ഇസ്ലാമും സ്ത്രീകളും
ഇസ്‌ലാം സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ ആദരവ് നൽകി. ജീവിത ആവശ്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും വിഷയത്തിൽ ഇരുവരെയും തുല്യരാക്കി. ആൺകുട്ടികളെയും പെൺകുട്ടികളെയും വളർത്തുന്നതിന്റെ മഹത്വം വിവരിച്ചു. പ്രത്യേകിച്ചും പെൺകുട്ടികളെ വളർത്തുന്നത് വളരെ മഹത്തരമാണെന്ന് പ്രഖ്യാപിച്ചു. പിന്നീട് പെൺകുട്ടിയ്ക്ക് പ്രായമാകുമ്പോൾ ഒരു പുരുഷന്റെ ജീവിത സഖിയാക്കുകയും അവർക്ക് ആദരവും പ്രാധാന്യവും നൽകാൻ പുരുഷനോട് കൽപ്പിക്കുകയും ചെയ്തു. പ്രത്യുത സാമ്പത്തിക ബാധ്യതകളെല്ലാം പുരുഷന്റെ മേലാക്കി. ഇരുവരും നല്ലനിലയിൽ മുന്നോട്ട് നീങ്ങണമെന്നും ഒരു നിലയ്ക്കും കഴിയാതെ വന്നാൽ മാന്യമായി വിട്ടുപിരിയണമെന്നും നിർദ്ദേശിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ വിവാഹമോചനത്തിന്റെ മാർഗ്ഗം പുരുഷന്മാർക്കുള്ളത് പോലെ സ്ത്രീകൾക്കും വഴി തുറന്ന് കൊടുത്തു. ഭർത്താവുമായി ബന്ധപ്പെട്ട് കഴിയുമ്പോഴും സ്വന്തം മാതാപിതാക്കളുമായി ബന്ധപ്പെട്ട് കഴിയാൻ അനുവദിച്ചു. ഭർത്താവുമായി ബന്ധം അവസാനിക്കുന്ന പക്ഷം കുടുംബത്തിലേക്ക് മടങ്ങാൻ വഴിയൊരുക്കുകയും അവരുടെ കാര്യങ്ങൾ കുടുംബക്കാർ നോക്കി നടത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അനന്തരാവകാശത്തിലും അവർക്ക് സ്ഥാനം നൽകുകയുണ്ടായി. മറുഭാഗത്ത് ഇസ്‌ലാമിനെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നവർ സ്ത്രീകൾക്ക് എത്രമാത്രം സ്ഥാനം നൽകുന്നു എന്ന കാര്യം പരിശോധിക്കേണ്ടതാണ്. വിവാഹത്തിന് മുമ്പ് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കീഴിലും വിവാഹത്തിന് ശേഷം ഭർത്താവിന്റെ അടിമത്വത്തിലും സേവനത്തിലും കഴിയേണ്ടിവരുന്നു. പ്രയാസ ഘട്ടങ്ങളിൽ വിട്ടുപിരിയാൻ ഒരു വഴിയുമില്ല. വിധവയായാൽ നിരന്തരം ദു:ഖത്തിൽ കഴിയേണ്ടി വരുന്നതാണ്.
അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ) ഈ ലോകത്തേക്ക് വരുന്നതിന് മുമ്പ് സ്ത്രീകളുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. അവരുടെ ജനനത്തെ ശകുനമായി കാണുകയും ജീവനോടെ കുഴിച്ച് മൂടുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ) ഈ കുഴിമാടത്തിൽ നിന്നും അവരെ രക്ഷിക്കുകയും പുരുഷന് തുല്യമായ സ്ഥാനവും മഹത്വവും നൽകി ഉന്നതങ്ങളിലേക്ക് ഉയർത്തുകയും ചെയ്തു. അതോടൊപ്പം സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇടയിലുള്ള പ്രകൃതിപരമായ വിത്യാസത്തെ പരിഗണിച്ചുകൊണ്ട് ഉത്തരവാദിത്വങ്ങൾ ഇരുവർക്കും വീതിച്ച് കൊടുക്കുകയും ചെയ്തു. കൂടാതെ, പ്രശ്‌നങ്ങൾക്കും കുഴപ്പങ്ങൾക്കും സാധ്യതയുള്ള കവാടങ്ങൾ കൊട്ടിയടയ്ക്കുകയും ചെയ്തു.
സ്ത്രീകളും പുരുഷന്മാരും സ്ഥാനത്തിലും മഹത്വത്തിലും ഒരുപോലെ ആയതിനോടൊപ്പം ഇരുവരുടെയും ശാരീരിക വിത്യാസങ്ങളെ അല്ലാഹു പരിഗണിക്കുകയും ചെയ്തു. അങ്ങനെ ഇരുവരെയും വിവാഹ ബന്ധത്തിലൂടെ ഒരു കുടുംബമാക്കി മാറ്റി. ഇതിലൂടെ ഇരുവരും ജീവിത പങ്കാളിയാവുകയും ഇരുവരുടെയും ജീവിതം പൂർണ്ണത പ്രാപിക്കുകയും ചെയ്യുന്നു. ഒറ്റയ്ക്ക് ജീവിക്കുന്നതിലൂടെ ജീവിതത്തിൽ വലിയ ശൂന്യതയും പ്രയാസങ്ങളും ഉണ്ടാകുന്നതാണ്. ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ അവസ്ഥകൾ ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകുന്നതാണ്. കൂട്ടത്തിൽ ഈ സമ്പൂർണ്ണത ശരിയായ നിലയിൽ പ്രയോജനകരമാക്കുന്നതിന് സ്ത്രീകളെ വീടിനകത്തുള്ള കാര്യങ്ങളും പുരുഷന്മാരെ വീടിന് പുറത്തുള്ള വിഷയങ്ങളും ചുമതലപ്പെടുത്തുകയും ചെയ്തു. ഇരുവരുടെയും ശാരീരിക, മാനസിക അവസ്ഥകൾ വെച്ച് നോക്കുമ്പോൾ ഈ വിഭജനം തീർത്തും ന്യായവുമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പടച്ചവൻ ശേഷിയും ശക്തിയും നൽകിയിട്ടുണ്ടെങ്കിലും അതിലും ഈ ഉത്തരവാദിത്വം പരിഗണിക്കുകയുണ്ടായി. ഇതോടൊപ്പം നന്മകളിലും ഇതര സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും ഇരുവർക്കും മാർഗ്ഗങ്ങൾ തുറന്ന് കൊടുക്കുകയും അതിൽ മുന്നേറാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻഗാമികളായ മഹത്തുക്കൾ വൈജ്ഞാനിക, സാമൂഹ്യ പ്രവർത്തനങ്ങളെല്ലാം പരിപൂർണ്ണ ശ്രദ്ധയോടെ നിർവ്വഹിക്കുകയും പലപ്പോഴും മറ്റുള്ളവരേക്കാൾ മുൻകടക്കുകയും ചെയ്തിരുന്നു.
✍️ മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി
🔹🔹🔹🔹🔹🔹🔹
മാനവരാശിയുടെ നിലനിൽപ്പ് അല്ലാഹു സംവിധാനിച്ചിരിക്കുന്നത് പരസ്‌പര പൂരകങ്ങളായ സ്ത്രീപുരുഷ വർഗ്ഗങ്ങളിലൂടെയാണ്. ഈ രണ്ട് വിഭാഗങ്ങളുടെയും സഹകരണത്തോടുകൂടി മാത്രമേ മാനവരാശിക്ക് ഏതൊരു കാലഘട്ടത്തിലും ശരിയായ നിലയിൽ നിലനിൽക്കാൻ ആവുകയുള്ളൂ. എന്നാൽ ചരിത്രത്തിൻറെ എല്ലാ ഘട്ടത്തിലും ശാരീരികമായി പുരുഷനെക്കാൾ ദുർബലമായ സ്ത്രീ അക്രമിക്കപ്പെടുകയോ അനീതിരയാക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ട് എന്നുള്ളത് ഒരു വസ്‌തുതയാണ്. അപ്രകാരം തന്നെ ഒരു ഭാഗത്ത് സ്ത്രീയെ ഉപയോഗിച്ചുകൊണ്ട് വഞ്ചനകളും ചതികളും സമൂഹത്തിൽ ഉണ്ടായപ്പോൾ മറുഭാഗത്ത് നന്മയുടെ വിളനിലങ്ങളായും പ്രഭവ കേന്ദ്രങ്ങൾ ആയും സ്ത്രീകൾ വർത്തിച്ചിട്ടുമുണ്ട്. പരസ്‌പരപൂരകങ്ങളായ ഇരു വിഭാഗങ്ങളും എങ്ങനെയാണ് പരസ്‌പര സഹകരണത്തോടെ പ്രവർത്തിക്കേണ്ടത് എന്നതിന്റെ ശരിയായ രൂപം അല്ലാഹുവിന് മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ কারণ സൃഷ്ടാവും വിധികർത്താവും മാത്രമാണ്. അതിനെ വിരുദ്ധമായി അല്ലാഹുവിൻറെ നിയമങ്ങളിൽ മനുഷ്യർ കൈകടത്തുകയും നിർമ്മിത നിയമങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്‌തപ്പോഴെല്ലാം ഒന്നുകിൽ പുരുഷനോ അല്ലെങ്കിൽ സ്ത്രീയോ അനീതിക്കിരയായിട്ടുണ്ട്. അവ ചരിത്രത്തിൽ പലയിടത്തും കാണാൻ സാധിക്കുന്നതാണ്. അവയിലേക്കുള്ള ഒരു എത്തിനോട്ടം മാത്രമാണ് ഈ ചെറു ലേഖനം.
ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം വിവാഹമോചനം ഭീമമായ സാമ്പത്തിക ഭാരം പുരുഷനുമേൽ വരുത്തിവെക്കുന്ന നിയമങ്ങൾ അന്ന് ഇംഗ്ലണ്ടിൽ നടപ്പിൽ ഉണ്ടായിരുന്നു എന്നതാണ്. വിവാഹമോചനത്തിനേക്കാൾ ഭാര്യയെ വിൽക്കലാണ് ലാഭകരം എന്നതിലേക്ക് ആളുകൾ ചിന്തിക്കാനും ഭാര്യയെ വിൽക്കുന്ന നിയമം നിലനിർത്താനും അവരെ പ്രേരിപ്പിച്ചത് എന്നതാണ്.
മറ്റൊരു ക്രൈസ്‌തവ രാജ്യമായ ഫ്രാൻസിൽ നടന്ന ഒരു സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടത് സ്ത്രീ മനുഷ്യനോ അതോ മൃഗമോ എന്നതായിരുന്നു. നീണ്ട ചർച്ചകൾക്ക് ശേഷം സ്ത്രീ മനുഷ്യൻ തന്നെയാണെന്ന് തീരുമാനിക്കപ്പെട്ടു. (മആരിഫുൽ ഖുർആൻ, മുഫ്‌തി മുഹമ്മദ് ശഫീഅ്, പേജ് - 549)
മനുഷ്യനോ ധാർമിക മൂല്യങ്ങളോ പ്രത്യേകം പരിഗണനീയമേ അല്ലാത്ത മാർക്സിസത്തിൽ സ്ത്രീക്ക് പ്രത്യേക പരിഗണന ഉണ്ടാകുമെന്ന് വിശ്വസിക്കുന്നത് തന്നെ മൂഢത്തരമാണല്ലോ? ഉൽപാദനക്ഷമതയില്ലാത്ത ഒന്നിനെയും ഉപകാരപ്രദമായി കമ്യൂണിസം പരിഗണിക്കുന്നില്ല എന്നതാണ് വസ്‌തുത.
മാനവരാശിയുടെ നിലനിൽപ്പിന് പരസ്‌പരം സഹകരിച്ച് മുന്നോട്ടു പോകുമ്പോൾ രണ്ടു കൂട്ടരുടെയും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വ്യത്യസ്‌തമാകും. എന്നിരുന്നാലും രണ്ടുപേരും അനീതിയാകാതെ അക്രമത്തിനിരയാകാതെ മുന്നോട്ടുപോകാൻ സാധിക്കുന്ന തരത്തിലുള്ള അവകാശങ്ങൾ കൃത്യമായി തന്നെ അല്ലാഹു നിർണയിച്ചു നൽകുകയും ചെയ്‌തിട്ടുണ്ട്. ഈ അവകാശങ്ങളിൽ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ നഷ്ടം വന്നുപോയ ചില അവകാശങ്ങളെ ഇസ്ലാം പ്രത്യേകം പരിഗണിച്ചിട്ടുണ്ട്. അവകളെ മാത്രം ചുവടെ ചേർക്കുന്നു.
1. ജീവിക്കാനുള്ള അവകാശം
عَنْ أَبِي سَعِيدٍ الْخُدْرِيِّ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ كَانَ لَهُ ثَلَاثُ بَنَاتٍ ، أَوْ ثَلَاثُ أَخَوَاتٍ ، أَوِ ابْنَتَانِ ، أَوْ أُخْتَانِ ، فَأَحْسَنَ صُحْبَتَهُنَّ ، وَاتَّقَى اللَّهَ فِيهِنَّ فَلَهُ الْجَنَّةُ " ، قَالَ : هَذَا حَدِيثٌ غَرِيبٌ . (جامع الترمذي - 1916)
പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ഒരു കാലഘട്ടത്തിലാണ് പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം സ്ത്രീകളെ പരിപാലിക്കുന്നവർക്ക് ഇത്രയേറെ വാഗ്ദാനങ്ങൾ നൽകുകയും സ്ത്രീകളെ സ്വർഗ്ഗപ്രവേശനത്തിൻ്റെ കാരണമായി അവതരിപ്പിക്കുകയും ചെയ്‌തത്. പെൺമക്കളെ ജനിക്കാൻ പോലും അനുവദിക്കാതെ കൊന്നു കളയുന്ന ഈ ആധുനിക കാലഘട്ടത്തിലും ഈ ഹദീസും ഇസ്ലാം നൽകുന്ന ഈ അവകാശവും വളരെ പ്രസക്തം തന്നെയാണ്.
2. തുല്യതക്കുള്ള അവകാശം
ഈ നിലയിൽ സ്ത്രീ പുരുഷ വിഭാഗങ്ങളുടെ പ്രകൃതത്തെ പരിഗണിച്ചുകൊണ്ട് അവർക്ക് അനുയോജ്യമായ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും അനുവദിച്ചു നൽകുന്ന നീതിയുക്തമായ തുല്യതയും സമത്വവുമാണ് ഷരീഅത്ത് വ്യക്തമായി മുന്നോട്ടുവെക്കുന്നത്. അത്തരത്തിലുള്ള എല്ലാ തുല്യതയും ഷരീഅത്തിൽ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഉദാഹരണമായി അല്ലാഹുവിൻറെ മുമ്പിൽ സ്ത്രീപുരുഷ വ്യത്യാസങ്ങൾ ഇല്ല എന്നും ആര് അവരവരെ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കുന്നുവോ അവരുടെ പ്രതിഫലത്തിൽ യാതൊരു കുറവും വരുന്നതല്ല; സ്ത്രീ പുരുഷനേക്കാളോ പുരുഷൻ സ്ത്രീയെക്കാളോ അല്ലാഹുവിൻ്റെ അടുക്കൽ മുന്നിലല്ല എന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു.
وَمَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَأُولَئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا [النساء ١٢٤]
فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَى بَعْضُكُم مِّن بَعْضٍ [آل عمران ١٩٥]
ഇപ്രകാരം ജീവിച്ചിരിക്കെ മക്കൾക്ക് നൽകുന്ന സമ്മാനങ്ങളിലും തുല്യത പാലിക്കണം എന്ന് നബി തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.
حَدَّثَنَا حَامِدُ بْنُ عُمَرَ ، حَدَّثَنَا أَبُو عَوَانَةَ ، عَنْ حُصَيْنٍ ، عَنْ عَامِرٍ ، قَالَ : سَمِعْتُ النُّعْمَانَ بْنَ بَشِيرٍ رَضِيَ اللَّهُ عَنْهُمَا وَهُوَ عَلَى الْمِنْبَرِ ، يَقُولُ : " أَعْطَانِي أَبِي عَطِيَّةً ، فَقَالَتْ عَمْرَةُ بِنْتُ رَوَاحَةَ : لَا أَرْضَى حَتَّى تُشْهِدَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَأَتَى رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : إِنِّي أَعْطَيْتُ ابْنِي مِنْ عَمْرَةَ بِنْتِ رَوَاحَةَ عَطِيَّةً ، فَأَمَرَتْنِي أَنْ أُشْهِدَكَ يَا رَسُولَ اللَّهِ ، قَالَ : أَعْطَيْتَ سَائِرَ وَلَدِكَ مِثْلَ هَذَا ، قَالَ : لَا ، قَالَ : فَاتَّقُوا اللَّهَ وَاعْدِلُوا بَيْنَ أَوْلَادِكُمْ ، قَالَ : فَرَجَعَ فَرَدَّ عَطِيَّتَهُ " (صحيح البخاري - 2587 كتاب الهبة وفضلها والتحريض عليها - باب الإشهاد في الهبة)
3. സമ്പത്തു ഉടമപ്പെടുത്താനും ക്രയവിക്രയത്തിനുമുള്ള അവകാശം
وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَامِ لِتَأْكُلُوا فَرِيقًا مِّنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنتُمْ تَعْلَمُونَ [البقرة ١٨٨]
وَآتَيْتُمْ إِحْدَاهُنَّ قِنطَارًا فَلَا تَأْخُذُوا مِنْهُ شَيْئًا أَتَأْخُذُونَهُ بُهْتَانًا وَإِثْمًا مُّبِينًا [النساء ٢٠]
وَآتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً فَإِن طِبْنَ لَكُمْ عَن شَيْءٍ مِّنْهُ نَفْسًا فَكُلُوهُ هَنِيئًا مَّرِيئًا [النساء ٤]
4. അനന്തരാവകാശം
5. വിദ്യാഭ്യാസ അവകാശം
عَنْ أَبِي سَعِيدٍ الْخُدْرِيِّ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ عَالَ ثَلَاثَ بَنَاتٍ فَأَدَّبَهُنَّ وَزَوَّجَهُنَّ وَأَحْسَنَ إِلَيْهِنَّ ، فَلَهُ الْجَنَّةُ " (سنن أبي داود - كتاب الأدب - باب في فضل من عال يتامى)
عَنْ أَبِي بُرْدَةَ ، عَنْ أَبِيهِ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " ثَلَاثَةٌ لَهُمْ أَجْرَانِ ، رَجُلٌ مِنْ أَهْلِ الْكِتَابِ آمَنَ بِنَبِيِّهِ وَآمَنَ بِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَالْعَبْدُ الْمَمْلُوكُ إِذَا أَدَّى حَقَّ اللَّهِ وَحَقَّ مَوَالِيهِ ، وَرَجُلٌ كَانَتْ عِنْدَهُ أَمَةٌ فَأَدَّبَهَا فَأَحْسَنَ تَأْدِيبَهَا وَعَلَّمَهَا فَأَحْسَنَ تَعْلِيمَهَا ثُمَّ أَعْتَقَهَا فَتَزَوَّجَهَا فَلَهُ أَجْرَانِ " ، ثُمَّ قَالَ عَامِرٌ : أَعْطَيْنَاكَهَا بِغَيْرِ شَيْءٍ قَدْ كَانَ يُرْكَبُ فِيمَا دُونَهَا إِلَى الْمَدِينَةِ . (صحيح البخاري - كتاب العلم)
6. വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട ധാരാളം അവകാശങ്ങൾ. അത് വിശദമായി പിന്നീട് ചർച്ചയ്ക്ക് വരുന്നതിനാൽ ഇവിടെ അതിനെ സംബന്ധിച്ച് അധികം ചർച്ച ചെയ്യുന്നില്ല.
1. ദൈവീക സ്പർശനമുള്ള മതങ്ങളിലെല്ലാം സ്ത്രീകളെ ഏതെങ്കിലും നിലയിൽ പരിഗണിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് മനുഷ്യന്റെ കൈകടത്തലുകൾ വന്നതാവാം അതിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതിന്റെ കാരണം.
2. ദൈവീക സ്പർശനം ഇല്ലാത്ത മനുഷ്യനിർമ്മിത നിയമങ്ങളിൽ സ്ത്രീ ഒന്നുകിൽ തീരെ പരിഗണിക്കപ്പെടാതിരിക്കുകയോ അല്ലെങ്കിൽ അവൾക്ക് താങ്ങാൻ ആവാത്ത ഉത്തരവാദിത്വങ്ങൾ കൂടി അവൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുകയോ ചെയ്‌തിട്ടുണ്ട്. അവയ്ക്ക് പുറമേ സ്ത്രീയ്ക്ക് പരിഗണന ലഭിച്ചത് ദൈവിക നിയമങ്ങളുടെ സ്വാധീനം മൂലം മാത്രമാണ്.
3. ഇസ്ലാം സ്ത്രീയെ അർഹമായ നിലയിൽ പരിഗണിക്കുകയും അവൾക്ക് യോജിച്ച ഉത്തരവാദിത്വങ്ങൾ മാത്രം അവൾക്ക് നൽകുകയും അതിന് സഹായകമാകുന്ന നിലയിൽ എല്ലാ അവകാശങ്ങളും നൽകുകയും ചെയ്‌തു. പുരുഷനെയും ഇപ്രകാരം തന്നെ അവനെ അർഹമായ നിലയിൽ പരിഗണിക്കുകയും അവൻറെ പ്രകൃതത്തിൽ യോജിച്ച ഉത്തരവാദിത്വങ്ങൾ നൽകുകയും അതിന് ഉതകുന്ന അവകാശങ്ങൾ മാത്രം അനുവദിക്കുകയും ചെയ്‌തു.
ശരീഅത്ത് നിയമങ്ങളെയും അതിൻ്റെ മഹത്വത്തെയും യഥാവിധി മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ!
പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
✍️ മൗലാനാ മുഫ്തി ഹിലാൽ ഉസ്മാനി
﷽
197. ഇബ്നു ഉമർ (റ) നിവേദനം: ചെയ്യുന്ന തിരുവചനത്തിൽ റസൂലുല്ലാഹി ﷺ അരുളിയത് ഇങ്ങനെയാണ്: "എന്റെ സമുദായത്തിൽ ജനങ്ങളോട് ഏറ്റവും കൂടുതൽ കരുണ നിറഞ്ഞ മനസ്സുള്ള വ്യക്തി അബൂബക്ർ ആണ്. അല്ലാഹുവിന്റെ വിഷയത്തിൽ കടുത്ത നിലപാടുകാരൻ ഉമർ ഇബ്നു ഖത്താബ് ആണ്. ലജ്ജയുടെ വിഷയത്തിൽ എന്റെ സമുദായത്തിൽ ഏറ്റവും ശ്രേഷ്ഠൻ ഉസ്മാൻ ഇബ്നു അഫ്ഫാൻ ആണ്. തർക്കങ്ങളിൽ നീതി നടപ്പാക്കുന്ന വിഷയത്തിൽ അലിയ്യ് ഇബ്നു അബീത്വാലിബ് സമുദായത്തിൽ ഏറ്റവും ഉന്നതനാണ്." (ഇബ്നു അസാക്കിർ)
വിവരണം: ഈ തിരുവചനത്തിൽ നാല് ഖലീഫമാരിൽ ഓരോരുത്തരെയും പ്രത്യേക വിശേഷണങ്ങൾ കൊണ്ടാണ് അനുസ്മരിച്ചിരിക്കുന്നത്. ആ വിശേഷണങ്ങളിൽ അവർ സമുദായത്തിലെ മറ്റുള്ളവരേക്കാൾ ഉന്നതരാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. അബൂബക്ർ സിദ്ദീഖ് (റ) വിന്റെ വിശേഷണം കരുണ നിറഞ്ഞ ഹൃദയമാണെങ്കിൽ, ദീനീ നിയമങ്ങളുടെ വിഷയത്തിൽ കടുത്ത നിലപാടാണ് ഉമർ (റ) പുലർത്തിയിരുന്നത്. അതുപോലെ, ഈമാനിന്റെ പ്രത്യേക ശാഖയായ ലജ്ജയുടെ വിഷയത്തിൽ ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ) ഔന്നത്യം പുലർത്തുമ്പോൾ, തർക്കങ്ങളിലും പ്രശ്നങ്ങളിലും ശരിയായ തീരുമാനമെടുക്കാനുള്ള യോഗ്യതയിൽ അലി (റ) ആണ് ഏറ്റവും മുൻപന്തിയിലുള്ളത്.
198. അബൂഹുറൈറ (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: "അബൂബക്ർ, ഉമർ, ഉസ്മാൻ, അലി ഇവരെക്കാൾ മറ്റാർക്കെങ്കിലും ശ്രേഷ്ഠത നൽകുന്നവർ ഞാൻ പറഞ്ഞ കാര്യത്തെ തള്ളിയവനാണ്. തള്ളിയവനും ഈ നാലുപേർക്ക് പടച്ചവൻ്റെ അരികിലുള്ള സ്ഥാനത്തെ കളവാക്കിയവനുമാണ്." (റാഫിഈ).
വിവരണം : ഈ നാല് മഹത്തുക്കൾ സമുദായത്തിൽ ഏറ്റവും ശ്രേഷ്ഠരാണ് എന്ന വിഷയത്തിൽ സത്യത്തിന്റെ വക്താക്കൾ എല്ലാവരും ഏകോപിച്ചിരിക്കുന്നു. അതിനാൽ ഏതെങ്കിലും വിധത്തിൽ വിശ്വാസം ദുഷിച്ചവൻ ഈ നാലുപേരെക്കാൾ മറ്റാർക്കെങ്കിലും ശ്രേഷ്ഠത നൽകിയാൽ അവൻ റസൂലുല്ലാഹി ﷺ യുടെ വചനങ്ങളെ തള്ളിയവനായി കണക്കാക്കപ്പെടും.
🔹🔹🔹🔹🔹🔹🔹
