾ ആ പുരോഹിതനെ കൊല്ലുകയും നൂറ് എണ്ണം പൂർത്തീകരിക്കുകയും ചെയ്തു. പിന്നീട് അയാൾ മറ്റൊരു വലിയ പണ്ഡിതനെ കുറിച്ച് അന്വേഷിക്കുകയും ഒരു പണ്ഡിതന്റെ അടുത്ത് ചെന്നിട്ട് അദ്ദേഹത്തോട് ചോദിച്ചു: 'നൂറാളുകളെ കൊന്നവന് പശ്ചാത്താപ മുണ്ടോ? പണ്ഡിതൻ പ്രതിവചിച്ചു: 'തീർച്ച യായും. ആരാണ് അവന്റെയും തൗബ യുടെയും ഇടയിൽ മറയിടുക? അദ്ദേഹം തുട ർന്നു: 'നീ ഇന്ന് ഇന്ന് രാജ്യത്തേക്ക് പോവുക. അവിടെ അല്ലാഹുവിനെ ആരാധിക്കുന്ന ആ ളുകളുണ്ടാവും. അവരോടൊപ്പം അ ല്ലാഹുവിനെ ആരാധിക്കുക. നിന്റെ പഴയ നാട്ടിലേക്ക് പോവരുത്. അത് ദുഷിച്ച സ്ഥല മാണ്. അങ്ങനെ ആ മനുഷ്യൻ പണ്ഡിതൻ പ റഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു. വഴിമധ്യേ അ യാൾ മരണമടഞ്ഞു. അയാളുടെ കാര്യത്തിൽ കാരുണ്യത്തിന്റെ മലക്കുകളും ശിക്ഷയുടെ മ ലക്കുകളും തമ്മിൽ തർക്കിച്ചു. കാരുണ്യ ത്തിന്റെ മാലാഖമാർ പറഞ്ഞു: 'അ ല്ലാഹുവിലേക്ക് പശ്ചാത്തപിച്ച ഹൃദയ വുമായിട്ടാണ് ഇയാൾ വന്നിരിക്കുന്നത്'. ശിക്ഷയുടെ മലക്കുകൾ പറഞ്ഞു: 'ഇയാൾ ഇതുവ രെ തീരെ നന്മ ചെയ്തിട്ടില്ല. അപ്പോൾ മനുഷ്യ രൂപത്തിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. എ ന്നിട്ട് പറഞ്ഞു: 'നിങ്ങൾ ഈ രണ്ട് ഭൂമിക ൾക്കിടയിലെ അയാളുടെ പഴയ നാടും അയാൾ പോവാനുദ്ദേശിച്ച നാടും) ദൂരം അള ക്കുക; ഏതാണോ അടുത്ത് നിൽക്കുന്നത് അ ത് അയാൾക്കുള്ളതാകുന്നു'. അങ്ങനെ അവ ർ അളക്കുകയും അയാൾ പോവാൻ ഉദ്ദേശിച്ച സ്ഥലമാണ് കൂടുതൽ അടുത്തത് എന്ന് അവ ർക്ക് ബോധ്യപ്പെടുകയും ചെയ്തു. അങ്ങനെ ആ മനുഷ്യനെ കാരുണ്യത്തിന്റെ മാലാഖമാർ സ്വീകരിക്കുകയും ചെയ്തു.'(മുസ്ലിം 2766)
🟤 സൃഷ്ടികൾ ചിലവേള വിട്ടുവീഴ്ചയുടെ കവാടങ്ങൾ കൊട്ടിയടക്കാറുണ്ട്.എന്നാൽ സൃഷ്ടാവ് തൻറെ കരുണയുടെയും വിട്ടുവീഴ്ചയുടെയും കവാടങ്ങൾ അടക്കാറേയില്ല. അല്ലാഹു പറയുന്നു:
إِنَّ ٱللَّهَ یُحِبُّ ٱلتَّوَّ ٰبِینَ وَیُحِبُّ ٱلۡمُتَطَهِّرِینَ)
[Surah Al-Baqarah 222]
തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുദ്ധിയുള്ളവരെയും അവൻ ഇഷ്ടപ്പെടുന്നു.
🟤 മനുഷ്യൻ സ്വാഭാവികമായി തെറ്റിലകപെടുന്നവരാണ്. ഇക്കാരണത്താൽ അല്ലാഹു അവനു മുമ്പിൽ കരുണയുടെയും വിടുതലിന്റെയും വാതായനങ്ങൾ തുറന്നിട്ടിരിക്കുന്നു. മാത്രമല്ല, മനുഷ്യൻ തെറ്റ് ചെയ്തശേഷം പശ്ചാത്തപിച്ച് റബ്ബിലേക്ക് മടങ്ങുന്നതാണ് അവന് ഏറ്റവും പ്രിയങ്കരം .
നബി സല്ലല്ലാഹുഅലൈഹിവസല്ലം അരുളി
والذي نفسي بيده لو لم تذنبوا لذهب الله بكم ولجاء بقوم يذنبون فيستغفرون الله تعالى فيغفر لهم.
എൻറെ ആത്മാവ് നിയന്ത്രിക്കുന്ന അല്ലാഹുവിൽ സത്യം, നിങ്ങൾ തെറ്റുകൾ ചെയ്യുന്നില്ലെങ്കിൽ അല്ലാഹു നിങ്ങൾക്ക് പകരമായി തെറ്റുകൾ ചെയ്യുന്ന ഒരു സമൂഹത്തെ കൊണ്ടുവരികയും അവർ തെറ്റ് ചെയ്തതിനുശേഷം പശ്ചാത്തപിക്കുകയും രക്ഷിതാവ് പൊറുത്തു കൊടുക്കുകയും ചെയ്യും.
🟤 പാപങ്ങൾ രണ്ട് തരത്തിലാണ്: വൻ പാപവും ചെറു പാപവും. പ്രസ്തുത ഹദീസിന്റെ താല്പര്യം, സ്വാഭാവികമായി സംഭവിക്കുന്ന ചെറു പാപങ്ങളിൽ നിന്ന് പശ്ചാത്തപിച്ചു കൊണ്ടിരിക്കുക എന്നതാണ്. നേരെമറിച്ച് പശ്ചാത്തപിക്കാമെന്ന മോഹത്തിൽ വൻപാപങ്ങൾ ചെയ്തു കൂട്ടുക എന്നല്ല.
ഇത്തരം വ്യാമോഹത്തെ പറ്റി ഖുർആനും ഹദീസും ശക്തമായ താക്കീത് നൽകുന്നുണ്ട്.
🟫 തൗബ സ്വീകരിക്കുന്നതിന് ചില അടിസ്ഥാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
➡️ഒന്ന് ; ചെയ്തുപോയ തെറ്റിനെ പറ്റി ഖേദവും അതിൽ ഉറച്ചു നിൽക്കില്ലെന്ന നിശ്ചയവും ഉണ്ടാകണം. ഖേദം ഇല്ലാത്ത തൗബ അസ്വീകാര്യമാണ്. അല്ലാഹു പറയുന്നു :
(وَٱلَّذِینَ إِذَا فَعَلُوا۟ فَـٰحِشَةً أَوۡ ظَلَمُوۤا۟ أَنفُسَهُمۡ ذَكَرُوا۟ ٱللَّهَ فَٱسۡتَغۡفَرُوا۟ لِذُنُوبِهِمۡ وَمَن یَغۡفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمۡ یُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمۡ یَعۡلَمُونَ)
[Surah Aal-E-Imran 135]
എന്തെങ്കിലും നീചകൃത്യം ചെയ്യുകയോ സ്വന്ത ത്തോട് ദ്രോഹം കാണിക്കുകയോ ചെയ്താൽ അല്ലാ ഹുവിനെ ഓർക്കുകയും തങ്ങളുടെ പാപമോചന ത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നവരുമാണവർ. അല്ലാഹു അല്ലാതെ മറ്റാരാണ് പാപങ്ങൾ പൊറു ക്കുക? തങ്ങൾ ചെയ്തുപോയ തെറ്റിൽ അറിഞ്ഞു കൊണ്ട് അവർ ഉറച്ചുനിൽക്കുകയുമില്ല.
➡️രണ്ട് : ചെയ്ത തെറ്റ് സ്രഷ്ടാവുമായി മാത്രം ബന്ധപ്പെട്ടതാകണം. തെറ്റ് സൃഷ്ടികളുമായി ബന്ധപ്പെട്ടതാണെങ്കിൽ അവരോടുള്ള ബാധ്യത പൂർത്തീകരിക്കപ്പെടുന്നത് വരെ അവൻറെ പശ്ചാത്താപം സ്വീകരിക്കില്ല. മോഷ്ടാവ് ഉടമയ്ക്ക് മോഷണവസ്തു തിരികെ നൽകിയാലേ അവൻറെ പശ്ചാത്താപം സ്വീകരിക്കുള്ളൂ. അന്യായമായി ഭൂമി കൈവശപ്പെടുത്തിയവൻ ഉടമയ്ക്ക് അത് നൽകിയാലേ അവൻറെ പശ്ചാത്താപം സ്വീകരിക്കുള്ളൂ.
➡️മൂന്ന്: തൗബ, തെളിഞ്ഞ ഹൃദയത്തോടെയും പാപത്തോടുള്ള വെറുപ്പോട് കൂടിയും ഒരിക്കലും അതാവർത്തിക്കില്ല എന്ന ഉറച്ച മനസ്സോടു കൂടി ആയിരിക്കണം. ഇതിനെയാണ് ഖുർആൻ توبة نصوحة അഥവാ,( ആത്മാര്‍ഥമായ പശ്ചാത്താപം) എന്ന് വിശേഷിപ്പിച്ചത്.
(یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ تُوبُوۤا۟ إِلَى ٱللَّهِ تَوۡبَةࣰ نَّصُوحًا عَسَىٰ رَبُّكُمۡ أَن یُكَفِّرَ عَنكُمۡ سَیِّـَٔاتِكُمۡ وَیُدۡخِلَكُمۡ جَنَّـٰتࣲ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ یَوۡمَ لَا یُخۡزِی ٱللَّهُ ٱلنَّبِیَّ وَٱلَّذِینَ ءَامَنُوا۟ مَعَهُۥۖ نُورُهُمۡ یَسۡعَىٰ بَیۡنَ أَیۡدِیهِمۡ وَبِأَیۡمَـٰنِهِمۡ یَقُولُونَ رَبَّنَاۤ أَتۡمِمۡ لَنَا نُورَنَا وَٱغۡفِرۡ لَنَاۤۖ إِنَّكَ عَلَىٰ كُلِّ شَیۡءࣲ قَدِیرࣱ)
[Surah At-Tahrim 8]
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. ആത്മാര്‍ഥമായ പശ്ചാത്താപം. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ തിന്മകള്‍ മായിച്ചുകളയുകയും താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു തന്റെ പ്രവാചകനെയും കൂടെയുള്ള വിശ്വാസികളെയും നിന്ദിക്കാത്ത ദിനമാണത്. അവരുടെ മുന്നിലും വലതുഭാഗത്തും തങ്ങളുടെതന്നെ പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അവര്‍ പറയും: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങളോട് നീ പൊറുക്കേണമേ! നീ എല്ലാറ്റിനും കഴിവുറ്റവന്‍തന്നെ; തീര്‍ച്ച
➡️നാല് : ദാസൻ തെറ്റിൽ നിന്നും പശ്ചാത്തപിക്കുന്നതിനൊപ്പം ശിഷ്ടകാല ജീവിതം നന്നാക്കി എടുക്കുവാനും പരിശ്രമിക്കേണ്ടതാണ്. അല്ലാത്ത പക്ഷം വീണ്ടും തെറ്റിലേക്ക് അവൻ വീഴുവാൻ സാധ്യതയുണ്ട് അല്ലാഹു പറയുന്നു :
( مَنۡ عَمِلَ مِنكُمۡ سُوۤءَۢا بِجَهَـٰلَةࣲ ثُمَّ تَابَ مِنۢ بَعۡدِهِۦ وَأَصۡلَحَ فَأَنَّهُۥ غَفُورࣱ رَّحِیمࣱ)
[Surah Al-An'am 54]
അജ്ഞതമൂലം തിന്മ പ്രവർത്തിക്കുകയും, പിന്നീ ടതിന് ശേഷം പശ്ചാത്തപിക്കുകയും പ്രവർത്തനം നന്നാക്കുകയും ചെയ്താൽ അവൻ അതെല്ലാം പൊറുക്കുന്നവനും മഹാകാരുണികനുമാകുന്നു.
സൂറ ഫുർഖാനിൽ വൻപാപങ്ങളെപ്പറ്റിയും അതിൻറെ ഭീകര ശിക്ഷകളെ പറ്റിയും വിവരിച്ചശേഷം അല്ലാഹു പറയുന്നു
(إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلࣰا صَـٰلِحࣰا فَأُو۟لَـٰۤىِٕكَ یُبَدِّلُ ٱللَّهُ سَیِّـَٔاتِهِمۡ حَسَنَـٰتࣲۗ وَكَانَ ٱللَّهُ غَفُورࣰا رَّحِیمࣰا)
[Surah Al-Furqan 70]
പക്ഷെ ആരെങ്കിലും ഖേദിച്ചു മടങ്ങുകയും സത്യത്തിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങളനു ഷ്ഠിക്കുകയും ചെയ്താൽ അവരുടെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊ റുക്കുന്നവനും പരമകാരുണികനുമാകുന്നു.
🟤 തെറ്റുകൾ ചെയ്തു പശ്ചാത്തപിച്ച്, അതിനുശേഷം നന്മകൾ ചെയ്യാൻ സാധിക്കുന്നത് അവന്റെ ജീവിതം പരിശുദ്ധമാണ് എന്നതിൻറെ തെളിവാണ്. ഇപ്രകാരം പശ്ചാത്തപിക്കുന്നത് ഗതകാലജീവിതത്തിൽ തെറ്റുകൾ ചെയ്യാത്തവരെ പോലെയാണ്.
പശ്ചാത്താപത്തിലൂടെ ദാസൻ പരിശുദ്ധനാകുന്നു. അല്ലാഹു അവന്റെ ജീവിത വിഭവങ്ങളിൽ അഭിവൃദ്ധി നൽകുകയും ചെയ്യുന്നതാണ്.നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി
"مـن لـزم الاستغفار جعل الله له من كل ضيق مخرجا، ومن كل هم فرجا، ورزقه من حيث لا يحتسب‘‘ا
പാപമോചനം തേടുന്നതിനെ വിഷയമാക്കുന്നവർക്ക് എല്ലാ കുടുക്കുകളിൽ നിന്നും അല്ലാഹു മോചനം നൽകുന്നതും എല്ലാ ദുഖത്തിൽ നിന്നും അല്ലാഹു ശമനം നൽകുന്നതും വിചാരിക്കാത്ത ഭാഗത്തിലൂടെ അല്ലാഹു അവന് ഭക്ഷണം നൽകുന്നതുമാണ്
🟫 രക്ഷിതാവ്, നമുക്ക് അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങി പരിശുദ്ധ ജീവിതം നയിക്കാനുള്ള ഉതവി നൽകി നൽകുമാറാകട്ടെ .. ആമീൻ.