അമുസ്‌ലിംകൾ അശുദ്ധരാണോ?
സൂറത്തുല്‍ ജുമുഅ -2
ജുമുഅ സന്ദേശം
അമുസ്‌ലിംകൾ അശുദ്ധരാണോ?
മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
പരിശുദ്ധ ഖുർആനിൽ ഒരു സ്ഥലത്ത് ബഹുദൈവാരാധകരെ അശുദ്ധർ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. നമ്മുടെ ചില ഹൈന്ദവ സഹോദരങ്ങൾ അതിന്റെ പശ്ചാത്തലം മനസ്സിലാക്കാതെ അതിനെക്കുറിച്ച് ശക്തമായ എതിർപ്പ് പ്രകടിപ്പിക്കാറുണ്ട്. അതുകൊണ്ട് അതിനെക്കുറിച്ച് ചില കാര്യങ്ങൾ ഇവിടെ വിവരിക്കുന്നു:
പരിശുദ്ധ ഖുർആനിൽ പടച്ചവൻ പറയുന്നു: സത്യവിശ്വാസികളേ, ബഹുദൈവ വിശ്വാസികൾ അശുദ്ധരാണ്. ഈ വർഷത്തിന് ശേഷം അവർ മസ്‌ജിദുൽ ഹറാമിന്റെ അരികിലേക്ക് വരാതിരിക്കട്ടെ.! ഇനി നിങ്ങൾ ദാരിദ്ര്യം ഭയക്കുന്നെങ്കിൽ അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്നും അവൻ ഉദ്ദേശിച്ചാൽ നിങ്ങളെ സമ്പന്നരാക്കുന്നതാണ്. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (തൗബ 28)
ഒന്ന്, ഈ വചനത്തെ കുറിച്ച് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഒന്നാമതായി ഇവിടെയുള്ള മുഷ്‌രിക് (ബഹുദൈവാരാധകർ) എന്നതുകൊണ്ടുള്ള ഉദ്ദേശം വി.എച്ച്.പി പോലുള്ള തീവ്ര സംഘടനകൾ ആശയം പറയുന്നതുപോലെ വിഗ്രഹാരാധകർ എന്നല്ല. മറിച്ച്, പടച്ചവൻ്റെ അസ്ഥിത്വത്തിലോ വിശിഷ്ട വിശേഷണങ്ങളിലോ അധികാരങ്ങളിലോ മറ്റുള്ളവരെ പങ്കുചേർക്കുന്ന എല്ലാവരും ഇതിൽ പെടുന്നതാണ്. വിഗ്രഹാരാധന നടത്തുന്നവരും നക്ഷത്രങ്ങളെ ആരാധിക്കുന്നവരും ഏതെങ്കിലും പ്രവാചകനെ ദൈവമായി കാണുന്നവരും മഹാത്മാക്കൾക്ക് പടച്ചവന്റെ കഴിവും അധികാരവും വകവെച്ചു കൊടുക്കുന്നവരായ എല്ലാവരും ഖുർആനിക വീക്ഷണത്തിൽ മുഷ്‌രിക് ആവുന്നതാണ്.
രണ്ട്, യുവജനത്തിലെ അശുദ്ധർ എന്നതിൻ്റെ ആശയം അവരുടെ ശരീരമോ വസ്ത്രമോ അവർ ഉപയോഗിച്ച ആഹാരപാനീയങ്ങളോ അശുദ്ധമാണെന്നതല്ല. അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺ അമുസ്‌ലിംകളെ സൽക്കരിക്കുകയും അവരുടെ സൽക്കാരം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അമുസ്‌ലിം സംഘങ്ങളെ സ്വീകരിക്കുകയും മസ്ജിദുന്നബവിയിൽ അവരെ താമസിപ്പിക്കുകയും സ്വന്തം വിരിപ്പിൽ അവരെ ഇരുത്തുകയും ഉറക്കുകയും ചെയ്തിട്ടുണ്ട്. അവർ ശാരീരികമായി അശുദ്ധരാണെന്ന വീക്ഷണമുണ്ടായിരുന്നെങ്കിൽ റസൂലുല്ലാഹി ﷺ ഇപ്രകാരം ചെയ്യുകയില്ലായിരുന്നു. അതെ, ഇവിടുത്തെ അശുദ്ധി കൊണ്ടുള്ള ഉദ്ദേശം വിശ്വാസ ചിന്തകളിലെ അശുദ്ധിയാണ്. നാം പലരെ കുറിച്ചും അശുദ്ധമായ ഉദ്ദേശ ലക്ഷ്യങ്ങൾ ഉള്ളവരെന്നും അശുദ്ധമായ ഗൂഢ ചിന്താഗതിക്കാരെന്നും പറയാറുണ്ട്. ഇതുകൊണ്ടുള്ള ഉദ്ദേശം ചിന്തകളിലും ലക്ഷ്യങ്ങളിലുമുള്ള അശുദ്ധിയാണ്. ചുരുക്കത്തിൽ ഈ ആയത്തിലെ അശുദ്ധി എന്നത് കൊണ്ടുള്ള ഉദ്ദേശം ബഹുദൈവാരാധന അങ്ങേയറ്റം തെറ്റും സത്യത്തിന് വിരുദ്ധവുമാണ് എന്നറിയിക്കലാണ്.
മൂന്ന്, ഏകദൈവ വിശ്വാസത്തിൻ്റെ ഗൗരവവും ശിർക്കിനോടുള്ള എതിർപ്പും ഇസ്‌ലാമിൻ്റേത് മാത്രമല്ല. എല്ലാ മതങ്ങളും യഥാർത്ഥത്തിൽ ഇത് സന്ദേശിക്കുന്നുണ്ട്. ബൈബിളിൽ ധാരാളം സ്ഥലങ്ങളിൽ ബഹുദൈവാരാധന വിമർശിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ക്രൈസ്തവ സഹോദരങ്ങൾ ഇന്ന് ത്രികേയത്വം വാദിക്കുന്നെങ്കിലും യഥാർത്ഥത്തിൽ ബൈബിളിൽ അതിനെ കുറിച്ച് വ്യക്തമായ ഒരു വാചകം പോലുമില്ല. മറിച്ച്, ത്രികേയത്വം ചില വാചകങ്ങളുടെ വെളിച്ചത്തിൽ അവർ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്യുന്നത്. ഹൈന്ദവ വേദങ്ങളിലും പടച്ചവൻ ഏകനാണെന്നും പങ്കുകാരില്ലെന്നും പ്രഖ്യാപിക്കുന്നുണ്ട്. മാത്രമല്ല ദൈവത്തിന് ശരീരം ഇല്ലെന്നും ദൈവം ഏകനായി വാഴുന്നവനാണെന്നും മുഴുവൻ ലോകത്തെയും നിയന്ത്രിക്കുന്നവൻ ആണെന്നും വ്യക്തമാക്കുന്നു. പണ്ഡിറ്റ് ധ്വയാനന്ദ സ്വരസ്വതിജിയുടെ ‘സത്യാർത്ഥ പ്രകാശ്' എന്ന സുപ്രസിദ്ധ രചനയിൽ വിഗ്രഹാരാധനയെ വിമർശിച്ചുകൊണ്ട് ഹൈന്ദവ വേദഗ്രന്ഥങ്ങളിൽ നിന്നും ധാരാളം വചനങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. അതിലെ ചില വചനങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു:
• ദൈവം സർവ്വ വ്യാപിയും പരിശുദ്ധനും ശരീരമില്ലാത്തവനുമാണ്. (യജുർവേദം 40:8)
• ഞാൻ സമുന്നത ശക്തിയുടെയും അനുഗ്രഹത്തിന്റെയും സ്രോതസ്സും സൂര്യനെ പോലെ ലോകം മുഴുവനും പ്രകാശിപ്പിക്കുന്നവനുമാകുന്നു. ഞാൻ അജയ്യനാണ്. ഞാൻ ഒരിക്കലും മരിക്കുന്നതല്ല. അനുഗ്രഹങ്ങളുടെ കേദാരമായ പ്രപഞ്ചത്തിന്റെ സൃഷ്ടാവാണ്. മാത്രം നിങ്ങൾ സൃഷ്ടാവും ആദ്യനുമായി കാണുക. അറിവുള്ളവരെ അനുഗ്രഹ ഐശ്വര്യങ്ങൾ ലഭിക്കുന്നതിനും വിജ്ഞാനത്തിന്റെയും മറ്റും ഔദാര്യങ്ങൾ ഉണ്ടാകുന്നതിനും നിങ്ങൾ എന്നോട് അപേക്ഷിക്കുക. (ഋഗ്വേദം 5:48:10)
• എന്നെ മാത്രം വാഴ്ത്തലും പുകഴ്ത്തലുമാണ് സന്മാർഗം. ഇപ്രകാരം വാഴ്ത്തുന്നവർക്ക് ഞാൻ സമുന്നത വിജ്ഞാനത്തിന്റെയും മറ്റും അനുഗ്രഹം കനിയുന്നതാണ്. ലോകത്തുള്ള സകല വസ്തുക്കളുടെയും പടച്ചവനും പരിപാലകനും ഞാനാണ്. ആകയാൽ നിങ്ങൾ എന്നെ വിട്ടു മറ്റൊന്നിനെയും ആരാധിക്കരുത്. (അഥർവേദം 10:49:1)
• ഈശ്വരനെ കണ്ണുകൾ കൊണ്ട് കാണുക സാധ്യമല്ല. പടച്ചവന്റെ ഔദാര്യം കൊണ്ടാണ് കണ്ണുകൾക്ക് കാഴ്ച ലഭിക്കുന്നത്. അങ്ങനെയുള്ള പടച്ചവനെ നിങ്ങൾ ദൈവമായി കാണുക. കണ്ണുകൊണ്ട് കാണപ്പെടുന്ന പലതിനെയും ജനങ്ങൾ ആരാധിക്കുന്നെങ്കിലും അതൊന്നും ദൈവമല്ല. (ഗണോപനിഷത്ത് 1:6)
ഹിന്ദുമതത്തിലെ ആധികാരിക രചനകളുടെ ഉദ്ധരണികൾ പടച്ചവൻ ഏകനാണെന്നും പടച്ചവനോട് പങ്കു ചേർക്കാതിരിക്കണമെന്നും അതുതന്നെയാണ് ഹൈന്ദവ ധർമ്മത്തിന്റെ അടിസ്ഥാനമെന്നും സനാതന മൂല്യമെന്നും വ്യക്തമായി അറിയിക്കുന്നു. ഇത്തരുണത്തിൽ ബഹുദൈവാരാധകർ അശുദ്ധരാണ് എന്തു കൊണ്ടുള്ള വിവക്ഷയിൽ സ്വന്തം ഹൈന്ദവരെന്ന് വാദിക്കുന്നെങ്കിലും യഥാർത്ഥ ഹൈന്ദവ ധർമ്മം അനുസരിച്ച് ജീവിക്കാത്തവരും യഹൂദികൾ എന്ന വാദിക്കുന്നെങ്കിലും യഥാർത്ഥ യഹൂദ മതമനുസരിച്ച് ജീവിക്കാത്തവരും ക്രൈസ്തവരെന്ന് വാദിക്കുന്നെങ്കിലും അതനുസരിച്ച് ജീവിക്കാത്തവരും മുസ്‌ലിംകൾ എന്ന് വാദിക്കുന്നെങ്കിലും ഇസ്‌ലാമിൻ്റെ അടിസ്ഥാന തത്വമായ തൗഹീദ് അനുസരിക്കാത്തവരും പെടുന്നതാണ്.
നാല്, ഒരു മതത്തെ അംഗീകരിക്കുന്നെങ്കിലും ആ മതത്തിൻ്റെ യഥാർത്ഥ സന്ദേശങ്ങൾ അനുസരിക്കാതെ ജീവിക്കുന്നവരെ കുറിച്ച് ഓരോ മതങ്ങളും കടുത്ത വിമർശനങ്ങൾ നടത്തിയിട്ടുണ്ട്. ബൈബിൾ പാരായണം ചെയ്താൽ അതിൽ ധാരാളം സ്ഥലങ്ങളിൽ മതനിയമങ്ങൾ പാലിക്കാത്തവരെ വൃത്തികെട്ടവർ, മോശപ്പെട്ടവർ തുടങ്ങിയ നാമങ്ങളിൽ അഭിസംബോധന ചെയ്തിട്ടുണ്ട്. യഥാർത്ഥ മതം ആചരിക്കാത്ത ആളുകളെ കുറിച്ച് ഹൈന്ദവ ധർമ്മത്തിലും കടുത്ത പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഋഗ്വേദം 10:22:2:8, 7:49:4, 5:29:1 നോക്കുക. ചില സ്ഥങ്ങളിൽ അവരെ മുഖം കറുത്തവരെന്നും മറ്റു ചില സ്ഥലങ്ങളിൽ ഇതിൽ കണ്ണികൾ പിടിച്ച മരങ്ങളെന്നും മറ്റും വിശേഷിപ്പിച്ചിരിക്കുന്നു. (ഋഗ്വേദം 6:21, 8:4:6; സാമവേദം 4:2:4:11) ചില വേദങ്ങളിൽ അധർമ്മകാരികളെ ആർത്തി പൂണ്ട രാക്ഷസന്മാരും വൃത്തികെട്ട ശത്രുവെന്നും അനുസ്മരിച്ചിട്ടുണ്ട്. അതെ, ഖുർആനിൽ ഒരു സ്ഥലത്ത് മാത്രമാണ് ബഹുദൈവാരാധകരെ അശുദ്ധരെന്ന് പറഞ്ഞിട്ടുള്ളത് പക്ഷേ ഇതര വേദങ്ങളിൽ മതവിരുദ്ധരെ കുറിച്ച് ധാരാളം സ്ഥലങ്ങളിൽ കടുത്ത പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. മാത്രമല്ല, അഥർ വേദത്തിൽ അധർമ്മകാരികളെ അശുദ്ധർ എന്ന് തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (അഥർവേദം 3:8:6-10)
അഞ്ച്, ഇത് അധർമ്മകാരികളെ കുറിച്ച് വേദങ്ങളിൽ വന്നിട്ടുള്ളതാണ്. എന്നാൽ മനുസ്മൃതിയുടെ അധ്യാപനമനുസരിച്ച് വിശ്വാസകർമ്മങ്ങളുടെ പേരിലല്ല, വംശത്തിന്റെ പേരിലാണ് ജനങ്ങളെ നിന്ദിച്ചിരിക്കുന്നത്. ശുദ്രന്മാർക്ക് അങ്ങേയറ്റം നിന്ദ്യവും നീചവുമായ പദപ്രയോഗങ്ങളും തരം താഴ്ന്ന മര്യാദകളും നിർദ്ദേശിച്ചിരിക്കുന്നു. ശുദ്രന്മാർ ശാരീരികമായി മലവും മൂത്രവും പോലെ അശുദ്ധരാണെന്നും അകറ്റപ്പെടേണ്ടവരാണെന്നും പ്രഖ്യാപിക്കുന്നു. (മനുസ്മൃതി 43:12, 213:4, 17:3, 322:4, 291:3)
🔹🔹🔹🔹🔹🔹🔹
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുല്‍ ജുമുഅ -2 (11 ആയത്തുകള്‍, പദങ്ങള്‍ 180, അക്ഷരങ്ങള്‍ 720, മദീനമുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 110. പാരായണ ക്രമം 62. സൂറത്തുസ്സ്വഫ്ഫിന് ശേഷം അവതരണം) എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
ജുമുഅ നമസ്കാരം ശരിയായ നിലയില്‍ നിര്‍വ്വഹിക്കുക
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 09-11
يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ (9) فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ (10) وَإِذَا رَأَوْا تِجَارَةً أَوْ لَهْوًا انفَضُّوا إِلَيْهَا وَتَرَكُوكَ قَائِمًا ۚ قُلْ مَا عِندَ اللَّهِ خَيْرٌ مِّنَ اللَّهْوِ وَمِنَ التِّجَارَةِ ۚ وَاللَّهُ خَيْرُ الرَّازِقِينَ (11)
മആരിഫുല്‍ ഹദീസ്
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
140. ഉമർ (റ) പ്രസ്താവിക്കുന്നു: അബൂബക്ർ (റ) ഞങ്ങളുടെ നേതാവും ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠനും റസൂലുല്ലാഹി (സ)ക്ക് ഏറ്റവും കൂടുതൽ പ്രിയങ്കരനുമാണ്. (തിർമിദി)
വിവരണം: ഉമറുൽ ഫാറൂഖ് (റ)ൻ്റെ ഈ വചനവും അബൂബക്ർ സിദ്ദീഖ് (റ)ൻ്റെ സമുന്നത സ്ഥാനം വരച്ചു കാട്ടുന്നു. റസൂലുല്ലാഹി (സ)യുടെ വചനങ്ങളും പ്രവർത്തനങ്ങളും ഇതിനെ ശരിവെക്കുകയും ചെയ്യുന്നു.
141. അലിയ്യ് (റ)ൻ്റെ മുഹമ്മദ് ഇബ്നുൽ ഹനഫിയ്യ വിവരിക്കുന്നു: ഞാൻ പിതാവിനോട് ചോദിച്ചു: ഈ സമുദായത്തിൽ റസൂലുല്ലാഹി (സ)ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠൻ ആരാണ്? അലിയ്യ് (റ) പറഞ്ഞു: അബൂബക്ർ! ഞാൻ ചോദിച്ചു ശേഷം ആരാണ്? പിതാവ് പറഞ്ഞു: ഉമർ! ഇതേ രീതിയിൽ അടുത്തതാരാണെന്ന് ചോദിച്ചാൽ ഉസ്മാൻ എന്ന് പറയുമെന്ന് എനിക്ക് തോന്നിയത് കൊണ്ട് ഞാൻ ചോദ്യത്തിൻ്റെ ശൈലി മാറ്റി ഞാൻ ഇപ്രകാരം ചോദിച്ചു: ഉമർ കഴിഞ്ഞാൽ താങ്കളായിരിക്കുമല്ലേ? അലിയ്യ് (റ) പറഞ്ഞു: ഞാൻ മുസ്‌ലിംകളിൽ പെട്ടൊരു വ്യക്തി മാത്രമാണ്. (ബുഖാരി)
വിവരണം: മുഹമ്മദ് ഇബ്നുൽ ഹനഫിയ്യ (റ) ഹസ്രത്ത് അലിയ്യ് (റ)ൻ്റെ മകനാണ്. എന്നാൽ അദ്ദേഹത്തിൻ്റെ മാതാവ് ഫാത്വിമ (റ) അല്ല. അലിയ്യ് (റ)ൻ്റെ മറ്റൊരു ഭാര്യയായ ഹനഫിയ്യ (റ)യുടെ മകനാണ്. അവരുടെ യഥാർത്ഥ പേര് ഖൗല എന്നായിരുന്നെങ്കിലും ഗോത്ര നാമമായ ഹനഫിയ്യ എന്ന പേരിൽ അവർ പ്രസിദ്ധരായി. വിജ്ഞാനം, ഭയഭക്തി മുതലായ മഹൽ ഗുണങ്ങളിൽ മുഹമ്മദ് (റ) സമ്പൂർണ്ണത പ്രാപിച്ച താബിഈ ആയിരുന്നു. സമുദായത്തിലെ ഏറ്റവും ഉന്നതർ ആരാണെന്ന് ചോദിച്ചപ്പോൾ സിദ്ദീഖ് (റ), ഫാറൂഖ് (റ) എന്നിവരാണെന്ന് അലിയ്യ് (റ) മറുപടി പറയുകയും ഞാൻ ഒരു സാധാരണ മുസ്‌ലിം മാത്രമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. അലിയ്യ് (റ) തന്നെ കുറിച്ച് പറഞ്ഞത് വിനയത്തിൻ്റെയും താഴ്മയുടെയും പേരിലാണ്. ഉസ്മാൻ (റ) രക്തസാക്ഷി ആക്കപ്പെട്ടിരുന്നത് കൊണ്ട് അന്ന് സമുദായത്തിലെ സമുന്നത വ്യക്തിത്വം അലിയ്യ് (റ) തന്നെയായിരുന്നു. അലിയ്യ് (റ) ഇപ്രകാരം പ്രസ്താവിച്ചതായി ആധികാരിക പരമ്പരകളിലൂടെ സ്ഥിരപ്പെട്ടിരിക്കുന്നു: സമുദായത്തിലെ സമുന്നത സ്ഥാനീയർ അബൂബക്ർ (റ), ഉമർ (റ) എന്നിവരാണ്. അവരെക്കാളും എനിക്ക് ആരെങ്കിലും ശ്രേഷ്ഠത കൽപ്പിച്ചാൽ ഞാൻ അവർക്ക് നിയമപരമായ ശിക്ഷ നൽകുന്നതാണ്.
ഇലാ റഹ്മത്തില്ലാഹ്...
മൗലാനാ ഡോക്ടർ നദീർ അഹ്മദ് നദ്‌വി (റഹ്)
ജീവിതത്തിൽ ചില വ്യക്തികൾ ഉണ്ടാകും, അവർ വെറും പേരുകളല്ല, വിജ്ഞാനത്തിന്റെ പ്രഭയും വിനയത്തിന്റെ ശാന്തിയും ചേർന്നൊരു പ്രതീകമാണ്.
അത്തരം അപൂർവരിലൊരാളായിരുന്നു ശൈഖ് മൗലാനാ നദീർ അഹമ്മദ് നദ്‌വി رحمه الله...
മൗലാനാ നദീർ അഹമ്മദ് നദ്‌വി — പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത് ഒരു നിശ്ശബ്ദ പുഞ്ചിരിയുടെയും സൗമ്യ മുഖത്തിന്റെയും പ്രതിച്ഛായയാണ്.
വിജ്ഞാനം ധാരാളമായിരുന്നുവെങ്കിലും, അതിനെ ഒരിക്കലും അഭിമാനമായി മാറ്റിയില്ല.
വിനയം അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൈമുതലായിരുന്നു.
വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടും, അഥവാ ഏറ്റവും ചെറുപ്പക്കാരോടും പോലും കാണിച്ചിരുന്ന മനോഹരമായ പെരുമാറ്റം അദ്ദേഹത്തെ ഒരു പ്രിയപ്പെട്ട വ്യക്തിയാക്കി.
മുദരിസീ ജീവിതം അദ്ദേഹത്തിന് ഒരു തൊഴിൽ ആയിരുന്നില്ല, അത് അദ്ദേഹത്തിന്റെ ജീവിതശ്വാസം ആയിരുന്നു.
ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെയും, അതിന്റെ ഉപശാഖകളുടെയും വളർച്ചയിൽ
അദ്ദേഹത്തിന്റെ പങ്ക് മൗനമായിരുന്നെങ്കിലും, അത്രമേൽ ആഴമേറിയതും സ്ഥിരതയേറിയതുമായിരുന്നു.
പഠിപ്പിക്കൽ അദ്ദേഹത്തിന് ഒരു കടമ മാത്രമല്ല, ഒരു ഇബാദത്തായിരുന്നു...
ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം സഹനത്തിന്റെ ഉദാഹരണമായി നിലകൊണ്ടു.
പരീക്ഷണങ്ങൾ വന്നപ്പോൾ പരാതി പറഞ്ഞില്ല; മറിച്ച്,
അത് എല്ലാം “അല്ലാഹുവിന്റെ വിധി” എന്നുറച്ച വിശ്വാസത്തോടെ സ്വീകരിച്ചു.
അദ്ദേഹത്തിന്റെ സ്നേഹഭരിതമായ ഹൃദയം അനവധി വിദ്യാർത്ഥികൾക്കായി ഒരു ആശ്രയകേന്ദ്രമായിരുന്നു.
ഓരോ വിദ്യാർത്ഥിയെയും അദ്ദേഹം തന്റെ മകനായി കണ്ടു, അവരുടെ വളർച്ചയിൽ പങ്കാളിയായി.
എന്നെ പോലെ അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾക്ക്, മൗലാനയുടെ ഓർമ്മ എന്നത്
പുസ്തകങ്ങളിലോ ക്ലാസ്സുകളിലോ മാത്രമല്ല, അദ്ദേഹം ജീവിതംകൊണ്ട് തന്ന പാഠങ്ങളിലാണ്.
അറിവ് വിനയത്തോടെ കൈകാര്യം ചെയ്യുക, സഹനത്തോടെ മുന്നേറുക, സ്നേഹത്തോടെ ലോകത്തെ സമീപിക്കുക,
ഇതായിരുന്നു അദ്ദേഹത്തിന്റെ പാഠം.
പ്രിയങ്കരനായ ഉസ്താദ് Umarul Farook കൈതോടിന്റെ നിർദ്ദേശപ്രകാരം അറബി ഭാഷയുടെ പ്രായോഗിക ശൈലി പഠിക്കാൻ പലപ്പോഴും ഞാൻ മൗലാനയുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ചെറു റൂമിൽ ചെല്ലുന്ന എന്നെ സ്നേഹ ഭാഷയിൽ ചേർത്തിരുത്തി പാഠങ്ങൾ പകർന്നു നൽകുമായിരുന്നു....
ഇന്ന് അദ്ദേഹം നമ്മിൽ നിന്ന് അകന്നുപോയി.
പക്ഷേ, അദ്ദേഹത്തിന്റെ ശാന്തമായ പുഞ്ചിരിയും, മൃദുവായ ശബ്ദവും,
വിജ്ഞാനത്തിന്റെ അതുല്യമായ തെളിച്ചവും
എന്നും നമ്മുടെ ഹൃദയങ്ങളിൽ തെളിഞ്ഞുകൊണ്ടിരിക്കും.
اللهم اغفر له وارحمه، واجعل قبره روضة من رياض الجنة،
واجزه عن علمه وتعليمه خير الجزاء.
പ്രിയ മൗലാനാ,
നിങ്ങൾ പോയി, പക്ഷേ നിങ്ങൾ വിതച്ച അറിവിന്റെയും സ്നേഹത്തിന്റെയും വിത്തുകൾ
ഇനിയുള്ള തലമുറകളിൽ എന്നും പച്ചയായി വിരിയട്ടെ.
നിങ്ങളുടെ വിദ്യാർത്ഥികൾ നിങ്ങളുടെ പാത പിന്തുടരുമ്പോൾ,
നിങ്ങൾ പഠിപ്പിച്ച ഓരോ വാക്കും അഖിറത്തിൽ നിങ്ങളുടെ തൂക്കുപാളിയിൽ പ്രതിഫലമാകട്ടെ...

