റബീഉൽ അവ്വൽ  22/1447
സെപ്തംബർ 03/2026
ലക്കം: 275

ഉള്ളടക്കം

▪️മുഖലിഖിതം 
ഇസ്‌ലാമും സ്ത്രീകളും
        ✍️  മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി 

▪️ജുമുഅ സന്ദേശം 
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകത്തിന് മുഹമ്മദ് നബിയുടെ സന്ദേശം
       ✍️ മൗലാനാ സയ്യിദ് ബിലാ ഹസനി നദ്‌വി  

▪️കവർ സ്റ്റോറി 
സ്‌ത്രീ ഇസ്‌ലാമിലും ഇതര മത സംസ്‌കാരങ്ങളിലും
       ✍️ ഉസ്താദ് സൽമാൻ ഹുസ്‌നി  

▪️പരിശുദ്ധ ഖുർആൻ പ്രകാശം 
സൂറത്തുല്‍ ബഖറ
ആയത്ത് 177- 202
       ✍️ മൗലാനാ മുഫ്തി ഹിലാൽ ഉസ്മാനി

▪️ആരിഫുല്‍ ഹദീസ് 
നാല് ഖലീഫമാരുടെ മഹത്വങ്ങൾ
            ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഗ്രന്ഥ പരിചയം 
അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ
                     🔹🔹🔹🔹🔹🔹🔹


മുഖലിഖിതം

ഇസ്‌ലാമും സ്ത്രീകളും

        ഇസ്‌ലാം സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ ആദരവ് നൽകി. ജീവിത ആവശ്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും വിഷയത്തിൽ ഇരുവരെയും തുല്യരാക്കി. ആൺകുട്ടികളെയും പെൺകുട്ടികളെയും വളർത്തുന്നതിന്റെ മഹത്വം വിവരിച്ചു. പ്രത്യേകിച്ചും പെൺകുട്ടികളെ വളർത്തുന്നത് വളരെ മഹത്തരമാണെന്ന് പ്രഖ്യാപിച്ചു. പിന്നീട് പെൺകുട്ടിയ്ക്ക് പ്രായമാകുമ്പോൾ ഒരു പുരുഷന്റെ ജീവിത സഖിയാക്കുകയും അവർക്ക് ആദരവും പ്രാധാന്യവും നൽകാൻ പുരുഷനോട് കൽപ്പിക്കുകയും ചെയ്തു. പ്രത്യുത സാമ്പത്തിക ബാധ്യതകളെല്ലാം പുരുഷന്റെ മേലാക്കി. ഇരുവരും നല്ലനിലയിൽ മുന്നോട്ട് നീങ്ങണമെന്നും ഒരു നിലയ്ക്കും കഴിയാതെ വന്നാൽ മാന്യമായി വിട്ടുപിരിയണമെന്നും നിർദ്ദേശിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ വിവാഹമോചനത്തിന്റെ മാർഗ്ഗം പുരുഷന്മാർക്കുള്ളത് പോലെ സ്ത്രീകൾക്കും വഴി തുറന്ന് കൊടുത്തു. ഭർത്താവുമായി ബന്ധപ്പെട്ട് കഴിയുമ്പോഴും സ്വന്തം മാതാപിതാക്കളുമായി ബന്ധപ്പെട്ട് കഴിയാൻ അനുവദിച്ചു. ഭർത്താവുമായി ബന്ധം അവസാനിക്കുന്ന പക്ഷം കുടുംബത്തിലേക്ക് മടങ്ങാൻ വഴിയൊരുക്കുകയും അവരുടെ കാര്യങ്ങൾ കുടുംബക്കാർ നോക്കി നടത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അനന്തരാവകാശത്തിലും അവർക്ക് സ്ഥാനം നൽകുകയുണ്ടായി. മറുഭാഗത്ത് ഇസ്‌ലാമിനെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നവർ സ്ത്രീകൾക്ക് എത്രമാത്രം സ്ഥാനം നൽകുന്നു എന്ന കാര്യം പരിശോധിക്കേണ്ടതാണ്. വിവാഹത്തിന് മുമ്പ് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കീഴിലും വിവാഹത്തിന് ശേഷം ഭർത്താവിന്റെ അടിമത്വത്തിലും സേവനത്തിലും കഴിയേണ്ടിവരുന്നു. പ്രയാസ ഘട്ടങ്ങളിൽ വിട്ടുപിരിയാൻ ഒരു വഴിയുമില്ല. വിധവയായാൽ നിരന്തരം ദു:ഖത്തിൽ കഴിയേണ്ടി വരുന്നതാണ്. 

അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ) ഈ ലോകത്തേക്ക് വരുന്നതിന് മുമ്പ് സ്ത്രീകളുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. അവരുടെ ജനനത്തെ ശകുനമായി കാണുകയും ജീവനോടെ കുഴിച്ച് മൂടുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ) ഈ കുഴിമാടത്തിൽ നിന്നും അവരെ രക്ഷിക്കുകയും പുരുഷന് തുല്യമായ സ്ഥാനവും മഹത്വവും നൽകി ഉന്നതങ്ങളിലേക്ക് ഉയർത്തുകയും ചെയ്തു. അതോടൊപ്പം സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇടയിലുള്ള പ്രകൃതിപരമായ വിത്യാസത്തെ പരിഗണിച്ചുകൊണ്ട് ഉത്തരവാദിത്വങ്ങൾ ഇരുവർക്കും വീതിച്ച് കൊടുക്കുകയും ചെയ്തു. കൂടാതെ, പ്രശ്‌നങ്ങൾക്കും കുഴപ്പങ്ങൾക്കും സാധ്യതയുള്ള കവാടങ്ങൾ കൊട്ടിയടയ്ക്കുകയും ചെയ്തു. 

സ്ത്രീകളും പുരുഷന്മാരും സ്ഥാനത്തിലും മഹത്വത്തിലും ഒരുപോലെ ആയതിനോടൊപ്പം ഇരുവരുടെയും ശാരീരിക വിത്യാസങ്ങളെ അല്ലാഹു പരിഗണിക്കുകയും ചെയ്തു. അങ്ങനെ ഇരുവരെയും വിവാഹ ബന്ധത്തിലൂടെ ഒരു കുടുംബമാക്കി മാറ്റി. ഇതിലൂടെ ഇരുവരും ജീവിത പങ്കാളിയാവുകയും ഇരുവരുടെയും ജീവിതം പൂർണ്ണത പ്രാപിക്കുകയും ചെയ്യുന്നു. ഒറ്റയ്ക്ക് ജീവിക്കുന്നതിലൂടെ ജീവിതത്തിൽ വലിയ ശൂന്യതയും പ്രയാസങ്ങളും ഉണ്ടാകുന്നതാണ്. ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ അവസ്ഥകൾ ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകുന്നതാണ്. കൂട്ടത്തിൽ ഈ സമ്പൂർണ്ണത ശരിയായ നിലയിൽ പ്രയോജനകരമാക്കുന്നതിന് സ്ത്രീകളെ വീടിനകത്തുള്ള കാര്യങ്ങളും പുരുഷന്മാരെ വീടിന് പുറത്തുള്ള വിഷയങ്ങളും ചുമതലപ്പെടുത്തുകയും ചെയ്തു. ഇരുവരുടെയും ശാരീരിക, മാനസിക അവസ്ഥകൾ വെച്ച് നോക്കുമ്പോൾ ഈ വിഭജനം തീർത്തും ന്യായവുമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പടച്ചവൻ ശേഷിയും ശക്തിയും നൽകിയിട്ടുണ്ടെങ്കിലും അതിലും ഈ ഉത്തരവാദിത്വം പരിഗണിക്കുകയുണ്ടായി. ഇതോടൊപ്പം നന്മകളിലും ഇതര സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും ഇരുവർക്കും മാർഗ്ഗങ്ങൾ തുറന്ന് കൊടുക്കുകയും അതിൽ മുന്നേറാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻഗാമികളായ മഹത്തുക്കൾ വൈജ്ഞാനിക, സാമൂഹ്യ പ്രവർത്തനങ്ങളെല്ലാം പരിപൂർണ്ണ ശ്രദ്ധയോടെ നിർവ്വഹിക്കുകയും പലപ്പോഴും മറ്റുള്ളവരേക്കാൾ മുൻകടക്കുകയും ചെയ്തിരുന്നു.

✍️ മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി 

🔹🔹🔹🔹🔹🔹🔹


ജുമുഅ സന്ദേശം
 
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകത്തിന് മുഹമ്മദ് നബിയുടെ സന്ദേശം

✍️ മൗലാനാ സയ്യിദ് ബിലാ ഹസനി നദ്‌വി
(നാളിം, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, ലഖ്‌നൗ ; സെക്രട്ടറി, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

"ലോകർക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല" (ഖുർആൻ). ബഹുമാന്യരായ പണ്ഡിതന്മാരെ, ആദരണീയരായ സദസ്യരെ, സഹോദരങ്ങളെ! നബി (സ) യുടെ ചരിത്രവുമായി (സീറത്തുമായി) ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെടുന്ന ഇത്തരം സദസ്സുകൾ ഏറെ അനുഗ്രഹീതമാണ്. നബി (സ) യുടെ അധ്യാപനങ്ങളും ഉപദേശങ്ങളും പുണ്യമേറിയ സുന്നത്തുകളും ഇവിടെ സ്മരിക്കപ്പെടുന്നു. ഇത്തരം സദസ്സുകളിൽ പങ്കെടുക്കുന്നത് വലിയ ഭാഗ്യമാണ്. അല്ലാഹുവിന്റെ കാരുണ്യം വർഷിക്കപ്പെടുന്ന സദസ്സുകളാണവ. അല്ലാഹുവിന്റെ പ്രവാചകനെക്കുറിച്ചുള്ള സ്മരണ തന്നെ ശരീഅത്തിന്റെ ഭാഗമാണ്. നബി (സ) യുടെ ഓരോ പ്രവൃത്തിയും ഓരോ ആരാധനയും നമുക്ക് മാതൃകയാണ്. പ്രവാചകന്റെ സുന്നത്തുകൾക്കനുസരിച്ച് ജീവിക്കുക എന്നതിനാണ് നാം ഏറ്റവും വലിയ പ്രാധാന്യം നൽകേണ്ടത്. അല്ലാഹു തന്റെ അവസാന പ്രവാചകനായ മുഹമ്മദ് മുസ്തഫാ (സ) യെ ലോകത്തിലേക്ക് അയച്ചതും ആ സമുദായത്തിൽ നമ്മെ ഉൾപ്പെടുത്തിയതും വലിയ ഭാഗ്യമാണ്. നിങ്ങളുടെ ഓരോ പ്രവൃത്തികളും അദ്ദേഹത്തിന്റെ സുന്നത്തുകൾക്കനുസൃതമായിരിക്കണം. ഖുർആൻ ചോദിക്കുന്നു: "നിങ്ങൾക്ക് അല്ലാഹുവിന്റെ റസൂലിൽ ഉത്തമമായ മാതൃകയുണ്ട്". അല്ലാഹു പ്രവാചകനെ ഈ ലോകത്തേക്ക് അയച്ചതിന്റെ ലക്ഷ്യം എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ ചോദ്യത്തിന് അല്ലാഹു തന്നെ മറുപടി നൽകുന്നുണ്ട്: "ലോകർക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല". അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ ഇതിലും നേരത്തെ അയക്കാമായിരുന്നു. എന്നാൽ ഏത് കാലത്താണോ നബി (സ) നിയോഗിക്കപ്പെട്ടത്, അന്ന് വലിയ വലിയ സാമ്രാജ്യങ്ങളും ചക്രവർത്തിമാരും നിലനിന്നിരുന്നു. റോമൻ സാമ്രാജ്യവും പേർഷ്യൻ സാമ്രാജ്യവും. അക്കാലത്തെ ചരിത്രം പരിശോധിച്ചാൽ മനുഷ്യരുടെ അവസ്ഥ മൃഗങ്ങളേക്കാൾ മോശമായിരുന്നു എന്ന് കാണാം. ആ മനുഷ്യർക്ക് യാതൊരു സമാധാനവും ഉണ്ടായിരുന്നില്ല. ഇന്ന് അമേരിക്കയെയും യൂറോപ്പിനെയും പോലുള്ള വൻ ശക്തികളെ ആളുകൾ ആദരവോടെ നോക്കിക്കാണുന്നതുപോലെ അക്കാലത്തെ വലിയ നാഗരികതകളായിരുന്നു അവ. എന്നാൽ അവയുടെ യഥാർത്ഥ അവസ്ഥ പരിശോധിച്ചാൽ അതൊരു ചീഞ്ഞ ശവം പോലെ ദുർഗന്ധം വമിക്കുന്നതായിരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്, അവരുടെ വലിയ വിരുന്നുകൾ നടക്കുമ്പോൾ ആളുകൾ ഒന്നിച്ചുകൂടുമായിരുന്നു. അപ്പോൾ ഒരു മനുഷ്യനെ (അടിമയെ) ഒരു തൂണിൽ കെട്ടിയിട്ട് ജീവനോടെ ചുട്ടെരിക്കും. ആ തീയുടെ വെളിച്ചത്തിലിരുന്നാണ് അവർ ഭക്ഷണം കഴിച്ചിരുന്നത്. അവൻ തീയിൽ വെന്തുരുകി നിലവിളിക്കുമ്പോഴുള്ള കാഴ്ചയായിരുന്നു അവരുടെ ഏറ്റവും വലിയ വിനോദം (Peak Time). ഇതാണ് അവരുടെ നാഗരികതയുടെ അവസ്ഥ. മൃഗങ്ങൾ പോലും നാണിക്കുന്ന അവസ്ഥയിലേക്ക് അവർ അധഃപതിച്ചിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് അല്ലാഹു പ്രവാചകൻ (സ) യെ ലോകത്തിന് കാരുണ്യമായി അയച്ചത്. ലോകത്തിന്റെ ഗതി മാറ്റാനും മനുഷ്യത്വം എന്താണെന്ന് മനുഷ്യരെ പഠിപ്പിക്കാനും. മനുഷ്യൻ പരസ്പരം എങ്ങനെ സ്നേഹിക്കണമെന്നും മറ്റുള്ളവരോട് എങ്ങനെ അനുകമ്പ കാണിക്കണമെന്നും പഠിപ്പിക്കാൻ. പ്രവാചകൻ (സ) ഈ ലോകത്തേക്ക് വന്നപ്പോൾ ശത്രുക്കൾ അദ്ദേഹത്തെയും അനുയായികളെയും ദ്രോഹിക്കാൻ ഒരു അവസരവും പാഴാക്കിയില്ല. എന്നാൽ അദ്ദേഹം കൊണ്ടുവന്ന മതം, ജീവിത വ്യവസ്ഥ, മാനവികതയുടെ പാഠം എന്നിവ ആ മൃഗീയതകളെ ഇല്ലാതാക്കി. മനുഷ്യൻ തിന്മകളിൽ മുഴുകി ജീവിച്ച് അത് ശീലമാക്കി മാറ്റിയാൽ പിന്നീട് ആ തിന്മ അവർക്കൊരു പ്രശ്നമായി തോന്നില്ല. പ്രശസ്തമായ ഒരു ഉദാഹരണം പറയാം. എപ്പോഴും ദുർഗന്ധമുള്ള മാലിന്യങ്ങൾക്കിടയിൽ ജീവിച്ച് അതിനോട് പൊരുത്തപ്പെട്ട ഒരാൾ ഒരു ദിവസം സുഗന്ധദ്രവ്യങ്ങൾ (അത്തർ) വിൽക്കുന്ന കടയുടെ അരികിലൂടെ പോയി. ആ നല്ല സുഗന്ധം ശീലമില്ലാത്തതിനാൽ അയാൾ തലകറങ്ങി വീണു. ആളുകൾ പരിഭ്രാന്തരായി പല മരുന്നുകളും നൽകി നോക്കി, പക്ഷേ അയാൾക്ക് ബോധം വന്നില്ല. അപ്പോൾ അയാളുടെ ഒരു അയൽക്കാരൻ വരികയും, അയാൾ കുറച്ചു ദുർഗന്ധമുള്ള മാലിന്യം അയാളുടെ മൂക്കിനടുത്ത് വെച്ചുകൊടുക്കുകയും ചെയ്തു. അതോടെ അയാൾക്ക് ബോധം വന്നു. ഇതുപോലെയാണ് അക്കാലത്തെ അജ്ഞാനതയുടെയും (ജാഹിലിയ്യത്ത്) അവസ്ഥ. പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടുക, മദ്യപാനം, വ്യഭിചാരം, കൊള്ള എന്നിവ അവർ ശീലമാക്കിയിരുന്നു. അതായിരുന്നു അവരുടെ ലോകം. അങ്ങനെയിരിക്കെയാണ് ലോകത്തിന് കാരുണ്യമായ പ്രവാചകൻ (സ) അവർക്കിടയിലേക്ക് മാനവികതയുടെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശവുമായി കടന്നുവന്നത്. തിന്മകളിൽ ജീവിച്ച് ശീലിച്ച അവർക്ക് ആ നന്മ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അവർ ആ സന്ദേശത്തെ എതിർത്തു. മാനവികതയുടെ ആ സന്ദേശത്തെ ഇല്ലാതാക്കാനും നബിയെ (സ) കൊലപ്പെടുത്താനും അവർ തീരുമാനിച്ചു. മക്കയിലെ ബഹുദൈവാരാധകർ അദ്ദേഹത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയപ്പോഴാണ് അദ്ദേഹം മദീനയിലേക്ക് പലായനം (ഹിജ്റ) ചെയ്യാൻ നിർബന്ധിതനായത്.

ഈ മതത്തെയും ഈ പ്രവാചകനെയും ഈ നിയമവ്യവസ്ഥയെയും (ശരീഅത്ത്) സംരക്ഷിക്കുമെന്ന് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള വാഗ്ദാനമുണ്ടായിരുന്നു. അല്ലാഹു ഇതിനെ അന്ത്യനാൾ വരെ നിലനിൽക്കുന്നതിനായി സൃഷ്ടിച്ചതാണ്. തന്റെ സന്മാർഗ ഗ്രന്ഥത്തിൽ അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: "തീർച്ചയായും നാമാണ് ഈ ഉൽബോധനം അവതരിപ്പിച്ചത്; നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്." (അൽ-ഹിജ്ർ: 9) (നാമാണ് ഈ ഉൽബോധനം അവതരിപ്പിച്ചത്, തീർച്ചയായും നാം തന്നെ ഇതിനെ സംരക്ഷിക്കുന്നവരുമാണ്.) അവൻ സർവ്വശക്തനാണെന്നത് വ്യക്തമാണ്. അവൻ ഒരാളെ സംരക്ഷിച്ചാൽ മറ്റാർക്കാണ് അയാളെ എന്തെങ്കിലും ചെയ്യാൻ കഴിയുക? നബി (സ) സൂറത്ത് യാസീൻ പാരായണം ചെയ്തുകൊണ്ട്, അന്ധരായ ആ ശത്രുക്കൾ നിൽക്കുന്നതിനിടയിലൂടെ സുരക്ഷിതനായി പുറത്തുപോയി. മക്കക്കാരുടെ അമാനത്തുകൾ (സൂക്ഷിപ്പുമുതലുകൾ) തിരികെ നൽകുന്നതിനായി അലി (റ) വിനെ തന്റെ കിടക്കയിൽ വിട്ടേച്ചാണ് നബി (സ) പോയത്. മുശ്‌രിക്കുകൾ വീടിനകത്തേക്ക് എത്തിനോക്കിയപ്പോൾ നബി(സ)യാണെന്നാണ് അവർ കരുതിയത്. എന്നാൽ പിന്നീട് അലി (റ) പുറത്തുവന്നപ്പോൾ അവർ ചോദിച്ചു: "മുഹമ്മദ് (സ) എവിടെപ്പോയി?" രാത്രി തന്നെ അദ്ദേഹം പോയി എന്ന് അലി (റ) മറുപടി നൽകി. ഇത് കേട്ടപ്പോൾ അവർ അലി (റ) വിന് നേരെ പാഞ്ഞടുക്കുകയും അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. എന്നാൽ അന്ധരായ അവർ തങ്ങളുടെ ലക്ഷ്യത്തിൽ പരാജയപ്പെടുകയാണുണ്ടായത്. ഇത് അല്ലാഹുവിന്റെ വാഗ്ദാനമായിരുന്നു, ഈ മതത്തെ അവൻ അന്ത്യനാൾ വരെ നിലനിൽക്കുന്നതായി നിശ്ചയിച്ചിരുന്നു. നബി(സ)യുടെ അധ്യാപനങ്ങൾ അന്ത്യനാൾ വരെ നിലനിൽക്കേണ്ടതുണ്ടായിരുന്നു. നബി (സ) ഹിജ്റ ചെയ്തുപോയി. എന്നാൽ മക്കയിലെ അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ ക്ഷമ പരീക്ഷിക്കുന്നതും കഷ്ടപ്പാടുകൾ നിറഞ്ഞതുമായിരുന്നു. നിങ്ങൾ ചരിത്രം പരിശോധിക്കുകയും ചരിത്രഗ്രന്ഥങ്ങളിൽ നിന്ന് മക്കയിലെ അവസ്ഥകൾ പഠിക്കുകയും ചെയ്താൽ, നബി(സ)യുടെ വിട്ടുവീഴ്ചയുടെയും സഹനത്തിന്റെയും ക്ഷമയുടെയും സംഭവങ്ങൾ കാണാം. ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്ര അത്ഭുതകരമായ സംഭവങ്ങളാണവ. ഒരു മനുഷ്യനിൽ ക്ഷമയുടെയും സംയമനത്തിന്റെയും ഇത്ര വലിയ ശക്തി എങ്ങനെ ഉണ്ടാകുമെന്ന് നാം അത്ഭുതപ്പെട്ടുപോകും. എന്തുകൊണ്ട് ഉണ്ടായിക്കൂടാ? സംഭവം എന്തെന്നാൽ... സംയമനത്തിന്റെ ഉറവകളും ക്ഷമയുടെയും സഹനത്തിന്റെയും അരുവികളും നബി(സ)യുടെ വ്യക്തിത്വത്തിൽ നിന്ന് ഒഴുകിയിറങ്ങുന്നു. നബി(സ)യുടെ കാരുണ്യത്തിന്റെ അനശ്വരമായ മാതൃകകൾ പ്രവാചക ചരിത്രത്തിൽ കാണാൻ കഴിയും. വലിയ അധികാരമുള്ള ഒരാളുടെ ചരിത്രത്തിൽ ഇത്രയും ക്ഷമ കാണാൻ കഴിയില്ല. നബി(സ)യുടെ ഇച്ഛാശക്തിക്ക് മുന്നിൽ പർവ്വതങ്ങൾ പോലും കടുകുമണികളായി മാറുമായിരുന്നു, പർവ്വതങ്ങളെപ്പോലും പറത്തിക്കളയാൻ കഴിയുമായിരുന്നു. എങ്കിലും അദ്ദേഹം ആരാധനക്കായി (ത്വാഇഫിലേക്ക്) പോയി. അവർ ജൂതന്മാരും മതത്തിന്റെ ശത്രുക്കളുമായിരുന്നു. അവർ നബി(സ)യുടെ മേൽ കല്ലെറിയുകയും ആളുകളെ ഇളക്കിവിടാൻ ഒരു കുറവും വരുത്താതിരിക്കുകയും ചെയ്തു. എങ്കിലും അവരുടെ കൂട്ടത്തിൽ ഒരു കുട്ടി രോഗിയായപ്പോൾ നബി (സ) അവനെ സന്ദർശിക്കാൻ പോയി. അന്നത്തെ മുശ്‌രിക്കുകൾ നബി(സ)യോട് ശത്രുതയും എതിർപ്പും കാണിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ വിശ്വസ്തതയെയും സത്യസന്ധതയെയും കുറിച്ച് അവർ സത്യം ചെയ്തു പറയുമായിരുന്നു. അവർ തങ്ങളുടെ അമാനത്തുകൾ നബി(സ)യുടെ പക്കൽ ഏൽപ്പിക്കുകയും അദ്ദേഹത്തെ 'സാദിഖ്' (സത്യസന്ധൻ), 'അമീൻ' (വിശ്വസ്തൻ) എന്ന് വിളിക്കുകയും ചെയ്തു. ഹജറുൽ അസ്‌വദ് അതിന്റെ സ്ഥാനത്ത് ആര് വെക്കുമെന്ന തർക്കമുണ്ടായപ്പോൾ, നാളെ രാവിലെ ഹറമിന്റെ വാതിലിലൂടെ ആദ്യം വരുന്ന ആളുടെ തീരുമാനത്തോട് എല്ലാവരും യോജിക്കുമെന്ന് അവർ തീരുമാനിച്ചു. ആ അവസരത്തിൽ നബി (സ) അവിടെ എത്തി. അദ്ദേഹം ഒരു വിരിപ്പ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആ വിരിപ്പിൽ ഹജറുൽ അസ്‌വദ് വെച്ചു. എന്നിട്ട് ഗോത്രത്തലവൻമാരോട് വിരിപ്പിന്റെ നാല് ഭാഗത്തുനിന്നും പിടിച്ചുയർത്താൻ കൽപ്പിച്ചു. തുടർന്ന് നബി (സ) തന്റെ അനുഗൃഹീതമായ കൈകൊണ്ട് ആ കല്ല് എടുത്തു വെച്ചു. മദീനയിലെ നബി(സ)യുടെ ചരിത്രത്തിലും സ്വഭാവത്തിലും ഗുണങ്ങളിലും ഇതിന്റെ പൂർണ്ണത കാണാം; നബി (സ) ഒരു വിരിപ്പ് വിരിച്ചു, അതിൽ ഹജറുൽ അസ്‌വദ് വെച്ചു, എല്ലാ ഗോത്രത്തലവൻമാർക്കും അത് പിടിച്ച് ഉയർത്താനുള്ള സൗഭാഗ്യം നൽകി. കൊണ്ടുപോയി സ്ഥാപിച്ചു. ഇത് നബി(സ)യുടെ സമാധാനകാംക്ഷയുടെയും നീതിയുടെയും വിശ്വസ്തതയുടെയും സത്യസന്ധതയുടെയും ഫലമാണ്. മക്കക്കാരും നബി(സ)യുടെ അനുചരന്മാരെ രക്തസാക്ഷികളാക്കിയവരും ഉണ്ടായിരുന്നു. സുമയ്യ (റ) എന്ന പ്രായമായ സ്ത്രീയെ അബൂജഹൽ ക്രൂരമായി പീഡിപ്പിച്ചു. അവർക്ക് നേരെ കടുത്ത അതിക്രമങ്ങൾ അഴിച്ചുവിട്ടു. ഒടുവിൽ ആ ദുഷ്ടനായ അബൂജഹൽ അവരുടെ സ്വകാര്യ ഭാഗത്ത് കുന്തം കൊണ്ട് കുത്തി അവരെ രക്തസാക്ഷിയാക്കി. ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷിയാണവർ. നബി (സ) അതുവഴി കടന്നുപോകുമ്പോൾ അവരുടെ ഈ അവസ്ഥ കണ്ട് പറയുമായിരുന്നു: "യാസിർ കുടുംബമേ, ക്ഷമിക്കുക, നിങ്ങളുടെ വാസസ്ഥലം സ്വർഗ്ഗമാണ്." സൂര്യൻ ഉச்சிയിലായിരിക്കുകയും അറേബ്യയിലെ ചുട്ടുപൊള്ളുന്ന മണലാരണ്യം തിളച്ചുമറിയുകയും ചെയ്യുമ്പോൾ, ബിലാൽ (റ) വിനെ നഗ്നശരീരത്തോടെ ചൂടുള്ള മണലിൽ കിടത്തുകയും അദ്ദേഹത്തിന്റെ നെഞ്ചിൽ ഭാരമുള്ള കല്ല് കയറ്റിവെക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അവർ വിശ്വാസത്തിന്റെ ലഹരിയിലായിരുന്നു, വിശ്വാസം അവരുടെ ഹൃദയങ്ങളിൽ അടിയുറച്ചിരുന്നു. ഈ പരീക്ഷണങ്ങൾക്കിടയിലും അവരുടെ നാവിൽ നിന്ന് "അഹദ്, അഹദ്" (ഒന്നാണ്, ഒന്നാണ്) എന്ന വാക്കുകൾ മാത്രമാണ് പുറത്തുവന്നത്. ഖുബൈബ് (റ) വിന്റെ സംഭവം പ്രശസ്തമാണ്. മക്കയിലെ മുശ്‌രിക്കുകൾ അദ്ദേഹത്തെ പിടികൂടി ക്രൂരമായി പീഡിപ്പിച്ച് രക്തസാക്ഷിയാക്കി. അദ്ദേഹത്തെ കുരിശിലേറ്റി. ചുറ്റും കൂടിനിന്ന ആളുകൾ ചോദിച്ചു: "ഹേ ഖുബൈബ്! നിനക്ക് പകരം മുഹമ്മദ് (സ) ആ സ്ഥാനത്താവുകയും നീ രക്ഷപ്പെടുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ?" എന്നാൽ വിശ്വാസത്തിന്റെ ഗാംഭീര്യത്തോടെ അദ്ദേഹം പറഞ്ഞു: "ഹേ ദുഷ്ടന്മാരേ! നിങ്ങൾ എന്താണ് പറയുന്നത്? നബി(സ)യുടെ കാൽപ്പാദത്തിൽ ഒരു മുള്ളുതറക്കുന്നതിന് പകരമായി ഞാൻ രക്ഷപ്പെടുന്നതുപോലും എനിക്ക് ഇഷ്ടമല്ല." നബി (സ) എത്രത്തോളം കഷ്ടപ്പാടുകൾ സഹിച്ചാണോ സ്വഹാബികളെ വളർത്തിയതും അവർക്ക് വിശ്വാസത്തിന്റെ പാഠങ്ങൾ പകർന്നുനൽകിയതും അവരെ പരിശീലിപ്പിച്ചതും അവരുടെ ഉള്ളിൽ വിശ്വാസത്തിന്റെ വിത്ത് പാകിയതും, അതിന്റെ ഫലമായിരുന്നു ഇത്. ചരിത്ര-സീറാ ഗ്രന്ഥങ്ങളിൽ കാണാം, ഉക്കാസ്, മജന്ന, ദുൽ മജാസ് എന്നീ ചന്തകളിൽ നബി (സ) പോകുമായിരുന്നു. ഹജ്ജ് വേളയിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഗോത്രങ്ങൾ വരുമ്പോൾ നബി (സ) അവരുടെ അടുത്തേക്ക് ചെന്ന് പറയും: "ജനങ്ങളേ! അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല, ഇതംഗീകരിക്കുക, നിങ്ങൾ വിജയിക്കും." ഇതിന് മറുപടിയായി അവർ നബി(സ)യുടെ മേൽ കല്ലെറിയുകയും ചീത്തവിളിക്കുകയും അദ്ദേഹത്തെ ദ്രോഹിക്കാൻ ഒരു കുറവും വരുത്താതിരിക്കുകയും ചെയ്തു. താൻ ഈ വിശ്വാസമാണ് പഠിപ്പിക്കുന്നതെന്ന് നബി (സ) ആളുകളോട് പറയുമായിരുന്നു. ആ അവസരത്തിൽ ഒരാൾ നബി(സ)യുടെ പിന്നാലെ നടന്ന് പറയും: "ഇയാളുടെ വാക്ക് കേൾക്കരുത്, ഇയാൾ (അല്ലാഹു കാക്കട്ടെ) നുണയനും ഭ്രാന്തനുമാണ്." ഖുറൈശികൾക്ക് പുറമെ നബി(സ)യെ പലവിധത്തിൽ ദ്രോഹിച്ചിരുന്ന മറ്റ് പല ദുഷ്ടന്മാരും ഉണ്ടായിരുന്നു. അവരുടെ അക്രമം വർദ്ധിച്ചപ്പോൾ അല്ലാഹു ഖുർആനിൽ അത് പരാമർശിക്കുകയും നബി(സ)യെ ആശ്വസിപ്പിച്ചുകൊണ്ട് ഈ വചനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു: "തീർച്ചയായും നാം നിനക്ക് കൗഥർ നൽകിയിരിക്കുന്നു. അതിനാൽ നീ നിന്റെ രക്ഷിതാവിനുവേണ്ടി നമസ്കരിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുക. തീർച്ചയായും നിന്നോട് വിദ്വേഷം വെക്കുന്നവൻ തന്നെയാണ് വേരറ്റവൻ." (അൽ-കൗഥർ: 1-3). (തീർച്ചയായും നാം താങ്കൾക്ക് ഹൗളുൽ കൗഥർ നൽകിയിരിക്കുന്നു, അതിനാൽ താങ്കൾ താങ്കളുടെ രക്ഷിതാവിനുവേണ്ടി നമസ്കരിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുക, താങ്കളുടെ ശത്രു തന്നെയാണ് നാമവിശേഷമില്ലാത്തവനും വേരറ്റവനും.)

🔹🔹🔹🔹🔹🔹🔹
കവർ സ്റ്റോറി 
സ്‌ത്രീ ഇസ്‌ലാമിലും ഇതര മത സംസ്‌കാരങ്ങളിലും

       ✍️ ഉസ്താദ് സൽമാൻ ഹുസ്‌നി

മാനവരാശിയുടെ നിലനിൽപ്പ് അല്ലാഹു സംവിധാനിച്ചിരിക്കുന്നത് പരസ്‌പര പൂരകങ്ങളായ സ്ത്രീപുരുഷ വർഗ്ഗങ്ങളിലൂടെയാണ്. ഈ രണ്ട് വിഭാഗങ്ങളുടെയും സഹകരണത്തോടുകൂടി മാത്രമേ മാനവരാശിക്ക് ഏതൊരു കാലഘട്ടത്തിലും ശരിയായ നിലയിൽ നിലനിൽക്കാൻ ആവുകയുള്ളൂ. എന്നാൽ ചരിത്രത്തിൻറെ എല്ലാ ഘട്ടത്തിലും ശാരീരികമായി പുരുഷനെക്കാൾ ദുർബലമായ സ്ത്രീ അക്രമിക്കപ്പെടുകയോ അനീതിരയാക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ട് എന്നുള്ളത് ഒരു വസ്‌തുതയാണ്. അപ്രകാരം തന്നെ ഒരു ഭാഗത്ത് സ്ത്രീയെ ഉപയോഗിച്ചുകൊണ്ട് വഞ്ചനകളും ചതികളും സമൂഹത്തിൽ ഉണ്ടായപ്പോൾ മറുഭാഗത്ത് നന്മയുടെ വിളനിലങ്ങളായും പ്രഭവ കേന്ദ്രങ്ങൾ ആയും സ്ത്രീകൾ വർത്തിച്ചിട്ടുമുണ്ട്. പരസ്‌പരപൂരകങ്ങളായ ഇരു വിഭാഗങ്ങളും എങ്ങനെയാണ് പരസ്‌പര സഹകരണത്തോടെ പ്രവർത്തിക്കേണ്ടത് എന്നതിന്റെ ശരിയായ രൂപം അല്ലാഹുവിന് മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ কারণ സൃഷ്ടാവും വിധികർത്താവും മാത്രമാണ്. അതിനെ വിരുദ്ധമായി അല്ലാഹുവിൻറെ നിയമങ്ങളിൽ മനുഷ്യർ കൈകടത്തുകയും നിർമ്മിത നിയമങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്‌തപ്പോഴെല്ലാം ഒന്നുകിൽ പുരുഷനോ അല്ലെങ്കിൽ സ്ത്രീയോ അനീതിക്കിരയായിട്ടുണ്ട്. അവ ചരിത്രത്തിൽ പലയിടത്തും കാണാൻ സാധിക്കുന്നതാണ്. അവയിലേക്കുള്ള ഒരു എത്തിനോട്ടം മാത്രമാണ് ഈ ചെറു ലേഖനം.

റോമൻ നിയമം
നാം ആദ്യമായി പരിശോധിക്കുന്നത് റോമൻ നിയമങ്ങളെയാണ്. നിയമ വ്യവസ്ഥിതികളുടെ മാതാവ്, മാനവികതയുടെ സംരക്ഷകൻ, നീതി യുടെ ഉത്തമ മാതൃക എന്നെല്ലാം ലോകം പുകഴ്ത്തുന്ന റോമൻ നിയമ സംഹിതയാണ് പടിഞ്ഞാറിന് - വിശിഷ്യാ യൂറോപ്പിന് നിയമനിർമ്മാണങ്ങളിൽ മാർഗ്ഗ ദർശനം നൽകിയത്. അതിൽ കുടുംബനാഥന് തൻ്റെ കുടുംബാംഗങ്ങളുടെ മേൽ പരിപൂർണ്ണ സ്വാതന്ത്ര്യം നൽകപ്പെട്ടിരുന്നു. ഭാര്യ, മരുമകൻ, മകൻ, മകൾ, പൗത്രൻ, പൗത്രി തുടങ്ങി ആരെയും വിൽക്കുന്നതിനും ഉപദ്രവിക്കുന്നതിനും വധിക്കുന്നതിനും ഭർത്താവിന് അവകാശം നൽകപ്പെട്ടിരുന്നു. ഭാര്യക്ക് അനന്തരസ്വത്ത് നിഷേധിക്കാൻ അവകാശമുണ്ടായിരുന്നു. പെൺമക്കൾക്ക് പിതാവിന്റെ അനന്തരസ്വത്തിൽ ഓഹരിയോ ഉടമസ്ഥതാവകാശമോ ലഭിച്ചിരുന്നില്ല.
(സ്ത്രീകൾക്ക് ഇസ്‌ലാമിൻ്റെ ഉപഹാരങ്ങൾ - ബുർഹാനുദ്ദീൻ ഖാസിമി)

ഗ്രീക്ക് നിയമം
ഗ്രീക്ക് നിയമത്തിൽ സ്ത്രീകളുടെ സ്ഥാനം ക്രയവിക്രയം നടത്തപ്പെടുന്ന കേവലം കച്ചവട വസ്തുതുവിൻ്റേത് മാത്രമായിരുന്നു. അവർക്ക് നാഗരിക നിയമങ്ങളുടെ പരിരക്ഷയും സ്വാതന്ത്ര്യവും അനന്തരാവകാശവും ലഭിച്ചിരുന്നില്ല. അശുദ്ധ വസ്‌തുവായി കണക്കാക്കപ്പെട്ടിരുന്ന അവർ ജീവിതകാലം മുഴുവൻ ഏതെങ്കിലുമൊരു പുരുഷൻ്റെ ചൂഷണത്തിന് വിധേയയാകാന് നിർബന്ധിതയായിരുന്നു. വിവാഹത്തിന് മുമ്പ് രക്ഷിതാവിന്റെയും വിവാഹ ശേഷം ഭർത്താവിൻ്റെയും പിടിയിൽ കഴിഞ്ഞിരുന്ന അവർക്ക് സ്വന്തം സമ്പത്തിലും ശരീരത്തിലും അവകാശമുണ്ടായിരുന്നില്ല. വിവാഹം ചെയ്യുന്ന പുരുഷന് പിതാവ് മകളെ വിൽക്കുകയാണ് ചെയ്‌തിരുന്നത്. ശേഷം അവളെ പത്നിയാക്കുവാനും അല്ലെങ്കിൽ മറ്റാർക്കെങ്കിലും നൽകുവാനും ഭർത്താവിന് സ്വാതന്ത്ര്യമുണ്ടായിരുന്നു.
(സ്ത്രീകൾക്ക് ഇസ്‌ലാമിൻ്റെ ഉപഹാരങ്ങൾ - ബുർഹാനുദ്ദീൻ ഖാസിമി)

ക്രൈസ്ത‌വത
ചരിത്രത്തിൽ ഏറ്റവും സംസ്കാര സമ്പന്നമെന്ന് കണക്കാക്കപ്പെട്ടിരുന്ന രാജ്യങ്ങളിലെ ഔദ്യോഗിക മതമായിരുന്നു ക്രൈസ്‌തവത. എന്നാൽ അതിൽ സ്ത്രീകളുടെ സ്ഥാനം ചരിത്രത്തിലെ ഏറ്റവും മോശമായ നിലവാരത്തിലുള്ളതായിരുന്നു. അക്രൈസ്തവരായ ചരിത്രകാരന്മാരുടേത് മാത്രമല്ല, ക്രൈസ്‌തവ പണ്ഡിതരുടെ വിവരണങ്ങളിൽ തന്നെ അത് വ്യക്തമാണ്. ഒരു ക്രൈസ്‌തവ തത്വജ്ഞാനിയായ ഹർബർട്ട് സ്പെൻസർ പറയുന്നു: പതിനൊന്ന്, പതിനഞ്ച് നൂറ്റാണ്ടുകളിൽ (മുഹമ്മദ് നബി (സ)യുടെ നിയോഗം കഴിഞ്ഞ് എട്ട് നൂറ്റാണ്ടുകൾക്ക് ശേഷം) ഇംഗ്ലണ്ടിൽ ഭാര്യമാർ വിൽക്കപ്പെടുന്നത് സാധാരണയായിരുന്നു. അപ്രകാരം ഭാര്യയെ എത്ര നാളത്തേക്ക് വേണമെങ്കിലും കടം കൊടുക്കുവാൻ മതകോടതി നിയമം മുഖേന ഭർത്താവിന് അനുമതി നൽകിയിരിക്കുന്നു. നിയമം പോലെ ഗണിക്കപ്പെട്ടിരുന്ന ഏറ്റവും ലജ്ജാകരമായ നടപടി പാവപ്പെട്ട കർഷകൻ്റെ നവവധുവിനെ ഇരുപത്തിനാല് മണിക്കൂർ വരെ തടഞ്ഞ് വെക്കുവാനും അവളുടെ ശരീരത്തെ ആസ്വദിക്കുവാനും മതനേതാവിനും ന്യായാധിപനും അവകാശം ലഭിച്ചിരുന്നുവെന്നതാണ്. ക്രിസ്‌താബ്ദം 1567 -ൽ (മുഹമ്മദ് നബി (സ) യുടെ നിയോഗത്തിന് ആയിരം വർഷങ്ങൾക്ക് ശേഷം) സ്ത്രീകൾക്ക് ഒരു വസ്തുവിന്റെയും ഉടമസ്ഥതാവകാശം ലഭിക്കുന്നതല്ലെന്ന് സ്കോട്ട്ലണ്ട് പാർലമെന്റ് നിയമമുണ്ടാക്കി. ഏറ്റവും അത്ഭുതകരമായ നിയമം ഇംഗ്ലീഷ് പാർലമെൻ്റിൻ്റേതായിരുന്നു. സ്ത്രീകൾ ബൈബിൾ വായിക്കുന്നത് അവർ നിരോധിക്കുകയുണ്ടായി.
ഏറ്റവും ആശ്ചര്യകരമായ വെളിപ്പെടുത്തൽ ക്രിസ്‌താബ്‌ദം 1805 വരെ ഇംഗ്ലണ്ടിൽ ഭാര്യയെ വിൽക്കുവാൻ ഭർത്താവിന് അനുവാദം നൽപ്പെടുകയും അവളുടെ വില നിയമപരമായി നിശ്ചയിക്കപ്പെടുകയും ചെയ്‌തിരുന്നു എന്നതാണ്. എടുത്തു പറയുവാൻ പറ്റാത്ത നിലയിൽ കുറവുമായിരുന്നു സ്ത്രീകളുടെ വില. കേവലം ആറ് പെൻസ് (ഏകദേശം ഇന്നത്തെ 2 രൂപ) മാത്രമായിരുന്നു അവളുടെ വില.
(സ്ത്രീകൾക്ക് ഇസ്‌ലാമിൻ്റെ ഉപഹാരങ്ങൾ - ബുർഹാനുദ്ദീൻ ഖാസിമി)

ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം വിവാഹമോചനം ഭീമമായ സാമ്പത്തിക ഭാരം പുരുഷനുമേൽ വരുത്തിവെക്കുന്ന നിയമങ്ങൾ അന്ന് ഇംഗ്ലണ്ടിൽ നടപ്പിൽ ഉണ്ടായിരുന്നു എന്നതാണ്. വിവാഹമോചനത്തിനേക്കാൾ ഭാര്യയെ വിൽക്കലാണ് ലാഭകരം എന്നതിലേക്ക് ആളുകൾ ചിന്തിക്കാനും ഭാര്യയെ വിൽക്കുന്ന നിയമം നിലനിർത്താനും അവരെ പ്രേരിപ്പിച്ചത് എന്നതാണ്.

മറ്റൊരു ക്രൈസ്‌തവ രാജ്യമായ ഫ്രാൻസിൽ നടന്ന ഒരു സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടത് സ്ത്രീ മനുഷ്യനോ അതോ മൃഗമോ എന്നതായിരുന്നു. നീണ്ട ചർച്ചകൾക്ക് ശേഷം സ്ത്രീ മനുഷ്യൻ തന്നെയാണെന്ന് തീരുമാനിക്കപ്പെട്ടു. (മആരിഫുൽ ഖുർആൻ, മുഫ്‌തി മുഹമ്മദ് ശഫീഅ്, പേജ് - 549)

ഇത് കൂടാതെ ക്രൈസ്‌തവ നിയമത്തിൽ സ്ത്രീ ഏതവസ്ഥയിലും അനന്തരാവകാശം തടയപ്പെട്ടവളായിരുന്നു. സന്താനങ്ങളുടെ സ്ഥിതിയും വ്യത്യസ്‌തമായിരുന്നില്ല. ഏറ്റവും മുതിർന്നയാൾക്ക് മാത്രമാണ് അനന്തരാവകാശം ലഭിച്ചിരുന്നത്.
(സ്ത്രീകൾക്ക് ഇസ്‌ലാമിൻ്റെ ഉപഹാരങ്ങൾ - ബുർഹാനുദ്ദീൻ ഖാസിമി)

യഹൂദ മതം
യഥാർത്ഥ രൂപത്തിൽ നിന്നും മാറ്റിത്തിരുത്തപ്പെട്ടതാണെന്ന് വ്യക്തമായ നിലവിലെ യഹൂദമതത്തിൽ സ്ത്രീകൾക്ക് അനന്തരാവകാശം ലഭിക്കുന്നില്ല. ഭാര്യ, മകൾ, മാതാവ്, സഹോദരി എന്നിവരെല്ലാം ഈ നിയമത്തിൽ തുല്യരാണ്. എന്നാൽ മുതിർന്ന ആൺകുട്ടിക്ക് താഴെയുള്ളവരെക്കാൾ ഇരട്ടി സ്വത്ത് ലഭിച്ചിരുന്നു.
(സ്ത്രീകൾക്ക് ഇസ്ലാമിന്റെ ഉപഹാരങ്ങൾ - ബുർഹാനുദ്ദീൻ ഖാസിമി)

ഹൈന്ദവത
ഹൈന്ദവമതത്തിൽ സ്ത്രീകൾക്ക് ലഭിച്ചിരുന്ന സ്ഥാനത്തെ കുറിച്ച് സർവ്വാംഗീകൃത ഗ്രന്ഥമായ 'എൻസൈക്ലോപീഡിയ ഓഫ് റിലീജ്യൻ ആൻഡ് എത്തിക്‌സി'ൽ വന്ന വിവരണത്തിന്റെ സംഗ്രഹം ഇപ്രകാരമാണ്. "മനുസ്‌മൃതിയിൽ (അംഗീകൃത ഹൈന്ദമതഗ്രന്ഥം) എട്ട് രീതിയിലുള്ള വിവാഹങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്, അവയിലെ ഒരു രീതിയാണ് 'അസുര'. പുരാതനകാലത്തെ യുദ്ധവീരന്മാർക്കിടയിൽ പ്രചരിച്ചിരുന്ന ഈ സമ്പ്രദായത്തിൽ സ്ത്രീകൾ വിൽക്കപ്പെടുമായിരുന്നു. മറ്റൊരു രീതിയായ 'രാക്ഷസ'യിൽ സ്ത്രീകൾ ശക്തിപൂർവ്വം പിടിച്ചടക്കപ്പെടുമായിരുന്നു.
(എൻസൈക്ലോപീഡിയ വാല്യം 6 പേജ് 451, 452)

പ്രസിദ്ധ ഹൈന്ദവ ഗ്രന്ഥമായ മനുസ്‌മൃതിയിൽ നിന്നും വിവാഹ രീതികളെക്കുറിച്ചും സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ചും മനസ്സിലാക്കുവാൻ സഹായകരമായ ചില ഉദ്ധരണികൾ വായിക്കുക.
സന്താനങ്ങളുണ്ടായില്ലെങ്കിൽ കുടുംബത്തിൽ നിന്നുമുള്ള അനുമതിയോടെ തന്റെ ഉടമസ്ഥൻ (ഭർത്താവിനെ പൊതുവായി ഉടമസ്ഥൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതിൽ നിന്ന് തന്നെ സ്ത്രീയുടേയും ഭർത്താവിൻ്റേയും ശരിയായ സ്ഥാനം എന്തായിരുന്നുവെന്ന് എളുപ്പത്തിൽ മനസ്സിലാക്കാമല്ലോ) ബന്ധുവിൽ നിന്നും അല്ലെങ്കിൽ അയൽവാസിയിൽ നിന്നും സന്താനലബ്‌ധി തേടാം. (മനുസ്മൃതി അദ്ധ്യായം - 9, ഖണ്ഡം- 58)

ഹിന്ദുമതനിയമമനുസരിച്ച് അനന്തര സ്വത്തിൽ സ്ത്രീകൾക്ക് അവകാശമില്ല. മൂത്തപുത്രനൊഴികെ മറ്റു ആൺകുട്ടികൾക്കും അത് തടയപ്പെട്ടിരിക്കുന്നു. മനുസ്മൃതിയിൽ പറയപ്പെട്ടിരിക്കുന്നു: 'മാതാപിതാക്കളുടെ സർവ്വ സ്വത്തും സീമന്ത പുത്രൻ മാത്രമെടുക്കേണ്ടതാണ്.' (മനുസ്മൃതി, ഉറുദു പരിഭാഷ പേജ് 181).
(അവലംബം: സ്ത്രീകൾക്ക് ഇസ്‌ലാമിൻ്റെ ഉപഹാരങ്ങൾ - ബുർഹാനുദ്ദീൻ ഖാസിമി)

സ്ത്രീ അറേബ്യയിൽ
അറേബ്യയിൽ സ്ത്രീകൾ അങ്ങേയറ്റം നിന്ദിക്കപ്പെട്ടിരുന്നു. അവർക്ക് യാതൊരു കാര്യത്തിലും അൽപ്പം പോലും അവകാശം നൽകപ്പെട്ടിരുന്നില്ല. അവരെ മൃഗങ്ങളെയും ഇതര വസ്തുക്കളെയും പോലെ അനന്തരവകാശമായി സ്വീകരിച്ചിരുന്നു. സ്ത്രീകളെ ശകുനമായി കണ്ടിരുന്ന അവർ പെൺകുട്ടി ജനിച്ചതായി അറിഞ്ഞാൽ ദു:ഖിക്കുകയും ജീവനോട് കൂടിത്തന്നെ ആ കുഞ്ഞിനെ കുഴിച്ച് മൂടുകയും ചെയ്‌തിരുന്നു.
(ഇസ്ലാമിൽ സ്ത്രീകളുടെ സ്ഥാനവും കർത്തവ്യവും - മൗലാന അബുൽഹസൻ അലി നദ്‌വി)

സ്ത്രീ കമ്മ്യൂണിസത്തിൽ
കമ്മ്യൂണിസം സ്ത്രീക്ക് പ്രത്യേക പരിഗണനയോ അവകാശങ്ങളോ ഒന്നും പ്രത്യേകാമായി നൽകുകയോ പരിഗണിക്കുകയോ ചെയ്‌തിട്ടില്ല എന്ന് മാത്രമല്ല അതിൽ സ്ത്രീ ഒരു പ്രത്യേക ചർച്ച തന്നെയായതായി കാണാൻ സാധിക്കുന്നതല്ല.
ഇ എം എസ് പറയുന്നു: ഹിന്ദു മുസ്‌ലിം ക്രിസ്ത്യനാദി വ്യത്യാസമില്ലാതെ സ്ത്രീ-പുരുഷന്മാരെല്ലാം അവരവർക്ക് പറ്റുന്ന ജോലിയിലും ഉദ്യോഗത്തിലും ഏർപ്പെടുക, അവരവർക്ക് ഇഷ്‌ടമുള്ള ഇണയെ തെരഞ്ഞെടുത്ത് ഇഷ്‌ടമുള്ള കാലത്തോളം ദാമ്പത്യജീവിതം നയിക്കുക, ദമ്പതിമാരിൽ ആർക്കെങ്കിലും ഇഷ്ടമില്ലാതെ വന്നാൽ വിവാഹമോചനം നടത്തുക, ഇഷ്‌ടമുണ്ടെങ്കിൽ പുതിയ ഇണയെ കണ്ടെത്തി മറ്റൊരു ദാമ്പത്യത്തിലേർപ്പെടുക. ഈ സ്ഥിതി കൈവരുത്തുന്നതിനു വേണ്ടിയാണ് ആധുനിക ജനാധിപത്യവും അതിൻ്റെ ഉന്നതരൂപമായ സോഷ്യലിസവും പ്രവർത്തിക്കുന്നത്.
(അവലംബം: സ്ത്രീ മതങ്ങളിലും ദർശനങ്ങളിലും - M.M. അക്ബർ)

മനുഷ്യനോ ധാർമിക മൂല്യങ്ങളോ പ്രത്യേകം പരിഗണനീയമേ അല്ലാത്ത മാർക്സിസത്തിൽ സ്ത്രീക്ക് പ്രത്യേക പരിഗണന ഉണ്ടാകുമെന്ന് വിശ്വസിക്കുന്നത് തന്നെ മൂഢത്തരമാണല്ലോ? ഉൽപാദനക്ഷമതയില്ലാത്ത ഒന്നിനെയും ഉപകാരപ്രദമായി കമ്യൂണിസം പരിഗണിക്കുന്നില്ല എന്നതാണ് വസ്‌തുത.

സ്ത്രീ- ആധുനിക നിയമങ്ങളിൽ
ആധുനിക നിയമങ്ങളിൽ സ്ത്രീയെ പുരുഷന് തുല്യമായി കണക്കാക്കുകയും ഒരു പുരുഷനുള്ള എല്ലാ അവകാശങ്ങളും ബാധ്യതകളും സ്ത്രീക്കും അപ്രകാരം തന്നെയുണ്ട് എന്ന് നിർവചിക്കുകയും ചെയ്യുന്നു. സമത്വം തുല്യത എന്നീ വാചകങ്ങൾ കൊണ്ട് ഇതിനെ മഹത്വവൽക്കരിക്കുന്നുണ്ടെങ്കിലും ഇതിൻറെ ഒരു പ്രശ്‌നം സ്ത്രീയ്ക്ക് പലപ്പോഴും അവൾക്ക് അർഹമായ പരിഗണന ലഭ്യമാകാതെ വരും എന്നുള്ളതാണ്. അതിന് പരിഹാരമായി ചില വേളകളിൽ സംവരണം ഏർപ്പെടുത്തപ്പെട്ടിട്ടുണ്ട് എങ്കിലും അവളുടെ സ്വാഭാവിക പ്രകൃതത്തെ അടിസ്ഥാന നിയമങ്ങളിൽ പരിഗണിക്കാത്തതിനാൽ ഈ സംവരണം പലപ്പോഴും ചോദ്യം ചെയ്യപ്പെടാനും അവകാശ തർക്കങ്ങളിൽ അവ പരിഗണിക്കപ്പെടാതിരിക്കുകയും ചെയ്യാറുണ്ട് എന്നത് വസ്‌തുതയാണ്. ഇതിനൊരു വിപരീത വശം ഉള്ളത് പ്രകൃതിയെ പരിഗണിച്ച് സ്ത്രീക്ക് പ്രത്യേകമായ നിയമങ്ങളില്ലാത്തതിനാൽ സ്ത്രീയുടെ പ്രകൃതം ദുർബലമാണ് എന്ന പൊതു തത്വത്തെ പരിഗണിക്കുമ്പോൾ പലപ്പോഴും പുരുഷൻ അനീതിക്ക് ഇരയാകാറുമുണ്ട്. ഇന്നത്തെ കോടതി വ്യവഹാരങ്ങളിലും നിയമവ്യവസ്ഥിതികളിലും ഇതിനുദാഹരണങ്ങൾ സുലഭമായി നമുക്ക് കാണാൻ സാധിക്കുന്നതാണ്.

സ്ത്രീകളുടെ അവകാശം - ഇസ്ലാമിൽ
സ്ത്രീ പുരുഷൻ എന്നീ രണ്ട് വിഭാഗങ്ങളെ ഷരീഅത്ത് മാനവകുലത്തിന്റെ പരസ്പ്‌പരപൂരകങ്ങളായ രണ്ട് വിഭാഗങ്ങളായാണ് കണക്കാക്കുന്നത്. ഒരേ പ്രാധാന്യമുള്ളതും എന്നാൽ ഒന്നല്ലാത്തതുമായ പരസ്‌പര പൂരകങ്ങൾ. അതാണ് യാഥാർത്ഥ്യവും. ശാരീരികമായും മാനസികമായും വ്യത്യസ്‌ത ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് പൂരകങ്ങളാണ് സ്ത്രീയും പുരുഷനും. അതുകൊണ്ടുതന്നെ ഇരുകൂട്ടർക്കും നൽകേണ്ട ഉത്തരവാദിത്തങ്ങളിലും അവകാശങ്ങളിലും വ്യത്യസ്‌തത അനിവാര്യമാണ്. എന്നാൽ ബുദ്ധിജീവികളായി നടിക്കുന്നവർ പോലും ഈ യാഥാർത്ഥ്യത്തെ അവഗണിക്കുകയും ഈ വ്യത്യാസങ്ങൾ ഒന്നും പരിഗണിക്കാതെ ഇരുകൂട്ടർക്കും ഒരേ അവകാശങ്ങൾ മാത്രമാണ് നൽകേണ്ടത് എന്ന് വാദിക്കുകയും ചെയ്യുന്നു. ഇതിലൂടെ അർഹതപ്പെട്ട അവകാശങ്ങൾ പോലും ഹനിക്കപ്പെടുകയാണ് ചെയ്യുന്നത് എന്ന യാഥാർത്ഥ്യം അവർ തിരിച്ചറിയുന്നില്ല. ഉദാഹരണമായി ഒരേ ചെടിയിൽ നിന്നും ഉണ്ടാകുന്ന പൂവും കായും രണ്ടു വ്യത്യസ്‌ത രീതിയിലാണ് നാം കൈകാര്യം ചെയ്യുന്നത്. പൂവിനെ പരിചരിക്കുന്നതുപോലെയോ കൈകാര്യം ചെയ്യുന്നത് പോലെയോ അല്ല കായ് കൈകാര്യം ചെയ്യുന്നത്. രണ്ടിന്റെയും പ്രകൃതം വ്യത്യസ്‌തമാണ് എന്നതാണ് അതിന് കാരണം. പൂവ് പറിച്ച് ചെറിയ കുട്ടകളിൽ അടുക്കി അടുക്കി വയ്ക്കുമ്പോൾ കായ്കൾ ചാക്കുകളിൽ പറക്കി ഇടുകയാണ് ചെയ്യുക. രണ്ടിനും അതിൻ്റേതായ അവകാശങ്ങൾ അനുവദിച്ചു നൽകുക എന്നതാണ് ശരിയായ നീതി. സ്ത്രീ പുരുഷ വിഭാഗങ്ങളുടെ വിഷയത്തിൽ ഇസ്ലാം സ്വീകരിച്ചത് ഈ നയമാണ്.

മാനവരാശിയുടെ നിലനിൽപ്പിന് പരസ്‌പരം സഹകരിച്ച് മുന്നോട്ടു പോകുമ്പോൾ രണ്ടു കൂട്ടരുടെയും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വ്യത്യസ്‌തമാകും. എന്നിരുന്നാലും രണ്ടുപേരും അനീതിയാകാതെ അക്രമത്തിനിരയാകാതെ മുന്നോട്ടുപോകാൻ സാധിക്കുന്ന തരത്തിലുള്ള അവകാശങ്ങൾ കൃത്യമായി തന്നെ അല്ലാഹു നിർണയിച്ചു നൽകുകയും ചെയ്‌തിട്ടുണ്ട്. ഈ അവകാശങ്ങളിൽ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ നഷ്ടം വന്നുപോയ ചില അവകാശങ്ങളെ ഇസ്ലാം പ്രത്യേകം പരിഗണിച്ചിട്ടുണ്ട്. അവകളെ മാത്രം ചുവടെ ചേർക്കുന്നു.

1. ജീവിക്കാനുള്ള അവകാശം


ചരിത്രത്തിൻറെ എല്ലാ ഘട്ടങ്ങളിലും പെൺമക്കളെ ഒരു ഭാരമായി കണ്ടിരുന്ന സമൂഹം ഇവിടെയുണ്ടായിരുന്നു എന്നത് ചരിത്രത്തിൽ കാണാവുന്ന വസ്‌തുതയാണ്. ഇന്നും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് ഗർഭസ്ഥ ശിശുവിൻറെ ലിംഗനിർണയം നമ്മുടെ നാടുകളിൽ നിരോധിച്ചിരിക്കുന്നത്. അത്യാധുനികം എന്ന് നാം വിശേഷിപ്പിക്കുന്ന ഈ കാലഘട്ടത്തിലും അന്ധകാരനിബിഡം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ച പ്രവാചകന് മുമ്പുള്ള കാലഘട്ടത്തിലും ഈ വിഷയത്തിൽ മനുഷ്യൻ്റെ സ്ഥിതി ഒന്നു തന്നെയായിരുന്നു. ഈയൊരു മാനസികാവസ്ഥയിൽ നിന്ന് മനുഷ്യനെ സംസ്ക്‌കരിച്ച് പെൺമക്കൾ അനുഗ്രഹമാണെന്നും അവരിലൂടെ നന്മയുണ്ടാകുമെന്നും സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറക്കപ്പെടുമെന്നും മനുഷ്യനെ പഠിപ്പിച്ചത് ഇസ്ലാമാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ كَانَ لَهُ ثَلَاثُ بَنَاتٍ ، أَوْ ثَلَاثُ أَخَوَاتٍ ، أَوِ ابْنَتَانِ ، أَوْ أُخْتَانِ ، فَأَحْسَنَ صُحْبَتَهُنَّ ، وَاتَّقَى اللَّهَ فِيهِنَّ فَلَهُ الْجَنَّةُ " ، قَالَ : هَذَا حَدِيثٌ غَرِيبٌ . (جامع الترمذي - 1916)

പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ഒരു കാലഘട്ടത്തിലാണ് പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം സ്ത്രീകളെ പരിപാലിക്കുന്നവർക്ക് ഇത്രയേറെ വാഗ്ദാനങ്ങൾ നൽകുകയും സ്ത്രീകളെ സ്വർഗ്ഗപ്രവേശനത്തിൻ്റെ കാരണമായി അവതരിപ്പിക്കുകയും ചെയ്‌തത്. പെൺമക്കളെ ജനിക്കാൻ പോലും അനുവദിക്കാതെ കൊന്നു കളയുന്ന ഈ ആധുനിക കാലഘട്ടത്തിലും ഈ ഹദീസും ഇസ്ലാം നൽകുന്ന ഈ അവകാശവും വളരെ പ്രസക്തം തന്നെയാണ്.

2. തുല്യതക്കുള്ള അവകാശം


പശ്ചാത്യൻ ചിന്തകരാൽ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വാക്കാണ് തുല്യത എന്നുള്ളത്. മുമ്പ് സൂചിപ്പിക്കപ്പെട്ടതുപോലെ തുല്യത, സമത്വം എന്നതൊക്കെ നീതിയാകുന്നത് ഓരോരുത്തർക്കും അവരവരുടെ പ്രകൃതത്തിനും ആവശ്യങ്ങൾക്കും അനുസരിച്ചുള്ള പരിഗണന ലഭിക്കുമ്പോഴാണ്. എല്ലാവർക്കും ഒരേ പരിഗണന നൽകുകയും ആ പരിഗണനയെ ആസ്വദിക്കാൻ സാധിക്കുന്നവൻ മാത്രം അത് ആസ്വദിക്കുകയും, ആ പരിഗണനകളെ അനുഭവിക്കാൻ കഴിയാത്തവർ അതിൽ അക്രമിക്കപ്പെടുകയും ചെയ്യുക എന്നുള്ളത് തുല്യതയുടെയോ സമത്വത്തിന്റെയോ നീതിയുക്ത ഭാവമല്ല. മാനിനും മുയലിനും നൽകുന്ന അതേ ഭക്ഷണം തന്നെയല്ലല്ലോ പൂച്ചയ്ക്കും പുലിക്കും നൽകുന്നത്. രണ്ടു കൂട്ടരുടെയും പ്രകൃതം വ്യത്യസ്‌തമായതിനാൽ അവരെ വ്യത്യസ്‌തമായി തന്നെ പരിഗണിക്കുക എന്നതാണ് അവർക്കിടയിലെ തുല്യതയെയും സമത്വത്തെയും സാധൂകരിക്കുന്നത്.

ഈ നിലയിൽ സ്ത്രീ പുരുഷ വിഭാഗങ്ങളുടെ പ്രകൃതത്തെ പരിഗണിച്ചുകൊണ്ട് അവർക്ക് അനുയോജ്യമായ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും അനുവദിച്ചു നൽകുന്ന നീതിയുക്തമായ തുല്യതയും സമത്വവുമാണ് ഷരീഅത്ത് വ്യക്തമായി മുന്നോട്ടുവെക്കുന്നത്. അത്തരത്തിലുള്ള എല്ലാ തുല്യതയും ഷരീഅത്തിൽ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഉദാഹരണമായി അല്ലാഹുവിൻറെ മുമ്പിൽ സ്ത്രീപുരുഷ വ്യത്യാസങ്ങൾ ഇല്ല എന്നും ആര് അവരവരെ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കുന്നുവോ അവരുടെ പ്രതിഫലത്തിൽ യാതൊരു കുറവും വരുന്നതല്ല; സ്ത്രീ പുരുഷനേക്കാളോ പുരുഷൻ സ്ത്രീയെക്കാളോ അല്ലാഹുവിൻ്റെ അടുക്കൽ മുന്നിലല്ല എന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു.

وَمَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَأُولَئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا [النساء ١٢٤]

فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَى بَعْضُكُم مِّن بَعْضٍ [آل عمران ١٩٥]

ഇപ്രകാരം ജീവിച്ചിരിക്കെ മക്കൾക്ക് നൽകുന്ന സമ്മാനങ്ങളിലും തുല്യത പാലിക്കണം എന്ന് നബി തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.

حَدَّثَنَا حَامِدُ بْنُ عُمَرَ ، حَدَّثَنَا أَبُو عَوَانَةَ ، عَنْ حُصَيْنٍ ، عَنْ عَامِرٍ ، قَالَ : سَمِعْتُ النُّعْمَانَ بْنَ بَشِيرٍ رَضِيَ اللَّهُ عَنْهُمَا وَهُوَ عَلَى الْمِنْبَرِ ، يَقُولُ : " أَعْطَانِي أَبِي عَطِيَّةً ، فَقَالَتْ عَمْرَةُ بِنْتُ رَوَاحَةَ : لَا أَرْضَى حَتَّى تُشْهِدَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَأَتَى رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : إِنِّي أَعْطَيْتُ ابْنِي مِنْ عَمْرَةَ بِنْتِ رَوَاحَةَ عَطِيَّةً ، فَأَمَرَتْنِي أَنْ أُشْهِدَكَ يَا رَسُولَ اللَّهِ ، قَالَ : أَعْطَيْتَ سَائِرَ وَلَدِكَ مِثْلَ هَذَا ، قَالَ : لَا ، قَالَ : فَاتَّقُوا اللَّهَ وَاعْدِلُوا بَيْنَ أَوْلَادِكُمْ ، قَالَ : فَرَجَعَ فَرَدَّ عَطِيَّتَهُ " (صحيح البخاري - 2587 كتاب الهبة وفضلها والتحريض عليها - باب الإشهاد في الهبة)

3. സമ്പത്തു ഉടമപ്പെടുത്താനും ക്രയവിക്രയത്തിനുമുള്ള അവകാശം


പല സംസ്കാരങ്ങളിലും സ്ത്രീകളുടെ സമ്പത്ത് അവരുടെ ഭർത്താക്കന്മാരോ പിതാക്കന്മാരോ അവരുടെ ഇഷ്ടപ്രകാരം കൈകാര്യം ചെയ്യുന്ന രീതി ഉണ്ടായിരുന്നു. എന്നാൽ ഷരീഅത്ത് കൃത്യമായി തന്നെ സ്ത്രീകൾക്ക് ഉടമസ്ഥാവകാശം നൽകുകയും അവരുടെ അനുവാദമില്ലാതെ ഒരു തരി പോലും അതിൽ നിന്ന് എടുക്കരുത് എന്ന് ഉണർത്തുകയും ചെയ്‌തിട്ടുണ്ട്. അതിൽ സ്ത്രീയെയോ പുരുഷനെയോ പ്രത്യേകം വേർതിരിച്ചിട്ടില്ല. ഓരോരുത്തർക്കും അവരവരുടെ വസ്‌തുക്കളിൽ ഉടമസ്ഥാവകാശം ഉണ്ടെന്നും അതിൽ ആരും അന്യായം കാണിക്കരുത് എന്നും പ്രഖ്യാപിച്ചു. ഒപ്പം അന്യായം കാണിക്കാൻ സാധ്യതയുള്ള സ്ത്രീകളുടെ മാത്രം പ്രത്യേകമായ ചില സമ്പത്തിൽ അവ എടുത്തു പറയുകയും ചെയ്‌തു.

وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَامِ لِتَأْكُلُوا فَرِيقًا مِّنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنتُمْ تَعْلَمُونَ [البقرة ١٨٨]

وَآتَيْتُمْ إِحْدَاهُنَّ قِنطَارًا فَلَا تَأْخُذُوا مِنْهُ شَيْئًا أَتَأْخُذُونَهُ بُهْتَانًا وَإِثْمًا مُّبِينًا [النساء ٢٠]

وَآتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً فَإِن طِبْنَ لَكُمْ عَن شَيْءٍ مِّنْهُ نَفْسًا فَكُلُوهُ هَنِيئًا مَّرِيئًا [النساء ٤]

4. അനന്തരാവകാശം


സ്ത്രീകൾക്ക് യാതൊരു പരിഗണനയും നൽകാതിരുന്ന ഒരു മേഖലയായിരുന്നു അനന്തരാവകാശം. എന്നാൽ ഇസ്ലാം സ്ത്രീകൾക്ക് യാതൊരു സാമ്പത്തിക ബാധ്യതയും അവരുടെ മേൽ ഇല്ലാതിരുന്നിട്ടുകൂടി അനന്തരാവകാശത്തിൽ അവർക്ക് വ്യക്തമായ ഓഹരികൾ നിർണയിച്ചിട്ടുണ്ട്. മുസ്ലിമീങ്ങൾ അല്ലാത്ത മത താരതമ്യ പഠന രംഗത്തെ വിശാരദന്മാർ ഏറെ പ്രാധാന്യത്തോടെ കാണുന്ന ഇസ്ലാമിൻറെ ഒരു മേന്മയാണ് സ്ത്രീകൾക്ക് കൃത്യമായ അനന്തരാവകാശ ഓഹരികൾ നിർണയിച്ചു എന്നുള്ളത്.

5. വിദ്യാഭ്യാസ അവകാശം


സ്ത്രീകളുടെ വിദ്യാഭ്യാസം പലപ്പോഴും പ്രാധാന്യമുള്ളതായി മാനവ സമൂഹം കണ്ടിരുന്നില്ല. എന്നാൽ ഇസ്ലാം സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പ്രേരിപ്പിക്കുക മാത്രമല്ല അവൾക്ക് ശരിയായ വിദ്യാഭ്യാസം നൽകിയാൽ അത് ഉയർന്ന പ്രതിഫലത്തിന് കാരണമാകും എന്നും പഠിപ്പിച്ചു.

عَنْ أَبِي سَعِيدٍ الْخُدْرِيِّ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ عَالَ ثَلَاثَ بَنَاتٍ فَأَدَّبَهُنَّ وَزَوَّجَهُنَّ وَأَحْسَنَ إِلَيْهِنَّ ، فَلَهُ الْجَنَّةُ " (سنن أبي داود - كتاب الأدب - باب في فضل من عال يتامى)

عَنْ أَبِي بُرْدَةَ ، عَنْ أَبِيهِ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " ثَلَاثَةٌ لَهُمْ أَجْرَانِ ، رَجُلٌ مِنْ أَهْلِ الْكِتَابِ آمَنَ بِنَبِيِّهِ وَآمَنَ بِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَالْعَبْدُ الْمَمْلُوكُ إِذَا أَدَّى حَقَّ اللَّهِ وَحَقَّ مَوَالِيهِ ، وَرَجُلٌ كَانَتْ عِنْدَهُ أَمَةٌ فَأَدَّبَهَا فَأَحْسَنَ تَأْدِيبَهَا وَعَلَّمَهَا فَأَحْسَنَ تَعْلِيمَهَا ثُمَّ أَعْتَقَهَا فَتَزَوَّجَهَا فَلَهُ أَجْرَانِ " ، ثُمَّ قَالَ عَامِرٌ : أَعْطَيْنَاكَهَا بِغَيْرِ شَيْءٍ قَدْ كَانَ يُرْكَبُ فِيمَا دُونَهَا إِلَى الْمَدِينَةِ . (صحيح البخاري - كتاب العلم)

6. വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട ധാരാളം അവകാശങ്ങൾ. അത് വിശദമായി പിന്നീട് ചർച്ചയ്ക്ക് വരുന്നതിനാൽ ഇവിടെ അതിനെ സംബന്ധിച്ച് അധികം ചർച്ച ചെയ്യുന്നില്ല.

ഉപസംഹാരം
ഇസ്ലാമിലും ഇതര മതസംസ്കാരങ്ങളിലും സ്ത്രീകൾക്കുള്ള അവകാശങ്ങളും സ്ത്രീകളുടെ സ്ഥാനവും താരതമ്യം ചെയ്യുമ്പോൾ മൂന്ന് കാര്യങ്ങൾ വ്യക്തമാകുന്നുണ്ട്:

1. ദൈവീക സ്പർശനമുള്ള മതങ്ങളിലെല്ലാം സ്ത്രീകളെ ഏതെങ്കിലും നിലയിൽ പരിഗണിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് മനുഷ്യന്റെ കൈകടത്തലുകൾ വന്നതാവാം അതിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതിന്റെ കാരണം.


2. ദൈവീക സ്പർശനം ഇല്ലാത്ത മനുഷ്യനിർമ്മിത നിയമങ്ങളിൽ സ്ത്രീ ഒന്നുകിൽ തീരെ പരിഗണിക്കപ്പെടാതിരിക്കുകയോ അല്ലെങ്കിൽ അവൾക്ക് താങ്ങാൻ ആവാത്ത ഉത്തരവാദിത്വങ്ങൾ കൂടി അവൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുകയോ ചെയ്‌തിട്ടുണ്ട്. അവയ്ക്ക് പുറമേ സ്ത്രീയ്ക്ക് പരിഗണന ലഭിച്ചത് ദൈവിക നിയമങ്ങളുടെ സ്വാധീനം മൂലം മാത്രമാണ്.

3. ഇസ്ലാം സ്ത്രീയെ അർഹമായ നിലയിൽ പരിഗണിക്കുകയും അവൾക്ക് യോജിച്ച ഉത്തരവാദിത്വങ്ങൾ മാത്രം അവൾക്ക് നൽകുകയും അതിന് സഹായകമാകുന്ന നിലയിൽ എല്ലാ അവകാശങ്ങളും നൽകുകയും ചെയ്‌തു. പുരുഷനെയും ഇപ്രകാരം തന്നെ അവനെ അർഹമായ നിലയിൽ പരിഗണിക്കുകയും അവൻറെ പ്രകൃതത്തിൽ യോജിച്ച ഉത്തരവാദിത്വങ്ങൾ നൽകുകയും അതിന് ഉതകുന്ന അവകാശങ്ങൾ മാത്രം അനുവദിക്കുകയും ചെയ്‌തു.

ശരീഅത്ത് നിയമങ്ങളെയും അതിൻ്റെ മഹത്വത്തെയും യഥാവിധി മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ!

 

പരിശുദ്ധ ഖുർആൻ പ്രകാശം

സൂറത്തുല്‍ ബഖറ

✍️ മൗലാനാ മുഫ്‌തി ഹിലാൽ ഉസ്മാനി

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം


ആയത്ത് 151 - 176

لَّيۡسَ ٱلۡبِرَّ أَن تُوَلُّواْ وُجُوهَكُمۡ قِبَلَ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَلَٰكِنَّ ٱلۡبِرَّ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱلۡمَلَٰٓئِكَةِ وَٱلۡكِتَٰبِ وَٱلنَّبِيِّـۧنَ وَءَاتَى ٱلۡمَالَ عَلَىٰ حُبِّهِۦ ذَوِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينَ وَٱبۡنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِي ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلۡمُوفُونَ بِعَهۡدِهِمۡ إِذَا عَٰهَدُواْۖ وَٱلصَّٰبِرِينَ فِي ٱلۡبَأۡسَآءِ وَٱلضَّرَّآءِ وَحِينَ ٱلۡبَأۡسِۗ أُوْلَٰٓئِكَ ٱلَّذِينَ صَدَقُواْۖ وَأُوْلَٰٓئِكَ هُمُ ٱلۡمُتَّقُونَ ۝١٧٧ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلۡقِصَاصُ فِي ٱلۡقَتۡلَىۖ ٱلۡحُرُّ بِٱلۡحُرِّ وَٱلۡعَبۡدُ بِٱلۡعَبۡدِ وَٱلۡأُنثَىٰ بِٱلۡأُنثَىٰۚ فَمَنۡ عُفِيَ لَهُۥ مِنۡ أَخِيهِ شَيۡءٞ فَٱتِّبَاعُۢ بِٱلۡمَعۡرُوفِ وَأَدَآءٌ إِلَيۡهِ بِإِحۡسَٰنٖۗ ذَٰلِكَ تَخۡفِيفٞ مِّن رَّبِّكُمۡ وَرَحۡمَةٞۗ فَمَنِ ٱعۡتَدَىٰ بَعۡدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٞ ۝١٧٨ وَلَكُمۡ فِي ٱلۡقِصَاصِ حَيَوٰةٞ يَٰٓأُوْلِي ٱلۡأَلۡبَٰبِ لَعَلَّكُمۡ تَتَّقُونَ ۝١٧٩ كُتِبَ عَلَيۡكُمۡ إِذَا حَضَرَ أَحَدَكُمُ ٱلۡمَوۡتُ إِن تَرَكَ خَيۡرًا ٱلۡوَصِيَّةُ لِلۡوَٰلِدَيۡنِ وَٱلۡأَقۡرَبِينَ بِٱلۡمَعۡرُوفِۖ حَقًّا عَلَى ٱلۡمُتَّقِينَ ۝١٨٠ فَمَنۢ بَدَّلَهُۥ بَعۡدَ مَا سَمِعَهُۥ فَإِنَّمَآ إِثۡمُهُۥ عَلَى ٱلَّذِينَ يُبَدِّلُونَهُۥٓۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٞ ۝١٨١ فَمَنۡ خَافَ مِن مُّوصٖ جَنَفًا أَوۡ إِثۡمٗا فَأَصۡلَحَ بَيۡنَهُمۡ فَلَآ إِثۡمَ عَلَيۡهِۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝١٨٢ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ ۝١٨٣ أَيَّامٗا مَّعۡدُودَٰتٖۚ فَمَن كَانَ مِنكُم مَّرِيضًا أَوۡ عَلَىٰ سَفَرٖ فَعِدَّةٞ مِّنۡ أَيَّامٍ أُخَرَۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدۡيَةٞ طَعَامُ مِسۡكِينٖۖ فَمَن تَطَوَّعَ خَيۡرٗا فَهُوَ خَيۡرٞ لَّهُۥۚ وَأَن تَصُومُواْ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ۝١٨٤ شَهۡرُ رَمَضَانَ ٱلَّذِيٓ أُنزِلَ فِيهِ ٱلۡقُرۡءَانُ هُدٗى لِّلنَّاسِ وَبَيِّنَٰتٖ مِّنَ ٱلۡهُدَىٰ وَٱلۡفُرۡقَانِۚ فَمَن شَهِدَ مِنكُمُ ٱلشَّهۡرَ فَلۡيَصُمۡهُۖ وَمَن كَانَ مَرِيضًا أَوۡ عَلَىٰ سَفَرٖ فَعِدَّةٞ مِّنۡ أَيَّامٍ أُخَرَۗ يُرِيدُ ٱللَّهُ بِكُمُ ٱلۡيُسۡرَ وَلَا يُرِيدُ بِكُمُ ٱلۡعُسۡرَ وَلِتُكۡمِلُواْ ٱلۡعِدَّةَ وَلِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَىٰكُمۡ وَلَعَلَّكُمۡ تَشۡكُرُونَ ۝١٨٥ وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌۖ أُجِيبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡيَسۡتَجِيبُواْ لِي وَلۡيُؤۡمِنُواْ بِي لَعَلَّهُمۡ يَرۡشُدُونَ ۝١٨٦ أُحِلَّ لَكُمۡ لَيۡلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمۡۚ هُنَّ لِبَاسٞ لَّكُمۡ وَأَنتُمۡ لِبَاسٞ لَّهُنَّۗ عَلِمَ ٱللَّهُ أَنَّكُمۡ كُنتُمۡ تَخۡتَانُونَ أَنفُسَكُمۡ فَتَابَ عَلَيۡكُمۡ وَعَفَا عَنكُمۡۖ فَٱلۡـَٰٔنَ بَٰشِرُوهُنَّ وَٱبۡتَغُواْ مَا كَتَبَ ٱللَّهُ لَكُمۡۚ وَكُلُواْ وَٱشۡرَبُواْ حَتَّىٰ يَتَبَيَّنَ لَكُمُ ٱلۡخَيۡطُ ٱلۡأَبۡيَضُ مِنَ ٱلۡخَيۡطِ ٱلۡأَسۡوَدِ مِنَ ٱلۡفَجۡرِۖ ثُمَّ أَتِمُّواْ ٱلصِّيَامَ إِلَى ٱلَّيۡلِۚ وَلَا تُبَٰشِرُوهُنَّ وَأَنتُمۡ عَٰكِفُونَ فِي ٱلۡمَسَٰجِدِۗ تِلۡكَ حُدُودُ ٱللَّهِ فَلَا تَقۡرَبُوهَاۗ كَذَٰلِكَ يُبَيِّنُ ٱللَّهُ ءَايَٰتِهِۦ لِلنَّاسِ لَعَلَّهُمۡ يَتَّقُونَ ۝١٨٧ وَلَا تَأۡكُلُوٓاْ أَمۡوَٰلَكُم بَيۡنَكُم بِٱلۡبَٰطِلِ وَتُدۡلُواْ بِهَآ إِلَى ٱلۡحُكَّامِ لِتَأۡكُلُواْ فَرِيقٗا مِّنۡ أَمۡوَٰلِ ٱلنَّاسِ بِٱلۡإِثۡمِ وَأَنتُمۡ تَعۡلَمُونَ ۝١٨٨ ۞يَسۡـَٔلُونَكَ عَنِ ٱلۡأَهِلَّةِۖ قُلۡ هِيَ مَوَٰقِيتُ لِلنَّاسِ وَٱلۡحَجِّۗ وَلَيۡسَ ٱلۡبِرُّ بِأَن تَأۡتُواْ ٱلۡبُيُوتَ مِن ظُهُورِهَا وَلَٰكِنَّ ٱلۡبِرَّ مَنِ ٱتَّقَىٰۗ وَأۡتُواْ ٱلۡبُيُوتَ مِنۡ أَبۡوَٰبِهَاۚ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُفۡلِحُونَ ۝١٨٩ وَقَٰتِلُواْ فِي سَبِيلِ ٱللَّهِ ٱلَّذِينَ يُقَٰتِلُونَكُمۡ وَلَا تَعۡتَدُوٓاْۚ إِنَّ ٱللَّهَ لَا يُحِبُّ ٱلۡمُعۡتَدِينَ ۝١٩٠ وَٱقۡتُلُوهُمۡ حَيۡثُ ثَقِفۡتُمُوهُمۡ وَأَخۡرِجُوهُم مِّنۡ حَيۡثُ أَخۡرَجُوكُمۡۚ وَٱلۡفِتۡنَةُ أَشَدُّ مِنَ ٱلۡقَتۡلِۚ وَلَا تُقَٰتِلُوهُمۡ عِندَ ٱلۡمَسۡجِدِ ٱلۡحَرَامِ حَتَّىٰ يُقَٰتِلُوكُمۡ فِيهِۖ فَإِن قَٰتَلُوكُمۡ فَٱقۡتُلُوهُمۡۗ كَذَٰلِكَ جَزَآءُ ٱلۡكَٰفِرِينَ ۝١٩١ فَإِنِ ٱنتَهَوۡاْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝١٩٢ وَقَٰتِلُوهُمۡ حَتَّىٰ لَا تَكُونَ فِتۡنَةٞ وَيَكُونَ ٱلدِّينُ لِلَّهِۖ فَإِنِ ٱنتَهَوۡاْ فَلَا عُدۡوَٰنَ إِلَّا عَلَى ٱلظَّٰلِمِينَ ۝١٩٣ ٱلشَّهۡرُ ٱلۡحَرَامُ بِٱلشَّهۡرِ ٱلۡحَرَامِ وَٱلۡحُرُمَٰتُ قِصَاصٞۚ فَمَنِ ٱعۡتَدَىٰ عَلَيۡكُمۡ فَٱعۡتَدُواْ عَلَيۡهِ بِمِثۡلِ مَا ٱعۡتَدَىٰ عَلَيۡكُمۡۚ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ ۝١٩٤ وَأَنفِقُواْ فِي سَبِيلِ ٱللَّهِ وَلَا تُلۡقُواْ بِأَيۡدِيكُمۡ إِلَى ٱلتَّهۡلُكَةِ وَأَحۡسِنُوٓاْۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُحۡسِنِينَ ۝١٩٥ وَأَتِمُّواْ ٱلۡحَجَّ وَٱلۡعُمۡرَةَ لِلَّهِۚ فَإِنۡ أُحۡصِرۡتُمۡ فَمَا ٱسۡتَيۡسَرَ مِنَ ٱلۡهَدۡيِۖ وَلَا تَحۡلِقُواْ رُءُوسَكُمۡ حَتَّىٰ يَبۡلُغَ ٱلۡهَدۡيُ مَحِلَّهُۥۚ فَمَن كَانَ مِنكُم مَّرِيضًا أَوۡ بِهِۦٓ أَذٗى مِّن رَّأۡسِهِۦ فَفِدۡيَةٞ مِّن صِيَامٍ أَوۡ صَدَقَةٍ أَوۡ نُسُكٖۚ فَإِذَآ أَمِنتُمۡ فَمَن تَمَتَّعَ بِٱلۡعُمۡرَةِ إِلَى ٱلۡحَجِّ فَمَا ٱسۡتَيۡسَرَ مِنَ ٱلۡهَدۡيِۚ فَمَن لَّمۡ يَجِدۡ فَصِيَامُ ثَلَٰثَةِ أَيَّامٖ فِي ٱلۡحَجِّ وَسَبۡعَةٍ إِذَا رَجَعۡتُمۡۗ تِلۡكَ عَشَرَةٞ كَامِلَةٞۗ ذَٰلِكَ لِمَن لَّمۡ يَكُنۡ أَهۡلُهُۥ حَاضِرِي ٱلۡمَسۡجِدِ ٱلۡحَرَامِۚ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ۝١٩٦ ٱلۡحَجُّ أَشۡهُرٞ مَّعۡلُومَٰتٞۚ فَمَن فَرَضَ فِيهِنَّ ٱلۡحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي ٱلۡحَجِّۗ وَمَا تَفۡعَلُواْ مِنۡ خَيۡرٖ يَعۡلَمۡهُ ٱللَّهُۗ وَتَزَوَّدُواْ فَإِنَّ خَيۡرَ ٱلزَّادِ ٱلتَّقۡوَىٰۖ وَٱتَّقُونِ يَٰٓأُوْلِي ٱلۡأَلۡبَٰبِ ۝١٩٧ لَيۡسَ عَلَيۡكُمۡ جُنَاحٌ أَن تَبۡتَغُواْ فَضۡلٗا مِّن رَّبِّكُمۡۚ فَإِذَآ أَفَضۡتُم مِّنۡ عَرَفَٰتٖ فَٱذۡكُرُواْ ٱللَّهَ عِندَ ٱلۡمَشۡعَرِ ٱلۡحَرَامِۖ وَٱذۡكُرُوهُ كَمَا هَدَىٰكُمۡ وَإِن كُنتُم مِّن قَبۡلِهِۦ لَمِنَ ٱلضَّآلِّينَ ۝١٩٨ ثُمَّ أَفِيضُواْ مِنۡ حَيۡثُ أَفَاضَ ٱلنَّاسُ وَٱسۡتَغۡفِرُواْ ٱللَّهَۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝١٩٩ فَإِذَا قَضَيۡتُم مَّنَٰسِكَكُمۡ فَٱذۡكُرُواْ ٱللَّهَ كَذِكۡرِكُمۡ ءَابَآءَكُمۡ أَوۡ أَشَدَّ ذِكۡرٗاۗ فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِي ٱلدُّنۡيَا وَمَا لَهُۥ فِي ٱلۡأٓخِرَةِ مِنۡ خَلَٰقٖ ۝٢٠٠ وَمِنۡهُم مَّن يَقُولُ رَبَّنَآ ءَاتِنَا فِي ٱلدُّنۡيَا حَسَنَةٗ وَفِي ٱلۡأٓخِرَةِ حَسَنَةٗ وَقِنَا عَذَابَ ٱلنَّارِ ۝٢٠١ أُوْلَٰٓئِكَ لَهُمۡ نَصِيبٞ مِّمَّا كَسَبُواْۚ وَٱللَّهُ سَرِيعُ ٱلۡحِسَابِ ۝٢٠٢

             നന്മ എന്നാൽ നിങ്ങളുടെ മുഖം കിഴക്കോ പടിഞ്ഞാറോ തിരിക്കുന്നതു മാത്രമല്ല. മറിച്ച് ഏറ്റവും വലിയ നന്മ (ഒരു വ്യക്തിയുടെ ഗുണങ്ങളാണ്.) അദ്ദേഹം അല്ലാഹുവിൽ വിശ്വസിച്ചു. അന്ത്യദിനത്തിലും മലക്കുകളിലും എല്ലാ വേദഗ്രന്ഥത്തിലും മുഴുവൻ നബിമാരിലും വിശ്വസിച്ചു. സമ്പത്തിനോട് സ്‌നേഹമുണ്ടായിരുന്നിട്ടും ബന്ധുക്കൾക്കും അനാഥർക്കും സാധുക്കൾക്കും യാത്രികർക്കും യാചകർക്കും അടിമ മോചനത്തിനും സമ്പത്ത് കൊടുക്കുന്നു. നമസ്‌കാരം മുറപ്രകാരം നിർവ്വഹിക്കുകയും സകാത്ത് കൊടുത്തുവീടുകയും ചെയ്യുന്നു. ഇത്തരം ആളുകൾ ഏതെങ്കിലും കരാർ ചെയ്താൽ പാലിക്കുന്നവരുമാകുന്നു. ഞെരുക്കത്തിലും രോഗത്തിലും പോരാട്ടത്തിലും സഹനത മുറുകെപ്പിടിക്കുന്നവരുമാകുന്നു. ഇവരാണ് സത്യസന്ധന്മാർ, ഇവരാണ് ഭയഭക്തിയുള്ളവർ.(177)സത്യവിശ്വാസികളെ, കൊല്ലപ്പെട്ടവന്റെ കാര്യത്തിൽ പ്രതിക്രിയ നിങ്ങൾക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും അടിമയ്ക്കു പകരം അടിമയും സ്ത്രീക്ക് പകരം സ്ത്രീയും കൊല്ലപ്പെടുന്നതാണ്. ഇനി ഒരാൾക്ക് തന്റെ സഹോദരന്റെ ഭാഗത്തുനിന്നും മാപ്പ് ലഭിച്ചാൽ (മാപ്പ് നൽകിയവൻ ഇഷ്ടപ്പെടുന്ന പരിഹാരം അംഗീകരിക്കുകയും) നല്ലനിലയിൽ നിറവേറ്റുകയും ചെയ്യേണ്ടതാണ്. ഇത് നിങ്ങളുടെ നാഥനിൽ നിന്നുള്ള ഇളവും കാരുണ്യവുമാണ്. ആരെങ്കിലും ഇതിനുശേഷം അതിക്രമം ചെയ്താൽ അവന് വേദനാജനകമായ ശിക്ഷയുണ്ട്.(178) നിങ്ങൾക്ക് പ്രതിക്രിയാ നിയമത്തിൽ ജീവിതമുണ്ട്. ബുദ്ധിയുള്ളവരെ, (നിങ്ങൾ ഗ്രഹിക്കുക) നിങ്ങൾ സൂക്ഷ്മതയുള്ളവരായേക്കാം.(179) നിങ്ങളിലാർക്കെങ്കിലും മരണം സമാഗതമായാൽ അവൻ വല്ല സമ്പത്തും ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ മാതാപിതാക്കൾക്കും ഇതര ബന്ധുക്കൾക്കും നിയമ പ്രകാരം വല്ലതും കൊടുക്കേണ്ടതാണ് എന്ന് നിങ്ങളോട് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇതു പൂർത്തീകരിക്കൽ പടച്ചവനെ ഭയക്കുന്നവരുടെ മേൽ കടമയാകുന്നു.(180) അപ്പോൾ ആരെങ്കിലും വസിയ്യത്ത് കേട്ടതിനു ശേഷം അതിൽ വല്ല തിരിമറിയും നടത്തിയാൽ അതിന്റെ കുറ്റം തിരിമറി നടത്തിയവനായിരിക്കും. തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്.(181) വസിയ്യത്ത് ചെയ്യുന്നവന്റെ പക്കൽ നിന്നും അനീതിയോ കുറ്റമോ സംഭവിച്ചതായി ഒരാൾ ഭയക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്താൽ അയാൾക്ക് യാതൊരു കുറ്റവുമില്ല. തീർച്ചയായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാവാരിധിയുമാണ്.(182) സത്യവിശ്വാസികളെ, മുമ്പുള്ളവർക്ക് നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ഭയഭക്തരായേക്കാം.(183) നോമ്പ് ഏതാനും ദിവസങ്ങൾ മാത്രമാണ്. അപ്പോൾ നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രപോവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്നും (നഷ്ടപ്പെട്ട) എണ്ണം പിടിച്ചുവീട്ടേണ്ടതാണ്. നോമ്പിനു കഴിവില്ലാത്തവൻ പകരമായി ഒരു ദരിദ്രന് ആഹാരം നൽകൽ നിർബന്ധമാണ്. ആരെങ്കിലും സ്വന്തം താൽപര്യ പ്രകാരം നന്മ വർദ്ധിപ്പിച്ചാൽ അതവന് നേട്ടമാണ്. നിങ്ങൾ അറിവുള്ളവരാണെങ്കിൽ നോമ്പ് പിടിക്കുന്നതാണ് നിങ്ങൾക്ക് ഏറ്റവും ഉത്തമം(184)റമളാൻ മാസം, അതിലാണ് ഖുർആൻ അവതീർണ്ണമായത്. മുഴുവൻ ജനങ്ങൾക്കും അത് മാർഗ്ഗദർശനമാകുന്നു. അതിൽ സന്മാർഗ്ഗത്തിന്റെയും സത്യാസത്യ വിവേചനത്തിന്റെയും വളരെ വ്യക്തമായ തെളിവുകൾ ഉണ്ട്. ആകയാൽ നിങ്ങളിൽ ഈ മാസത്തെ കണ്ട് മുട്ടുന്നവർ അതിൽ നോമ്പ് അനുഷ്ഠിക്കുക. ആരെങ്കിലും രോഗിയോ യാത്രികനോ ആയാൽ നഷ്ടപ്പെട്ടതിനു പകരമായി മറ്റുദിവസങ്ങളിൽ നോമ്പ് അനുഷ്ഠിക്കൽ നിർബന്ധമാണ്. അല്ലാഹു നിങ്ങൾക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്. കടുപ്പം ഉദ്ദേശിക്കുന്നില്ല. നിങ്ങൾ (നോമ്പിന്റെ) എണ്ണം പൂർത്തിയാക്കുവാനും അല്ലാഹു നിങ്ങളെ നേർവഴിയിൽ ആക്കിയതിന്റെ പേരിൽ അവന്റെ മഹത്വം പ്രകീർത്തിക്കുവാനും നിങ്ങൾ (അവന്) നന്ദി രേഖപ്പെടുത്തുവാനുമാണ് (നോമ്പും പകരവും നിയമമാക്കിയിരിക്കുന്നത്).(185) എന്റെ ദാസന്മാർ എന്നെക്കുറിച്ച് ചോദിച്ചാൽ താങ്കൾ പറയുക: ഞാൻ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവൻ എന്നെ വിളിക്കുമ്പോൾ ഞാൻ ഉത്തരം ചെയ്യുന്നതാണ്. ആകയാൽ സന്മാർഗ്ഗം പ്രാപിക്കുന്നതിന് അവർ എന്റെ കൽപന പാലിക്കുകയും എന്നിൽ ഉറച്ച് വിശ്വസിക്കുകയും ചെയ്തു കൊള്ളട്ടെ.(186) നോമ്പിന്റെ രാത്രിയിൽ ഭാര്യമാരുമായിട്ടുള്ള  സംസർഗ്ഗം നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവർ നിങ്ങളുടെ വസ്ത്രത്തിന്റെയും നിങ്ങൾ അവരുടെ വസ്ത്രത്തിന്റെയും സ്ഥാനത്താണ്. നിങ്ങളോട് തന്നെ നിങ്ങൾ വഞ്ചന നടത്തിയിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. അതിനാൽ അല്ലാഹു നിങ്ങളിലേക്ക് കരുണയോടെ മടങ്ങുകയും മാപ്പ് നൽകുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ അവരുമായി ലൈംഗിക ബന്ധം പുലർത്തുകയും അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചത് തേടുകയും ചെയ്യുക. പുലരിയുടെ വെളുത്തനൂൽ രാത്രിയുടെ കറുത്തനൂലിൽ നിന്നും വേർതിരിയും വരെ ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കുകയും ചെയ്തുകൊള്ളുക. ശേഷം രാത്രി ആകുന്നതുവരെ നോമ്പ് അനുഷ്ഠിക്കുക. നിങ്ങൾ മസ്ജിദുകളിൽ ഇഅ്തികാഫ് അനുഷ്ഠിക്കുമ്പോൾ അവരുമായി ലൈംഗിക ബന്ധം പുലർത്തരുത്. ഇവ അല്ലാഹുവിന്റെ നിയമാതിർത്തികളാകുന്നു. നിങ്ങൾ അവയുടെ അരികിൽ പോകരുത്. ജനങ്ങൾ സൂക്ഷ്മതയുള്ളവരാകാനാണ് അല്ലാഹു തന്റെ വചനങ്ങൾ ഇപ്രകാരം അവർക്ക്  വിവരിച്ചുകൊടുക്കുന്നത്.(187)നിങ്ങൾ പരസ്പരം മറ്റുള്ളവരുടെ സമ്പത്ത് അന്യായമായി ഭക്ഷിക്കരുത്. (നിങ്ങൾക്ക് അവകാശമില്ല എന്ന്) അറിഞ്ഞതിനോടുകൂടി ജനങ്ങളുടെ സമ്പത്തിന്റെ ഒരു ഭാഗം പാപകരമായി ഭക്ഷിക്കാൻ സാമ്പത്തിക കേസുമായി അധികാരികളുടെ അരികിലേക്ക് നിങ്ങൾ പോകുകയും ചെയ്യരുത്.(188) ചന്ദ്രക്കലകളെ കുറിച്ച് അവർ താങ്കളോട് ചോദിക്കുന്നു, താങ്കൾ പറയുക: ജനങ്ങളുടെ സമയം കണക്കാക്കുന്നതിനും ഹജ്ജിന്റെ സമയം നിർണ്ണയിക്കുന്നതിനും വേണ്ടിയാണത്.  വീടുകളുടെ പിൻഭാഗത്തുകൂടി വീട്ടിലേക്ക് പ്രവേശിക്കുന്നത് നന്മയല്ല. മറിച്ച് നന്മയെന്നാൽ ഭയഭക്തി പുലർത്തലാണ്. വീടുകളിലേക്ക് അതിന്റെ കവാടങ്ങളിലൂടെ കടക്കുക. അല്ലാഹുവിനോട് ഭയഭക്തി പുലർത്തുക. നിങ്ങൾ വിജയം വരിക്കുന്നതാണ്.(189) നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിങ്ങളും യുദ്ധം ചെയ്യുക. പരിധി ലംഘിക്കരുത്. തീർച്ചയായും പരിധി ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.(190) നിങ്ങളോട് യുദ്ധം പ്രഖ്യാപിച്ചവരെ കാണുന്നിടത്ത് വെച്ച് നിങ്ങൾ വധിക്കുക. നിങ്ങളെ പുറത്താക്കിയ സ്ഥലത്തുനിന്നും അവരെയും നിങ്ങൾ പുറത്താക്കുക. കുഴപ്പമുണ്ടാക്കുന്നത് കൊലയേക്കാൾ ഗുരുതരമാണ്. മസ്ജിദുൽ ഹറാമിന് അടുത്തുവെച്ച് അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നതുവരെ നിങ്ങൾ അവരോട് യുദ്ധം ചെയ്യരുത്. ഇനി അവർ നിങ്ങളോട് യുദ്ധം ചെയ്താൽ നിങ്ങളും അവരോട് യുദ്ധം ചെയ്യുക. ഇത് തന്നെയാണ് നിഷേധികൾക്കുള്ള ശിക്ഷ.(191) അവർ പിന്മാറുകയാണെങ്കിൽ തീർച്ചയായും അല്ലാഹു വളരെ പൊറുക്കുന്നവനും വലിയ കാരുണ്യവാനുമാണ്.(192) കുഴപ്പം ഇല്ലാതാവുകയും ആരാധന അല്ലാഹുവിന് മാത്രമാവുകയും ചെയ്യുന്നതുവരെ നിങ്ങൾ അവരോട് പോരാടുക. ഇനി അവർ പിന്മാറുകയാണെങ്കിൽ അക്രമികളുടെ മേൽ മാത്രമേ ശത്രുത പാടുള്ളൂ.(193)ആദരണീയ മാസങ്ങളിൽ നിങ്ങളോട് ആരെങ്കിലും യുദ്ധം ചെയ്താൽ അതേ മാസത്തിൽ അവരോട് നിങ്ങൾക്കും യുദ്ധം ചെയ്യാവുന്നതാണ്. ആദരണീയ വസ്തുക്കളിൽ (അതിക്രമം കാട്ടിയാൽ) പ്രതിക്രിയ അനുവദനീയമാണ്. ആകയാൽ നിങ്ങളോട് പരിധിലംഘിക്കുന്നവരോട് അതേ നിലയിൽ നിങ്ങളും തിരിച്ചടിച്ചുകൊള്ളുക. അല്ലാഹുവിനെ ഭയക്കുക. അറിയുക അല്ലാഹു ഭയഭക്തിയുള്ളവരോടൊപ്പമാണ്.(194) അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുക. സ്വന്തം കൈകളാൽ നാശത്തിലേക്ക് നിങ്ങൾ വീഴരുത്, കാര്യങ്ങൾ നല്ലനിലയിൽ ചെയ്യുക. നന്മനിറഞ്ഞവരെ അല്ലാഹു സ്‌നേഹിക്കുന്നു.(195) ഹജ്ജും ഉംറയും അല്ലാഹുവിനുവേണ്ടി പരിപൂർണ്ണമായി നിർവ്വഹിക്കുക. ഇനി നിങ്ങൾ തടയപ്പെട്ടാൽ നിങ്ങൾക്ക് സൗകര്യമാകുന്ന ബലി മൃഗത്തെ ബലി നൽകുക. ബലിമൃഗം അതിന്റെ യഥാ സ്ഥാനത്ത് എത്തിച്ചേരുന്നത് വരെ നിങ്ങൾ തലമുടി വടിക്കരുത്.ഇനി നിങ്ങൾ രോഗിയാവുകയോ, തലയിൽ ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്താൽ (മുടിവടിച്ചാൽ) പ്രായശ്ചിത്തമായി നോമ്പനുഷ്ഠിക്കുകയോ ദാനം കൊടുക്കുകയോ ബലി നടത്തുകയോ ചെയ്യേണ്ടതാണ്. ഇനി നിങ്ങൾ നിർഭയരായാൽ ഉംറ നിർവ്വഹിച്ചതിന് ശേഷം ഹജ്ജിന്റെ സമയം വരെ (ഇഹ്‌റാമിൽ നിന്നും ഒഴിഞ്ഞ്) സ്വതന്ത്രരാകുന്നവർ സാധ്യമാകുന്ന ഒരു മൃഗത്തെ ബലി നൽകേണ്ടതാണ്. ഇനി ബലിമൃഗം ലഭിച്ചില്ലെങ്കിൽ ഹജ്ജിന്റെ നാളുകളിൽ മൂന്നു ദിവസവും, മടങ്ങിയതിന് ശേഷം ഏഴു ദിവസവും ആകെ പത്ത് ദിവസവങ്ങൾ നോമ്പ് പിടിക്കേണ്ടതാണ്. മസ്ജിദുൽ ഹറാമിന്റെ പരിസരത്ത് താമസിക്കാത്തവർക്കാണ് ഈ ബലിയുടെ കൽപ്പനയുള്ളത്. അല്ലാഹുവിനോട് ഭയഭക്തി പുലർത്തുക. തീർച്ചയായും അല്ലാഹുവിന്റെ ശിക്ഷ വളരെ കഠിനമാണെന്ന് അറിയുക.(196) ഹജ്ജ് അറിയപ്പെട്ട ചില മാസങ്ങളിലാണ്. ഈ മാസങ്ങളിൽ ഹജ്ജ് ചെയ്യാൻ തീരുമാനിച്ചവൻ ഹജ്ജിനിടയിൽ ലജ്ജാവഹമായ കാര്യങ്ങളോ, പാപങ്ങളോ, വഴക്കുകളോ പാടില്ല. നിങ്ങൾ എന്തു നന്മകൾ ചെയ്താലും അല്ലാഹു അതിനെ നന്നായി അറിയുന്നുണ്ട്. യാത്രാസാമഗ്രികൾ തയ്യാറാക്കിക്കൊണ്ട് യാത്രചെയ്യുക. എന്നാൽ ഏറ്റവും നല്ല യാത്രാസാമഗ്രി ഭയഭക്തി തന്നെയാണ്. ബുദ്ധിയുള്ളവരേ, എന്നോടുള്ള ഭയഭക്തി നിലനിർത്തുക.(197)നിങ്ങളുടെ രക്ഷിതാവിന്റെ ഔദാര്യമായ അനുവദനീയ സമ്പാദ്യം തേടുന്നതിൽ നിങ്ങളുടെ മേൽ ഒരു കുഴപ്പവും ഇല്ല. അപ്പോൾ നിങ്ങൾ അറഫയിൽ നിന്നും മടങ്ങുമ്പോൾ മഷ്അറുൽ ഹറാമിന് അരികിൽ വെച്ച് (മുസ്ദലിഫ) അല്ലാഹുവിനെ സ്മരിക്കുക. അല്ലാഹു നിങ്ങൾക്ക് മനസ്സിലാക്കിത്തന്നതുപോലെ അവനെ നിങ്ങൾ ധ്യാനിക്കുക. ഇതിന് മുമ്പ് നിങ്ങൾ വഴിപിഴച്ചവരായിരുന്നു.(198) ശേഷം ജനങ്ങൾ യാത്രയാകുന്ന സ്ഥലത്തുനിന്നും നിങ്ങളും യാത്രയാകുക. അല്ലാഹുവിനോട് പാപമോചനം തേടുക. തീർച്ചയായും അല്ലാഹു വളരെ പൊറുക്കുന്നവനും വലിയ കാരുണ്യവാനുമാണ്(199) നിങ്ങൾ ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തീകരിച്ചാൽ നിങ്ങളുടെ പൂർവ്വപിതാക്കൻമാരെ സ്മരിക്കുന്നതുപോലെ എന്നല്ല, അതിനേക്കാൾ അധികമായ നിലയിൽ അല്ലാഹുവിനെ നിങ്ങൾ സ്മരിക്കുക. രക്ഷിതാവേ, ഞങ്ങൾക്ക് ഇഹലോകത്ത് നൽകേണമേ എന്ന് മാത്രം പറയുന്ന ചിലർ ജനങ്ങളിലുണ്ട്. അവർക്ക് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല.(200) അവരിൽ ചിലർ ഇപ്രകാരം പറയുന്നതാണ്: രക്ഷിതാവേ, ഞങ്ങൾക്ക് ഈ ലോകത്ത് നന്മ നൽകേണമേ, പരലോകത്തിലും നന്മ നൽകേണമേ! ഞങ്ങളെ നരക ശിക്ഷയിൽ നിന്നും രക്ഷിക്കേണമേ.(201) അവർ സമ്പാദിച്ചതിൽ നിന്നും അവർക്ക് വലിയ ഓഹരി ലഭിക്കുന്നതാണ്. അല്ലാഹു വളരെ വേഗത്തിൽ വിചാരണ നടത്തുന്നവനാകുന്നു.(202) 

    177.   അടിസ്ഥാന നന്മകൾക്ക് മുൻകടന നൽകുക.  ഇതിന് ആയത്തു ഉസൂലിൽ ബിർ: എന്ന് പറയപ്പെടുന്നു. നന്മയുടെ അടിസ്ഥാനം വിശ്വാസവും  പരസ്പര ബന്ധങ്ങളും ആരാധനകളും ഇടപാടുകളും  സ്വഭാവങ്ങളും നന്നാക്കലാണ്. ഇവടെ അവഗണിച്ച് ബാഹ്യ ആചാരങ്ങൾക്ക് മാത്രം സ്ഥാനം നൽകുന്നതും ആരാധന എവിടെയൊക്കെ തിരിഞ്ഞ് നിന്ന് വേണം എന്ന തർക്കത്തിൽ മുഴുകി കഴിയുന്നതും തെറ്റാണ്. ആദ്യം വിശ്വാസം നന്നാക്കുക. തുടർന്ന് സമ്പത്തിനോടുള്ള സ്‌നേഹത്തെക്കാൾ പടച്ചവനോടുള്ള സ്‌നഹത്തിന് മുൻഗണന കൊടുത്തുകൊണ്ട് ബന്ധുക്കളേയും അനാഥരേയും സാധുക്കളേയും യാത്രികരേയും യാചകരേയും അടിമത്വം, ജയിൽ,കടം മുതലായവയിൽ കുടുങ്ങിയവരേയും സഹായിക്കുക. നമസ്‌കാരം സക്കാത്ത് പോലുള്ള ആരാധനകൾ ശരിയായ നിലയിൽ നിർവഹിക്കുക. ഇടപാടുകളും കരാറുകളും സൂക്ഷിക്കുക. അടിസ്ഥാന സത് സ്വഭാവമായ സഹനത മുറുകെ പിടിക്കുക. പ്രത്യേകിച്ചും ഞെരുക്കത്തിലും നാശത്തിലും പോരാട്ടത്തിലും സത്യത്തിൽ ഉറച്ച് നിൽക്കുക. ഈ ഗുമങ്ങൾ ഉള്ളവർ സത്യസന്ധരും ഭയഭക്തരുമാകുന്നു. 
178. നീതിയും സമത്വവും മുറുകെ പിടിക്കുക. ഇസ്‌ലാം മനുഷ്യരെ ആദരിക്കാനും എല്ലാവരോടും സമത്വവും മനുഷ്യത്വവും നീതിയും പുലർത്താനും പഠിപ്പിക്കുന്നു. ഓരോ മനുഷ്യനും ഇഹലോകത്ത് ഉന്നത സ്ഥാനീയനാണെങ്കിലും സ്ഥാനം കുറഞ്ഞവനാണങ്കിലും ആദരണീയനാണ്. എല്ലാവരുടേയും ജീവൻ ഒരു പോലെ വിലമതിക്കപ്പെടേണ്ടതാണ്. ഒരു ഉന്നത സ്ഥാനീയൻ വധിക്കപ്പെട്ടാൽ പകരമായി ധാരാളം ആളുകളോട് പ്രതികൃയ ചെയ്യപ്പെടേണ്ടതല്ല. നീതി പറയുന്നത് കൊലയുടെ പ്രതികാരം കൊലയാളിയോട് മാത്രം ചെയ്യണമെന്നാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് അവരുടെ സഹോദരൻ കൂടിയായ കൊലയാളിക്ക് മാപ്പ് കൊടുത്ത് കൊണ്ട് പരിഹാരം വാങ്ങാനും സ്വാതന്ത്രമുണ്ട്. ഇവിടെ സഹോദരൻ എന്ന പ്രയോഗം ഇത്തരം വിഷയങ്ങളിൽ ബന്ധവും മയവും പുലർത്തണം എന്നതിലേക്ക് സൂചനയാണ്. ഇപ്രകാരം പരിഹാരം വാങ്ങിയതിന് ശേഷം കൊലയാളിയ കൊന്ന് കളയുകയോ കൊലയാളി പരിഹാരം നൽകാതെ മാറുകയോ ചെയ്താൽ അത് അക്രമവും ശിക്ഷാർഹവുമാണ്. 
179. പ്രതിക്രിയ നിയമത്തിലൂടെ മനുഷ്യ ജീവൻ സുരക്ഷിതമാകും.*  കൊലയാളിക്ക് ശിക്ഷ നൽകുന്നതിലൂടെ സർവ്വ ജനങ്ങളും സമാധനത്തോടെ ജീവിക്കാൻ കാരണമാകുന്നതാണ്. മനുഷ്യജീവൻ ആദരണീമാണ്. അതിനെ ആദരിക്കാത്ത കൊലയാളിയെ ശിക്ഷിക്കാതിരിക്കുന്നത് വസ്ത്രത്തിനുള്ളിൽ പാമ്പിനെ വളർത്തുന്നതിന് തുല്യമാണ്.ഒരു കൊലയാളിയെ സംരക്ഷിക്കുന്നതിലൂടെ നിരപരാധികളായ ധാരാളം ജീവനുകൾ അപകടത്തിൽ പെടുന്നതാണ്. മറുഭാഗത്ത് കൊലയാളി തിരച്ച് കൊല്ലപ്പെടുമെന്ന നിയമം ശക്തമായി നടപ്പിലാക്കപ്പെട്ടാൽ കൊലകളിൽ നിന്നും എല്ലാവരും അകന്ന് കഴിയുകയും മനുഷ്യ ജീവിൻ സുരക്ഷിതമാകുകയും ചെയ്യുന്നതാണ്. ബുദ്ധിയും ബോധവുമുള്ള ആളുകൾ ഇത് മനസ്സിലാക്കുകയും സൂക്ഷമത മുറുകെപ്പിടിക്കുകയും ചെയ്യുന്നതാണ്. 
180. മരണപ്പെടുന്നവർ മൂന്നിലൊന്നിന് ഉള്ളിൽ വസിയ്യത്ത് ചെയ്യുന്നത് ഉത്തമമാണ്.* മനുഷ്യ ജീവൻ ആദരണീയമായത് പോലെ സമ്പത്തും പടച്ചവന്റെ ഉന്നത അനുഗ്രഹമാണ്. ഈ ആയത്തിൽ സമ്പത്തിനെക്കുറിച്ച് ഖൈർ  എന്ന് പ്രയോഗിച്ചിരിക്കുന്നത് ഇതിലേക്ക് സൂചനയാണ്. അതെ, സമ്പത്ത് ശരിയായ നിലയിൽ സമ്പാധിക്കുകയും ചിലവഴിക്കുകയും ചെയ്താൽ അത് സമ്പന്നനും ഇതര ജനങ്ങൾക്കും ജീവത കാലത്തും മരണാനന്തരവും പ്രയോജനപ്പെടേണ്ടതാണ്. ഒരു വ്യക്തിയുടെ മരണാനന്തര സ്വത്ത് നിയമപ്രകാരം വീതിക്കുക എന്നത് അതിനുള്ള പ്രധാനപ്പെട്ട മാർഗ്ഗമാണ്. ഇപ്രകാരം മരണപ്പെടുന്ന വ്യക്തി സമ്പത്തിന്റെ മൂന്നലൊന്നോ അതിൽ കുറഞ്ഞതോ അനന്തരവകാശമല്ലാത്ത ബന്ധുക്കൾക്കും ഇതര ആവശ്യക്കാർക്കും വസിയ്യത്ത് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും മരിച്ച വ്യക്തിയുടെ മക്കളിൽ ആരെങ്കലും മരിക്കുകയും അവർക്ക് മക്കളുണ്ടായിരിക്കുകയും ചെയ്താൽ അവർക്ക് ഈ സമ്പത്ത് വസിയ്യത്ത് ചെയ്യുന്നതിലൂടെ ഇന്നത്തെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നതാണ്. കൂടാതെ മരണത്തിലേക്ക് നീങ്ങുന്ന ഓരോ വ്യക്തികളും മരണാനന്തരം കുടുംബ മിത്രങ്ങൾ പാലിക്കണമെന്ന് ആഗ്രഹിക്കുന്ന ഉപദേശങ്ങളും എഴുതി ആരെയെങ്കിലും ഏൽപ്പിക്കേണ്ടതാണ്. അതിൽ പ്രധാനപ്പെട്ട ഒരു ഉപദേശം. അനന്തര സ്വന്തം നിയമപ്രകാരം വീതിക്കണം എന്നതായിരിക്കണം. 
  181. വസിയ്യത്ത് ഭേദഗതി ചെയ്യുന്നവന് അതിന്റെ ശിക്ഷയുണ്ട്. * അതെ, നീതിപൂർവ്വമായ വസിയ്യത്ത് അനുസരിച്ച് പ്രവർത്തിക്കേണ്ടത് ബന്ധപ്പെട്ടവരുടെ കർത്തവ്യമാണ്. ഒരു മയ്യിത്ത് ന്യായമായ വസിയ്യത്തുകൾ ചെയ്തിട്ടും, വസിയ്യിത്ത് ചെയ്യപ്പെട്ടർ അത് പാലിച്ചില്ലങ്കിൽ മരണപ്പെട്ടെവർക്ക് ഒരു കുറ്റവുമില്ല. കുറ്റം മുഴുവൻ അത് പ്രവർത്തിക്കാതിരുന്നവരുടെ മേലാണ്. അല്ലാഹു എല്ലാം കേൾക്കുന്നവനും  ഉദ്ദേശ ലക്ഷ്യങ്ങൾ അറിയുന്നവനുമാണ്.
182. പ്രശ്നം പരിഹരിക്കാൻ പരിശ്രമിക്കുന്നതിൽ കുഴപ്പം ഇല്ല.* വസിയ്യത്ത് ചെയ്ത വ്യക്തി അറിഞ്ഞോ അറിയാതയോ തെറ്റായ വസിയ്യത്ത് വല്ലതും ചെയ്യുകയും അനന്തരവകാശങ്ങൾ നിയമപ്രകാരം അത് തിരുത്തി പ്രശ്‌നം പരിഹരിക്കുകയും ചെയ്താൽ പ്രശ്‌നം പരിഹരിച്ചവർ പാപികളാകുന്നതല്ല. അല്ലാഹു പാപികൾക്ക് പോലും പൊറുത്തുകൊടുക്കുന്നവനാണ്. പ്രശ്‌നം പരിഹരിക്കാൻ പരിശ്രമിക്കുന്നവർക്ക് തീർച്ചയായും പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും ചെയ്യുന്നതാണ്.  
183. റമളാനിലെ നോമ്പ് സർവ്വ മുസ്‌ലിംകളുടെ മേലും നിർബന്ധമാണ്.*റസൂലുല്ലാഹി (സ)യുടെ മദീനാ പാലായനത്തിന്റെ രണ്ടാം വർഷം ശഅ്ബാൻ 10ന് ബദർ പോരാട്ടത്തിന് മുമ്പ് റമദാൻ മാസത്തിലെ നോമ്പ് നിർബന്ധമാക്കപ്പെട്ടു. അതെ, റമദാനിൽ ഒരു മാസം പൂർണ്ണമായി നോമ്പ് അനുഷ്ടിക്കേണ്ടത് പ്രായപൂർത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്‌ലിംകളുടെ മേലും നിർബന്ധമാണ്. ആരെങ്കിലും പടച്ചവനിൽ വിശ്വാസമർപ്പിച്ചുകൊണ്ട് റമദാനിൽ നോമ്പ് അനുഷ്ടിച്ചാൽ ഭയഭക്തിയുടെ മഹൽഗുണം അവന് ഉണ്ടായിത്തീരുന്നതാണ്. റമദാൻ ഭയഭക്തിയുണ്ടാക്കിയെടുക്കാനുള്ള അത്ഭുതകരമായ ഒരു ശിക്ഷണഘട്ടമാണ്. നോമ്പിന്റെ ഈ പ്രത്യേകതയുടെ കാരണത്താൽ നോമ്പ് മുൻകഴിഞ്ഞ സമുദായങ്ങൾക്കും നിർബന്ധമായിരുന്നു. *ഇബ്‌നു ഉമർ (റ) നിവേദനം: റസൂലുല്ലാഹി (സ) അരുളി: ഇസ്‌ലാമിന്റെ അടിസ്ഥാനം അഞ്ച് കാര്യങ്ങളുടെ മേലാണ്. ഒന്ന്, അല്ലാഹുവല്ലാതെ ആരാധനക്കർഹൻ ആരുമില്ലന്നും മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും വിശ്വസിക്കുക. രണ്ട്, നമസ്‌കാരം നിലനിർത്തുക. മൂന്ന്, സക്കാത്ത് കൊടുത്ത് വീടുക. നാല്, ഹജ്ജ് ചെയ്യുക. അഞ്ച്, റമദാനിൽ നോമ്പ് അനുഷ്ടിക്കുക. (ബുഖാരി) 
184. കഴിവുള്ള എല്ലാവരും നോമ്പ് അനുഷ്ഠിക്കുക.* റമദാൻ മാസം ഏതാനും ദിനരാത്രങ്ങൾ മാത്രമാണ്. ഈ ദിനങ്ങളിൽ നോമ്പ് അനുഷ്ടിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാൽ രോഗികളും യാത്രികരും റമദാനിൽ നോമ്പ് അനുഷ്ടിക്കേണ്ടതില്ല. പക്ഷെ നോമ്പ് കാരണം രോഗം അധികരിക്കുമെന്നോ, നീളുമെന്നോ വിശ്വസ്ത വൈദ്യനോ ആത്മാർത്ഥ മനസ്സോ പറയേണ്ടതാണ്. അത് പോലെ യാത്ര കൊണ്ടുള്ള ഉദ്ദേശം കുറഞ്ഞത് 80കിലോമീറ്റർ ദൂരമുള്ള യാത്രയാണ്. കൂടാതെ അവർ മറ്റ് ദിവസങ്ങളിൽ നോമ്പ് പിടിച്ച് വീട്ടേണ്ടതുമാണ്. നോമ്പ് അനുഷ്ടിക്കുന്നതിലൂടെ വലിയ പ്രയാസം അനുഭവപ്പെടുന്ന പടുവൃദ്ധരും നിത്യ രോഗികളും നോമ്പ് പിടിക്കേണ്ടതില്ല.  അതിന് പരിഹാരമായി അവർ സാധുക്കൾക്ക് ഒരുനേരത്തെ ആഹാരമോ 691 ഗ്രാം ധാന്യമോ അതിന്റെ വിലയോ നൽകേണ്ടതാണ്. ആരെങ്കിലും സന്തോഷ മനസ്സോടെ പുണ്ണ്യകർമ്മങ്ങൾ ചെയ്താൽ അവർക്ക് ഉന്നത പ്രതിഫലം ലഭിക്കുന്നതാണ്. നോമ്പിന്റെ മഹത്വങ്ങൾ മനസ്സിലാക്കിയാൽ നോമ്പ് അനുഷ്ടിക്കുന്നതാണ് ഉത്തമമെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നതാണ്. 
185. റമളാൻ മാസം ഖുർആൻ മാസമാണ്. * ഈ ആയത്തുമുതലുള്ള മൂന്ന് ആയത്തുകൾ നോമ്പ് എങ്ങനെയാണ് പിടിക്കേണ്ടത് എന്ന് അല്ലാഹു വിവരിക്കുന്നു. അതെ, അനുഗ്രഹീത റമദാൻ മാസത്തിലാണ് പരിശുദ്ധ ഖുർആൻ അവതീർണ്ണമായത്. ഖുർആൻ മുഴുവൻ മാനവ രാശിക്കും മാർഗ്ഗദർശിയും സത്യാസത്യ വിവേചകവുമാണ്. അതുകൊണ്ട് ഈ മാസത്തിൽ ഖുർആൻ അധികമായി ഓതുകയും കേൾക്കുകയും ഗ്രഹിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക. വീണ്ടും നോമ്പിന്റെ പ്രാധാന്യം ഉണർത്തിക്കൊണ്ട് പറയുന്നു. റമദാൻ മുബാറക്ക് സമാഗതമായാൽ എല്ലാവരും നോമ്പ് പിടിക്കേണ്ടതാണ്. രോഗികളും യാത്രികരും നോമ്പ് പിടിക്കേണ്ടതില്ല. പക്ഷെ നോമ്പുകാരെപ്പോലെ കഴിയുകയും പിന്നീട് അത് പിടിച്ച് വീടുകയും ചെയ്യേണ്ടതാണ്. അല്ലാഹു നിങ്ങൾക്ക് സരളവും സുന്ദരവും സമ്പൂർണ്ണവുമായ സരണിയാണ് കാട്ടിത്തരുന്നത്. ആകയാൽ നിങ്ങൾ പടച്ചവന്റെ സരളമായ കൽപ്പനകൾ പാലിക്കുകയും റമദാനിന്റെ എണ്ണം പൂർണ്ണമായി പിടിച്ച് വീടുകയും അവസാനം പെരുന്നാൾ ദിനമായാൽ തക്ബീർ ചൊല്ലുകയും പെരുന്നാൾ നമസ്‌കരിക്കുകയും അല്ലാഹുവിന് നന്ദിരേഖപ്പെടുത്തുകയും ചെയ്യുക. 
186. അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്.* ദിക്ർ-ദുആക്കൾ അധികരിപ്പിക്കുക. വിശിഷ്യാ റമളാനിന്റെ നിമിഷങ്ങൾ വലിയ സ്വീകാര്യതയുള്ളതാണ്. കൂടാതെ റമദാനുൽ മുബാറക്ക് പരലോക  പ്രതിഫലങ്ങൾ വാരിക്കൂട്ടാനുള്ള സുവർണ്ണാവസരമാണ്. നടക്കുമ്പോഴും ഇരിക്കുമ്പോഴും എല്ലാം ദിക്ർ ദുആക്കളിൽ മുഴുകുക.  ദിക്ർ ദുആകൾ ഞാൻ കേൾക്കുമോ എന്ന് സംശയിച്ചുകൊണ്ട് എന്റെ ദാസൻമാർ എന്നെക്കുറിച്ച് ചോദിക്കാറുണ്ട്. അവരോട് ഞാൻ പറയട്ടെ, എന്നെ അവർക്ക് കാണാൻ കഴിയില്ലങ്കിലും ഞാൻ അവരിൽ നിന്നും വിദൂരത്തല്ല. അവരുടെ വിളികളും അപേക്ഷകളും എല്ലാം ഞാൻ അറിയുന്നുണ്ട്. അവരുടെ ദുആകൾക്കെല്ലാം ഞാൻ ഉത്തരം നൽകുന്നതാണ്. എന്നാൽ ഞാൻ അവരോട് കൽപ്പിച്ച കാര്യങ്ങൾ പാലിക്കാനും സത്യവിശ്വാസം മുറുകെ പിടിക്കാനും അവർ ശ്രദ്ധിക്കേണ്ടതാണ്.* റസൂലുല്ലാഹി(സ) അരുളി: മൂന്ന്‌പേരുടെ ദുആകൾ അല്ലാഹു സ്വീകരിക്കുന്നതാണ്. അതിലൊന്ന് നോമ്പുകാർ നോമ്പ് തുറക്കുന്നത് വരെയുള്ള ദുആയാണ്.(തിർമിദി) ദുആകൾ സ്വീകരിക്കുന്നത് മൂന്ന് രീതിയിലാണ്. ഒന്നുകിൽ ചോദിച്ചത് നൽകപ്പെടും, അല്ലങ്കിൽ അതിന് തത്തുല്ല്യമായ നാശം ദൂരീകരിക്കപ്പെടും അതുമല്ലങ്കിൽ പരലോകത്ത് ഉന്നത പ്രതിഫലം നൽകപ്പെടും.!!
187. നോമ്പിന്റെ നിയമ-മര്യാദകൾ സൂക്ഷിക്കുക.* റമാദാൻ മാസത്തിന്റെ രാവുകളിൽ ഭാര്യഭർതൃർ ബന്ധം നടത്താവുന്നതാണ്. ഭാര്യ ഭർത്താക്കൻമാർ പരസ്പരം വസ്ത്രങ്ങളെ പോലയാണ്. വസ്ത്രം മനുഷ്യന്റെ ന്യൂനതകളെ മറച്ച് വെക്കുകയും തണുപ്പും ചൂടും സംരക്ഷിക്കുകയും ചെയ്യുന്നു. അതെ, ഭാര്യ ഭർത്താക്കൻമാർ പരസ്പരം രഹസ്യങ്ങൾ സൂക്ഷിക്കുകയും പ്രയാസ സമയത്ത് സഹായിക്കുകയും ചെയ്യേണ്ടതാണ്. അതുകൊണ്ട് ഭാര്യഭർത്താക്കൻമാർ രാത്രികാലങ്ങളിൽ പരസ്പരം സംസർഗ്ഗം നടത്തിക്കൊള്ളുക. പക്ഷെ അത് മൃഗങ്ങളെ പോലെ വികാര പൂർത്തീകരണത്തിനാകരുത്. സന്താന ഉൽപ്പാതനത്തെ ലക്ഷ്യം വച്ച്‌കൊണ്ട് അത് നിർവഹിക്കുക. ഇപ്രകാരം സൂര്യൻ അസ്തമിച്ചത് മുതൽ സുപ്രഭാതം വരെ  ആഹാര പാനീയങ്ങൾ ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.  എന്നാൽ പകൽ സമയങ്ങൾ വികാരത്തെ പരിപൂർണ്ണമായി നിയന്ത്രിക്കുകയും ആഹാര പാനീയങ്ങൾ വർജ്ജിക്കുകയും ചെയ്യേണ്ടതാണ്. കൂടാതെ പാപങ്ങളിൽ നിന്നും അകന്ന് കഴിയാനും ശ്രദ്ധിക്കണം. കണ്ണ്, കാത്, നാവ്, വയർ മുതലായവയെ പാപങ്ങളൽ നിന്നും സൂക്ഷിക്കേണ്ടതാണ്. റസൂലുല്ലാഹി (സ) അരുളി: നോമ്പ് ഒരു പരിചയാണ്. അതിനെ തകർക്കാതിരിക്കാൻ നോമ്പകാർ ശ്രദ്ധിക്കേണ്ടതാണ്. ആരെങ്കിലും കളവുകളും തെറ്റായ പ്രവർത്തനങ്ങളും ഉപേക്ഷിക്കാതെ നോമ്പ് പിടിച്ചാൽ അവൻ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കുന്നത് കൊണ്ട് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി) നോമ്പുകാരൻ മ്ലേഛമായ പ്രവർത്തനങ്ങളും വാചകങ്ങളും ശബ്ദങ്ങളും വർജ്ജിക്കേണ്ടതാണ്. ആരങ്കിലും വഴക്കുണ്ടാക്കാൻ വന്നാൽ  ഞാൻ നോമ്പുകാരനാണെന്ന് പറയേണ്ടതാണ്. (ബുഖാരി) ഇതിനുള്ള ഏറ്റവും എളുപ്പമായ  വഴി റമദാൻ മാസത്തിൽ നമസ്‌കാര സ്ഥലങ്ങളിൽ തന്നെ കഴിച്ച് കൂട്ടിലാണ്. വിശിഷ്യാ അവസാന പത്ത് ദിനങ്ങൾ ഇഅ്തികാഫിലായി മസ്ജിദുകളിൽ തന്നെ കഴിയുന്നത് വളിരെ പുണ്യമാണ്. തദവസരം ഭാര്യ ഭർതൃ ബന്ധം പാടില്ല. റസൂലുല്ലഹി (സ) എല്ലാ റമദാനിലും പത്ത് ദിവസം ഇഅ്തികാഫ് അനുഷ്ടിക്കുമായിരുന്നു. അവസാന വർഷം 20 ദിവസം ഇഅ്തികാഫ് അനുഷ്ടിച്ചു. (ബുഖാരി) റസൂലുല്ലാഹി (സ) അരുളി ഇഅ്തികാഫ് പാപത്തെ തടയുന്നതും അതിലൂടെ സർവ്വ നന്മകളും എഴുതപ്പെടുന്നതുമാണ്. (ഇബ്‌നുമാജ) അവസാനമായി അല്ലാഹു പറയുന്നു: ഈ നിയമ മര്യാദകൾ പാലിച്ചാൽ പടച്ചവനോടുള്ള ഭയഭക്തി ഉണ്ടായിത്തീരുന്നതാണ്. 
188-അന്യരുടെ സമ്പത്ത് അന്യായമായി ഉപയോഗിക്കരുത്. * കഴിഞ്ഞ ആയത്തിൽ നോമ്പിനെക്കുറിച്ചുള്ള വിവരണമായിരുന്നു. നോമ്പിലൂടെ ലഭിക്കുന്ന വലിയൊരു പരിശീലനം അനുവദനീയമായ കാര്യങ്ങളിൽ  നിന്നും അകന്ന് നിൽക്കാനുള്ള പ്രേരണയാണ്. ഈ ആയത്തിൽ അല്ലാഹു പറയുന്നു: നോമ്പിന്റെ സന്ദർഭത്തിൽ അനുവദനീയമായ കാര്യങ്ങളിൽ നിന്നും അകന്ന് കഴിയുന്നതിനോടൊപ്പം സർവ്വ സന്ദർഭങ്ങളിലും നിഷിദ്ധമായ കാര്യങ്ങളിൽ നിന്നും അകലം പാലിക്കുക. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നിഷിദ്ധമായ സമ്പത്ത്. അല്ലാഹു ഉപദേശിക്കുന്നു: മറ്റുള്ളവരുടെ സമ്പത്ത് അന്യായമായി നിങ്ങൾ ഉപയോഗിക്കരുത്. അതിനുവേണ്ടി തെറ്റായ കേസുകളുടെ വഴി അവലംബിക്കുകയും ചെയ്യരുത്. നിങ്ങൾ കോടതിവഴി തെറ്റായ വിധി സമ്പാദിച്ചാൽ നിങ്ങൾ ഇരുലോകത്തും പടച്ചവന്റെ ശിക്ഷയെ ഭയക്കേണ്ടതാണ്. റസൂലുല്ലാഹി (സ) അരുളി: നിങ്ങളിൽ ആർക്കെങ്കിലും തെറ്റായ നിലയിൽ ഞാൻ വല്ലതും വിധിച്ചാൽ അവർ അത് സ്വീകരിക്കരുത്. അപ്പോൾ ഞാൻ അവന് വിധിച്ച് നൽകുന്നത് നരകത്തിന്റെ കഷണമാണ്! ചിലർ കൈക്കൂലി കൊടുത്തും വാഗ്‌വിലാസത്തിലൂടെയും കോടതിവിധി അനുകൂലമാക്കുകയും മറ്റുള്ളവരുടെ സമ്പത്ത് കൈയ്യടക്കുകയും ചെയ്യാറുണ്ട്. കോടതി വിധിച്ചതുകൊണ്ട് മാത്രം നിഷിദ്ധമായ സമ്പത്ത് അനുവദനീയമാകുന്നതല്ല. നിഷിദ്ധമായ സമ്പത്ത് നിഷിദ്ധം തന്നെയായിരിക്കും.  
189. ചന്ദ്രൻ പ്രകൃതിപരമായ ഒരു കലണ്ടറാണ്. * ചന്ദ്രൻ ചെറുതാകുന്നതും വലുതാകുന്നതും എന്തുകൊണ്ടാണെന്ന് ചിലർ റസൂലുല്ലാഹി (സ)യോട് ചോദിച്ചിരുന്നു. മറ്റുചിലർ ഇതുമായി ബന്ധപ്പെട്ട് പല അന്ധവിശ്വാസങ്ങളും പുലർത്തിയിരുന്നു. അല്ലാഹു അറിയിക്കുന്നു: അന്ധവിശ്വാസങ്ങൾ വർജ്ജിച്ച് കാര്യങ്ങൾ നേരെ  ചൊവ്വേ ചെയ്യുക. ചന്ദ്രൻ പ്രകൃതിപരമായ ഒരു കലണ്ടർ മാത്രമാണ്. അതിലൂടെ വിവിധ തീയതികളും ഹജ്ജിന്റെ മാസങ്ങളും തിരിച്ചറിയാൻ സാധിക്കുന്നു. * ഇസ്‌ലാമിന് മുമ്പ് അറബികൾ ഹജ്ജിന് വേണ്ടി ഇഹ്‌റാം നിർവ്വഹിക്കുകയും ശേഷം അവർക്ക് വീട്ടിൽ കയറേണ്ടി വരുകയും ചെയ്താൽ നേരെ കയറാതെ പിൻഭാഗത്തുള്ള മതിലിൽ ദ്വാരമുണ്ടാക്കി അതുവഴി പ്രവേശിക്കുമായിരുന്നു. അല്ലാഹു പറയുന്നു: ഇത് അന്ധവിശ്വാസമാണ്. ഇപ്രകാരം ചെയ്യുന്നത് കൊണ്ട് നന്മകളൊന്നുമില്ല. പാപങ്ങളെ വർജ്ജിക്കുകയും നന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ നന്മ.  
190. ശേഷിയുണ്ടെങ്കിൽ അക്രമത്തെ നേരിടുക. * സത്യവിശ്വാസികൾ പടച്ചവന് പൊരുത്തമായ ജീവിതത്തെ മുറുകെ പിടിക്കുന്നവരാണ്. ഈ മാർഗ്ഗത്തിൽ തടസ്സം സൃഷ്ടിക്കുകയും അക്രമങ്ങൾ കാട്ടുകയും മനുഷ്യരെ അടിമകളാക്കിക്കൊണ്ട് പടച്ചവനോടുള്ള അടിമത്വത്തിൽ നിന്നും തടഞ്ഞ് നിർത്തുകയും ചെയ്യുന്നവരെ നേരിടാൻ കഴിവുണ്ടെങ്കിൽ അവരെ നേരിടുകയും അക്രമത്തെ ഇല്ലാതാക്കുകയും ചെയ്യുക. എന്നാൽ ആവേശത്തിനിടയിൽ നിങ്ങളുടെ ഭാഗത്ത് നിന്നും അക്രമങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആവശ്യമുള്ള സ്ഥലങ്ങളിൽ ആവശ്യത്തിന് മാത്രം ശക്തി ഉപയോഗിക്കുക. * ഈ ആയത്തിൽ പോരാട്ടവുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങൾ പറഞ്ഞിരിക്കുന്നു. 1. യുദ്ധം ചെയ്യാൻ വരുന്നവരോട് നിങ്ങൾ യുദ്ധം ചെയ്യുക. സന്ധി ആഗ്രഹിക്കുകയോ, നിങ്ങൾ സന്ധിയിൽ കഴിയുകയോ ചെയ്യുന്നവരോട് യുദ്ധം പാടുള്ളതല്ല. 2. യുദ്ധം ചെയ്യുന്നത് പടച്ചവന്റെ പൊരുത്തത്തെ കരുതിയും നന്മയുടെ ഉയർച്ചയ്ക്ക് വേണ്ടിയുമായിരിക്കണം. സമ്പത്ത്, സ്ഥാനം, നാടും വീടും കരസ്ഥമാക്കുക എന്നിവ ലക്ഷ്യമാക്കരുത്. 3. യുദ്ധ നിയമങ്ങൾ പാലിക്കേണ്ടതാണ്. പ്രത്യേകിച്ചും അക്രമങ്ങൾ കാട്ടരുത്. അതായത് സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, വികലാംഗർ മുതലായവരെ വധിക്കരുത്. (അബൂദാവൂദ്)    
191. നാശങ്ങളും പ്രശ്നങ്ങളും പരത്തുന്നത് വലിയ അക്രമമാണ്. * ഇസ്‌ലാം ഒരിക്കലും യുദ്ധത്തെ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, പ്രശ്‌നങ്ങളും കുഴപ്പങ്ങളും പരത്തുന്നതും സത്യസരണിയിൽ നിന്നും ജനങ്ങളെ തടയുന്നതും അക്രമങ്ങൾ കാട്ടുന്നതും മനുഷ്യരെ മനുഷ്യന്റെ അടിമകളാക്കുന്നതും ഗുരുതരമായ പാപങ്ങളാണ്. ഇവയിലൂടെ മുഴുവൻ മനുഷ്യരും നാശത്തിലേക്ക് നീങ്ങുന്നതാണ്. ആകയാൽ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പോരാടേണ്ടിവന്നാൽ അടിയുറച്ച് നിന്ന് പോരാടുക. പക്ഷേ, മസ്ജിദുൽ ഹറാമിന്റെ അരികിൽ യുദ്ധം പാടില്ല. ഇത് സമാധാന കേന്ദ്രമാണ്. എന്നാൽ ഇവിടെയും നിർബന്ധിതാവസ്ഥയിൽ അനുവദനീയമാണ്. * ഈ ആയത്തിലെ ഉദ്ദേശം മക്കയിലെ നിഷേധികളാണ്. അവർ മുസ്‌ലിംകളെ നാട്ടിൽ നിന്നും പുറത്താക്കുകയും നിരന്തരം മുസ്‌ലിംകളെ ഉപദ്രവിക്കുകയും ചെയ്തു. അതുകൊണ്ട് അല്ലാഹു പറയുന്നു: അവർ നിങ്ങളെ മക്കയിൽ നിന്നും പുറത്താക്കിയതുപോലെ നിങ്ങളും അവരെ അവിടെ നിന്നും പുറത്താക്കുക. അവരുടെ നിരന്തരമായ എതിർപ്പും അക്രമങ്ങളും വലിയ നാശമാണ്. ഇത്തരം അക്രമങ്ങളെ ഇല്ലായ്മ ചെയ്യാൻ പരിശ്രമിക്കുന്നതിലൂടെ ഏതാനും അക്രമികളുടെ ജീവൻ നഷ്ടപ്പെടുമെങ്കിലും പ്രശ്‌നങ്ങൾ അവസാനിക്കുകയും മുഴുവൻ സമൂഹത്തിനും സമാധാനം ലഭിക്കുകയും ചെയ്യുന്നതാണ്.     
192. അവർ അക്രമം കാട്ടുന്നില്ലെങ്കിൽ നിങ്ങളും അക്രമം കാട്ടരുത്. * സത്യത്തെ നിഷേധിക്കുന്നവർ അക്രമങ്ങളൊന്നും കാട്ടുന്നില്ലെങ്കിൽ നിങ്ങളും അവരിൽ നിന്നും ഒഴിഞ്ഞുമാറുക. പടച്ചവൻ വലിയ പാപികൾക്ക് പോലും പൊറുത്ത് കൊടുക്കുന്നവനാണ്. നിങ്ങളും മറ്റുള്ളവർക്ക് പൊറുത്ത് കൊടുക്കുന്ന ഗുണം ഉണ്ടാക്കിയെടുക്കുക.   
193. നാശങ്ങളും പ്രശ്നങ്ങളും ഇല്ലാതായാൽ യുദ്ധത്തിന് അനുമതിയില്ല. * ഇസ്‌ലാമിന്റെ ആവശ്യം മതത്തിന്റെയും വിശ്വാസത്തിന്റെയും ആരാധനയുടെയും സ്വാതന്ത്ര്യമാണ്. ഈ മാർഗ്ഗത്തിലുള്ള കുഴപ്പങ്ങൾ ഇല്ലാതാവുകയും സത്യം സ്വീകരിക്കാൻ തടസ്സങ്ങളൊന്നും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ നിഷേധികളെ അവരുടെ വഴിക്ക് വിടേണ്ടതാണ്. അവർ സത്യം സ്വീകരിക്കലും സ്വീകരിക്കാതിരിക്കലും അവരുടെ ഇഷ്ടമാണ്. എന്നാൽ സത്യത്തോടുള്ള ശത്രുതയിൽ മാന്യതയുടെ എല്ലാ പരിധികളും ലംഘിച്ചാൽ അവരോടുള്ള നിലപാട് മറ്റൊന്നായിരിക്കും. മാനവരാശിയെ സംബന്ധിച്ചിടത്തോളം അത്തരം അക്രമികളെ പുറത്താക്കുക തന്നെയാണ് ഉത്തമമായത്.   
194. അക്രമത്തെ അതേ നിലയിൽ നേരിടാവുന്നതാണ്. * ദുൽഖഅ്ദ, ദുൽ ഹിജ്ജ, മുഹർറം, റജബ് എന്നീ മാസങ്ങൾ റസൂലുല്ലാഹി (സ)യുടെ നിയോഗത്തിന് മുമ്പും ആദരിക്കപ്പെടുന്ന മാസങ്ങളായിരുന്നു. ആ മാസങ്ങളിൽ യുദ്ധം ചെയ്യുന്നതിനെ ഇസ്‌ലാമും വിലക്കുകയുണ്ടായി. എന്നാൽ ജാഹിലിയ്യാ കാലത്ത് മക്കാ നിഷേധികൾ ജനങ്ങളെ കൊള്ളയടിക്കുന്നതിന് വേണ്ടി നിഷിദ്ധമായ മാസങ്ങളെ സ്വന്തം ഇഷ്ടപ്രകാരം അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്ന ഒരു നടപടി സ്വീകരിക്കുകയുണ്ടായി. അവർ മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്നതിനും ഇപ്രകാരം കുതന്ത്രം സ്വീകരിച്ചാൽ എന്ത് ചെയ്യണമെന്ന സംശയം ചിലർക്കുണ്ടായി. ഇതിന് മറുപടിയെന്നോണം അല്ലാഹു അറിയിക്കുന്നു: നിഷേധികൾ യുദ്ധം നിഷിദ്ധമായ സമയങ്ങളിൽ യുദ്ധം ആരംഭിച്ചാൽ നിങ്ങൾ അവർക്ക് തിരിച്ചടി നൽകാവുന്നതാണ്. എന്നാൽ അവർ ഈ സമയങ്ങളെ ആദരിക്കുമ്പോൾ നിങ്ങളും ആദരവ് നിലനിർത്തേണ്ടതാണ്. നിങ്ങളുടെ ഭാഗത്ത് നിന്നും യാതൊരുവിധ അക്രമങ്ങളും ഉണ്ടാകാതിരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.     
195. അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുക, നൻമ നിറഞ്ഞവരാകുക. * നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം അല്ലാഹുവിന് പൊരുത്തമായ ജീവിതം നിങ്ങളിലും ലോകത്തും ഉണ്ടാക്കിയെടുക്കലാണ്. ഇതിനുവേണ്ടി സാമ്പത്തികവും ശാരീരികവുമായ എല്ലാ ത്യഗങ്ങളും നടത്താൻ നിങ്ങൾ സന്നദ്ധരാവുക. അതിന് പകരം നിങ്ങൾ വ്യക്തി താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുകയാണെങ്കിൽ അത് ഇരുലോകത്തും നിങ്ങൾക്ക് നാശനഷ്ടങ്ങൾക്ക് നിമിത്തമാകുന്നതാണ്. ഈ സേവനത്തെ ഉദ്ദേശ ശുദ്ധിയോടെ ആവശപൂർവ്വം നിർവ്വഹിക്കുന്നവരോട് അല്ലാഹുവിന് വളരെ ഇഷ്ടമാണ്. ആകയാൽ പടച്ചവന്റെ സ്‌നേഹ പൊരുത്തങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് സൃഷ്ടി സേവനങ്ങളിൽ നിങ്ങൾ മുന്നിട്ടിറങ്ങുക.  
196. ഹജ്ജ് ഉംറ ഇബാദത്തുകൾ കഴിവിന്റെ പരമാവധി സമ്പൂർണ്ണമാക്കുകയും അല്ലാഹുവിന് വേണ്ടി മാത്രം നിർവ്വഹിക്കുകയും ചെയ്യുക. * പടച്ചവന്റെ വിധിവിലക്കുകൾ പാലിച്ച് ജീവിക്കാനുള്ള സമ്പൂർണ്ണമായ മനസ്ഥിതിയ്ക്കാണ് ഇസ്‌ലാം എന്ന് പറയുന്നത്. പടച്ചവന്റെ കൽപ്പനകളിൽ പ്രധാനപ്പെട്ട ഒന്നാണ് സമ്പത്തും ജീവിതവും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുക എന്നത്. ഇതിന്റെ സമുന്നതമായ രൂപമാണ് ഹജ്ജിലും ഉംറയിലും വെളിവാകുന്നത്. പ്രസ്തുത ഹജ്ജിനെയും ഉംറയെയും കൂട്ടത്തിൽ ഇതര നന്മകളെയും കുറിച്ച് അല്ലാഹു പറയുന്നു: ഹജ്ജ്-ഉംറ മുതലായ നന്മകൾ അല്ലാഹുവിന് വേണ്ടിയും കഴിവിന്റെ പരമാവധി പരിപൂർണ്ണമായും നിർവ്വഹിക്കുക. ഇനി ആരെങ്കിലും ഇതിനുവേണ്ടി ഇറങ്ങിത്തിരിക്കുകയും വഴിയിൽ വല്ല തടസ്സങ്ങളും ഉണ്ടാവുകയും ചെയ്താൽ അതിന് പരിഹാരം ചെയ്താൽ മതിയാകുന്നതാണ്. ഉദാഹരണത്തിന് ഏതെങ്കിലും രീതിയിൽ യാത്രയ്ക്ക് തടസ്സം നേരിട്ടാൽ സൗകര്യപ്പെടുന്ന മൃഗത്തെ ബലി അറുക്കുകയും മുടിയെടുക്കുകയും ചെയ്തുകൊണ്ട് ഇഹ്‌റാമിൽ നിന്നും വിരമിക്കാവുന്നതാണ്. ഇനി ആരെങ്കിലും ഹജ്ജ് പോലുള്ള നന്മകളുമായി ബന്ധപ്പെട്ട് തുടങ്ങിയ ശേഷം അതിന്റെ നിയമ നിബന്ധനകൾ പരിപൂർണ്ണമായി പാലിക്കാൻ കഴിയാതെ വന്നാലും പരിഹാരം ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് ഇഹ്‌റാമിൽ പ്രവേശിച്ചതിന് ശേഷം രോമങ്ങൾ ദൂരീകരിക്കാൻ പാടില്ല. എന്നാൽ രോഗമോ, മറ്റോ കാരണം തലമുടി എടുക്കേണ്ടി വന്നാൽ എടുക്കാവുന്നതാണ്. അതിന് പകരം മൂന്ന് ദിവസം നോമ്പ് പിടിക്കുകയോ, ആറ് സാധുക്കൾക്ക് ആഹാരം കൊടുക്കുകയോ, ഒരു ആടിനെ അറുക്കുകയോ ചെയ്യേണ്ടതാണ്. ഇപ്രകാരം ആരെങ്കിലും നേരത്തെ മക്കയിൽ എത്തുകയും ഉംറ ചെയ്യുകയും തുടർന്ന് ഇഹ്‌റാമിൽ നിന്നും ഒഴിവാകുകയും ഹജ്ജിന്റെ ദിനമാകുമ്പോൾ വീണ്ടും ഇഹ്‌റാം നിർവ്വഹിക്കുകയും ചെയ്താൽ ഇതും ഒരുതരം ഇളവാണ്. ഇതിന് തമത്തുഅ് എന്ന് പറയപ്പെടുന്നു. ഇപ്രകാരം ഹജ്ജ് നിർവ്വഹിക്കുന്നവരും ഒരു മൃഗത്തെ ബലി അറുക്കേണ്ടതാണ്. അതിന് കഴിവില്ലാത്തവർ പത്ത് നോമ്പ് പിടിക്കണം. അതിൽ മൂന്ന് നോമ്പുകൾ ഹജ്ജിന്റെ സമയത്തും ഏഴണ്ണം വീട്ടിൽ മടങ്ങിവന്ന ശേഷവും പിടിക്കേണ്ടതാണ്. ചുരുക്കത്തിൽ ഹജ്ജ് യാത്രയിലും ഓരോ നന്മകൾ ചെയ്യുമ്പോഴും പടച്ചവന്റെ നിയമാതിർത്തികളെ ശ്രദ്ധിക്കേണ്ടതാണ്. നിയമത്തിന് എതിര് പ്രവർത്തിക്കുന്നതിന്റെ പേരിൽ അല്ലാഹു നൽകുന്ന ശിക്ഷ വളരെ കഠിനമാണ്.    
197. പുണൃ സ്ഥലങ്ങളിലും സമയങ്ങളിലും എല്ലാവിധ പാപങ്ങളും സൂക്ഷിക്കുക, നൻമകൾ വല്ലതും ചെയ്യുക. * ഹജ്ജിനുവേണ്ടി ചില നിർണ്ണിത മാസങ്ങളുണ്ട്. ആ നാളുകളിൽ ഹജ്ജ് ചെയ്യുന്നവർ സർവ്വവിധ വൈകാരിക പ്രവർത്തനങ്ങളിൽ നിന്നും സംസാരങ്ങളിൽ നിന്നും അകന്ന് കഴിയേണ്ടതാണ്. പരസ്പരം വഴക്കുകളും തർക്കങ്ങളും സർവ്വവിധ പാപങ്ങളും ഉപേക്ഷിക്കുകയും ചെയ്യേണ്ടതാണ്. പരിശുദ്ധിയോടെയും അച്ചടക്കത്തോടെയും ആരാധനകൾ അനുഷ്ടിക്കുക. അതീവ ഗൗരവമായ പരലോക യാത്ര നടത്തേണ്ടവരാണെന്ന ബോധ്യത്തോടെ അതിന് ഉതകിയ പാഥേയങ്ങൾ കരസ്ഥമാക്കുക. ഏറ്റവും ഉന്നതമായ പാഥേയം പടച്ചവനോടുള്ള ഭയഭക്തിയും ജീവിത വിശുദ്ധിയുമാണ്. ബുദ്ധിയുടെ പ്രേരണയും ഇതു തന്നെയാണ്.      
198. പുണ്യസ്ഥലങ്ങളിലും സമയങ്ങളിലും കച്ചവടം പോലുള്ള അനുവദനീയ കാര്യങ്ങൾ ചെയ്യാവുന്നതാണ്. അല്ലാഹുവിന്റെ ദിക്ർ മുറുകെ പിടിക്കുക. * ഹജ്ജിന്റെയും എല്ലാ ആരാധനകളുടെയും ആത്മാവ് മനസ്സിലെ ഭയഭക്തിയാണ്. അതിൽ വീഴ്ചയൊന്നും വരുത്താതെ അവയ്ക്കിടയിൽ ആരെങ്കിലും സമ്പാദ്യങ്ങളുമായി ബന്ധപ്പെട്ടാൽ യാതൊരു കുഴപ്പവുമില്ല. പ്രത്യുത പടച്ചവന്റെ പൊരുത്തത്തെ കരുതിയുള്ള ഈ യാത്രയ്ക്കിടയിൽ പടച്ചവന്റെ ഔദാര്യമായ അനുവദനീയ സമ്പത്ത് സമ്പാദിക്കുന്നതിൽ യാതൊരു പാപവുമില്ല. മാത്രമല്ല, സദുദ്ദേശത്തോടെ ആണങ്കിൽ നന്മയുമാണ്. ഇസ്‌ലാം മതത്തെ ഭൗതിക കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തുന്നില്ല. സത്യവിശ്വാസ സൽക്കർമ്മങ്ങൾ മുറുകെ പിടിച്ചുകൊണ്ട് വിശിഷ്യാ വിശ്വസ്തതയോടെ നിർവ്വഹിക്കപ്പെടുന്ന സമ്പാദ്യങ്ങളും വലിയ നന്മയാണ്. ആകയാൽ ഈ നിയമ മര്യാദകൾ പാലിച്ചുകൊണ്ട് നന്മകൾ പ്രവർത്തിക്കുക. പ്രധാനപ്പെട്ട നന്മകൾ ചെയ്ത് കഴിഞ്ഞാലും മറ്റ് നന്മകളെ അവഗണിക്കാതിരിക്കുക. ഉദാഹരണത്തിന് അറഫാത്ത് ഹജ്ജിന്റെ പ്രധാന ഫർളാണ്. അവിടെ നിന്നും മിനായിലേക്ക് മടങ്ങുമ്പോൾ നിങ്ങൾ അടുത്ത ഒരു നന്മയായ മുസ്ദലിഫയിലേക്കാണ് വരുന്നതെന്ന കാര്യം മറക്കരുത്. അങ്ങനെ മുസ്ദലിഫയിൽ എത്തിയാൽ അവിടെയുള്ള മഷ്അറുൽ ഹറാം എന്ന മലയുടെ പരസരിത്ത് വെച്ച് അല്ലാഹുവിനെ ധ്യാനിയ്ക്കുക. ഈ കാര്യങ്ങൾ ചെയ്യുമ്പോൾ പടച്ചവന്റെ നിയമ നിർദ്ദേശങ്ങൾ പാലിക്കാനും ജാഹിലീ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർജ്ജിക്കാനും ശ്രദ്ധിക്കേണ്ടതാണ്.   
199. നന്മകൾക്ക് ഇടയിലും ശേഷവും അല്ലാഹുവിനോട് പാപമോചനം തേടുക. * ഇബ്‌റാഹീമീ ചര്യക്ക് വിരുദ്ധമായി ഖുറൈശികൾ ദുൽഹജ്ജ് ഒമ്പതിന് അറഫയിൽ നിൽക്കാതെ മുസ്ദലിഫയിൽ നിൽക്കുകയും മുസ്ദലിഫയിൽ രാത്രി താമസിക്കാതെ മിനായിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. സാധാരണക്കാരോടൊപ്പം നിൽക്കുന്നത് ഒരു കുറവായും ഞങ്ങൾ മഹത്വമുള്ളവരായതിനാൽ സാധാരണക്കാരിൽ നിന്നും വ്യതിരക്തമായ കാര്യങ്ങൾ ചെയ്യണമെന്നും അവർ കണ്ടിരുന്നതാണ് ഇതിന്റെ കാരണം. ഇസ്‌ലാം അവരുടെ വ്യാജ അഹന്തയെ അവസാനിപ്പിച്ചുകൊണ്ട് അവരോടും മുഴുവൻ ജനങ്ങളോടും കൽപ്പിക്കുന്നു: മത നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ തന്നെയാണ്. ഹജ്ജ് സാധുവാകണമെങ്കിൽ ഇതര ഹാജിമാരോടൊപ്പം അറഫാത്തിൽ കഴിയുകയും അവിടെ നിന്നും മുസ്ദലിഫയിലേക്ക് വന്ന് രാത്രി അവിടെ താമസിക്കുകയും ചെയ്യേണ്ടതാണ്. ഈ കാര്യങ്ങളിൽ സംഭവിക്കാൻ സാധ്യതയുള്ള വിഴ്കളിൽ നിന്നും ദുഷിച്ച വികാര വിചാരങ്ങളിൽ നിന്നും പടച്ചവനോട് പാപമോചനം തേടുക. തീർച്ചയായും അല്ലാഹു പാപമോചനം തേടുന്നവർക്ക് വളരെയധികം പൊറുത്ത് കൊടുക്കുകയും കരുണ ചൊരിയുകയും ചെയ്യുന്നവനാണ്.    

200. പുണ്യകർമ്മങ്ങൾക്ക് ശേഷവും അല്ലാഹുവിന്റെ സ്മരണ നിലനിർത്തുക. * ദുൽഹജ്ജ് പത്തിന് നടത്തപ്പെടുന്ന പ്രധാനപ്പെട്ട കർമ്മങ്ങളോടെ ഹജ്ജിന്റെ മുഖ്യഭാഗം അവസാനിക്കുന്നതാണ്. ശേഷം അനുബന്ധമെന്നോണം മൂന്ന് ദിവസം കൂടി മിനായിൽ താമസിക്കേണ്ടതാണ്. ഈ സന്ദർഭത്തിൽ കഴിയുന്നത്ര പടച്ചവനെ ധ്യാനിക്കേണ്ടതാണ്. എന്നാൽ ജാഹിലി കാലത്ത് അതിന് പകരം ജനങ്ങൾ പൂർവ്വികന്മാരുടെ ഉള്ളതും ഇല്ലാത്തതുമായ മഹത്വങ്ങൾ പറയുകയും പെരുമകൾ കാട്ടുകയും ചെയ്തിരുന്നു. അല്ലാഹു പറയുന്നു: നിങ്ങൾ നന്മകളിൽ നിന്നും വിരമിച്ച ശേഷവും അല്ലാഹുവിനെ അധികമായി സ്മരിക്കുകയും പടച്ചവനോട് നന്മകൾക്ക് വേണ്ടി താണുകേണ് പ്രാർത്ഥിക്കുകയും ചെയ്യുക. ഇപ്രകാരം പ്രാർത്ഥിക്കുമ്പോൾ ഇഹലോക കാര്യങ്ങൾ പറയാവുന്നതാണ്. പക്ഷേ, പ്രധാന ലക്ഷ്യമായ പരലോക കാര്യങ്ങളെ മറക്കാൻ പാടില്ല. ഭൗതിക കാര്യങ്ങൾ മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നവർക്ക് പരലോകത്ത് ഒന്നും ലഭിക്കുകയില്ലെന്ന് ഓർക്കുക.  
201. ഇരുലോക നന്മകൾക്കായി ദുആ ഇരക്കുക. * എന്നാൽ സൗഭാഗ്യവാന്മാരായ ആളുകൾ ഇരുലോകത്തിന്റെയും നന്മകൾക്കായി പ്രാർത്ഥിക്കുകയും നരക ശിക്ഷയിൽ നിന്നും രക്ഷ തേടുകയും ചെയ്യുന്നതാണ്. ഇപ്രകാരം നിങ്ങളും ഇഹത്തിലെയും പരത്തിലെയും സർവ്വവിധ നന്മകളും പടച്ചവനോട് തേടുകയും മുഴുവൻ നാശനഷ്ടങ്ങളിൽ നിന്നും വിശിഷ്യാ നരക ശിക്ഷയിൽ നിന്നും കാവൽ ഇരക്കുകയും ഈ വഴിയിൽ പരിശ്രമിക്കുകയും ചെയ്യുക.  
202. ഇരുലോക നന്മകൾക്ക് പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവർ ഭാഗ്യവാൻമാർ. * ഇപ്രകാരം ഇരുലോക നന്മകൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് പടച്ചവന്റെ ഭാഗത്ത് നിന്നും ഉന്നത പ്രതിഫലം ലഭിക്കുന്നതാണ്. പടച്ചവന് വിചാരണ നടത്താൻ അധികം സമയത്തിന്റെ ആവശ്യമൊന്നുമില്ല.

🔹🔹🔹🔹🔹🔹🔹

ആരിഫുല്‍ ഹദീസ് 
 
നാല് ഖലീഫമാരുടെ മഹത്വങ്ങൾ.

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

197. ഇബ്നു ഉമർ (റ) നിവേദനം: ചെയ്യുന്ന തിരുവചനത്തിൽ റസൂലുല്ലാഹി ﷺ അരുളിയത് ഇങ്ങനെയാണ്: "എന്റെ സമുദായത്തിൽ ജനങ്ങളോട് ഏറ്റവും കൂടുതൽ കരുണ നിറഞ്ഞ മനസ്സുള്ള വ്യക്തി അബൂബക്ർ ആണ്. അല്ലാഹുവിന്റെ വിഷയത്തിൽ കടുത്ത നിലപാടുകാരൻ ഉമർ ഇബ്നു ഖത്താബ് ആണ്. ലജ്ജയുടെ വിഷയത്തിൽ എന്റെ സമുദായത്തിൽ ഏറ്റവും ശ്രേഷ്ഠൻ ഉസ്മാൻ ഇബ്നു അഫ്ഫാൻ ആണ്. തർക്കങ്ങളിൽ നീതി നടപ്പാക്കുന്ന വിഷയത്തിൽ അലിയ്യ് ഇബ്നു അബീത്വാലിബ് സമുദായത്തിൽ ഏറ്റവും ഉന്നതനാണ്." (ഇബ്നു അസാക്കിർ)

വിവരണം: ഈ തിരുവചനത്തിൽ നാല് ഖലീഫമാരിൽ ഓരോരുത്തരെയും പ്രത്യേക വിശേഷണങ്ങൾ കൊണ്ടാണ് അനുസ്മരിച്ചിരിക്കുന്നത്. ആ വിശേഷണങ്ങളിൽ അവർ സമുദായത്തിലെ മറ്റുള്ളവരേക്കാൾ ഉന്നതരാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. അബൂബക്ർ സിദ്ദീഖ് (റ) വിന്റെ വിശേഷണം കരുണ നിറഞ്ഞ ഹൃദയമാണെങ്കിൽ, ദീനീ നിയമങ്ങളുടെ വിഷയത്തിൽ കടുത്ത നിലപാടാണ് ഉമർ (റ) പുലർത്തിയിരുന്നത്. അതുപോലെ, ഈമാനിന്റെ പ്രത്യേക ശാഖയായ ലജ്ജയുടെ വിഷയത്തിൽ ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ) ഔന്നത്യം പുലർത്തുമ്പോൾ, തർക്കങ്ങളിലും പ്രശ്നങ്ങളിലും ശരിയായ തീരുമാനമെടുക്കാനുള്ള യോഗ്യതയിൽ അലി (റ) ആണ് ഏറ്റവും മുൻപന്തിയിലുള്ളത്.

198. അബൂഹുറൈറ (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: "അബൂബക്ർ, ഉമർ, ഉസ്മാൻ, അലി ഇവരെക്കാൾ മറ്റാർക്കെങ്കിലും ശ്രേഷ്ഠത നൽകുന്നവർ ഞാൻ പറഞ്ഞ കാര്യത്തെ തള്ളിയവനാണ്. തള്ളിയവനും ഈ നാലുപേർക്ക് പടച്ചവൻ്റെ അരികിലുള്ള സ്ഥാനത്തെ കളവാക്കിയവനുമാണ്." (റാഫിഈ). 

വിവരണം : ഈ നാല് മഹത്തുക്കൾ സമുദായത്തിൽ ഏറ്റവും ശ്രേഷ്ഠരാണ് എന്ന വിഷയത്തിൽ സത്യത്തിന്റെ വക്താക്കൾ എല്ലാവരും ഏകോപിച്ചിരിക്കുന്നു. അതിനാൽ ഏതെങ്കിലും വിധത്തിൽ വിശ്വാസം ദുഷിച്ചവൻ ഈ നാലുപേരെക്കാൾ മറ്റാർക്കെങ്കിലും ശ്രേഷ്ഠത നൽകിയാൽ അവൻ റസൂലുല്ലാഹി ﷺ യുടെ വചനങ്ങളെ തള്ളിയവനായി കണക്കാക്കപ്പെടും.

🔹🔹🔹🔹🔹🔹🔹


ഗ്രന്ഥ പരിചയം

📓 അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ

പ്രയോജനപ്രദമായ വിജ്ഞാനവും, പടച്ചവനെ കുറിച്ചുള്ള ധ്യാനവും, നന്മയിലേക്കുള്ള പരസ്പര പ്രേരണയും പ്രധാനപ്പെട്ട രക്ഷാമാർഗ്ഗം.

1. തഫ്സീർ മആരിഫുൽ ഖുർആൻ (12 ഭാഗം) - 3800
2. തഫ്സീറുൽ ഹസനി (പരിശുദ്ധ ഖുർആൻ ആശയവും വിവരണവും) - 650
3. രിയാദുൽ ഖുർആൻ (പരിശുദ്ധ ഖുർആൻ ലളിത ആശയങ്ങൾ) - 550
4. ഖുർആൻ താങ്കളോട് എന്ത് പറയുന്നു ? - 140
5. അൽ ഖുർആൻ അൽ കരീം (ലളിത ആശയ സന്ദേശങ്ങൾ) - 80
6. ഖുർആൻ പരിചയം ഖുർആൻ വചനങ്ങളിലൂടെ - 50
7. പരിശുദ്ധ ഖുർആൻ സന്ദേശം - 20
8. അല്ലാഹു - 30
9. കാരുണ്യത്തിന്റെ തിരുദൂതർ - 300
10. വിശ്വനായകൻ - 200
11. മആരിഫുൽ ഹദീസ് (4 ഭാഗം) - 1400
12. തിരഞ്ഞെടുക്കപ്പെട്ട ഹദീസുകൾ - 300
13.നബവി സദസ്സുകൾ - 90
14. മദനി ജീവിത മര്യാദകൾ - 45
15. പുണ്യ സ്വലാത്തിന്റെ മഹത്വങ്ങൾ - 150
16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക - 180
17. പ്രവാചക പരിസമാപ്തി - 40
18. നബവീ നിമിഷങ്ങൾ - 40
19. കാരുണ്യ നബിയുടെ കരുണാ മാതൃകകൾ - 20
20. പ്രവാചക പുത്രിമാർ - 50
21. പ്രവാചക പത്നിമാർ - 50
22. പ്രവാചക പുഷ്പങ്ങൾ - 30 
23. സ്വഹാബാ കിറാം - 30
24. സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകൾ - 50
25. ഇസ്‌ലാം എന്നാൽ എന്ത് ? - 80
26. ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - 110
27. അചഞ്ചല വിശ്വാസം - 50
28. വിശ്വാസം ആരാധന സംസ്കരണം - 90
29. നമസ്കാരം മഹത്വവും യഥാർഥ്യവും - 60
30. ദീനീ പാഠങ്ങൾ - 50
31. ദുആകളുടെ അമാനുഷിക ഫലങ്ങൾ -   75 
32. സ്വീകാര്യമായ പ്രാർത്ഥനകൾ - 80
33. ഇലാഹീ ധ്യാനത്തിന്റെ വിശുദ്ധ വചനങ്ങൾ - 80
34. പ്രിയപ്പെട്ട മാതാവും ആദരണീയ സഹോദരിയും -  45
35. ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ - 220 
36. ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ - 40
37. ശൈഖ് ജീലാനി ജീവിതവും സന്ദേശവും - 20 
38. ആധുനിക വിഷയങ്ങളിൽ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ - 60
39. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങളോട് - 30
40. കാർഗുസാരി 2 - 35
41. ഇസ്ലാമും മാനവ സാഹോദര്യവും - 30
42. ബന്ധങ്ങൾ നന്നാക്കുക - 20
43. പാപങ്ങളുടെ അടിസ്ഥാനം - 10
44. ഇസ്‌ലാം എന്റെ വീക്ഷണത്തിൽ - 30
45. വഴി വിളക്കുകൾ (2 ഭാഗം) - 100
46. വസിയ്യത്തുകൾ - 40
47. നവ ദമ്പതികളോട് - 50
48. മുസ്‌ലിം ഭർത്താവ് - 15
49. മുസ്‌ലിം ഭാര്യ - 40 
50. ഇസ്‌ലാമിലെ വിവാഹം -  20
51. സ്ത്രീകളും ഇസ്‌ലാമിക ശരീഅത്തും - 20 
52. സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ - 20
53. നുബുവ്വത്തിന്റെ പ്രവർത്തന ശൈലി - 15
54. നസ്വീഹത്തുൽ മുസ്‌ലിമീൻ - 20 
55. പുണ്യ സ്വലാത്ത്; സൗഭാഗ്യവന്റെ പാഥേയം - 20
56. പെൺകുട്ടികളുടെ കൂട്ടക്കൊല നിർത്തുക ! - 15 
57. ഇസ്‌ലാമിലെ കടമകൾ - 23
58. സെൽഫോണും ഇസ്‌ലാമിക വിധികളും - 15 
59. ഹനഫി മദ്ഹബ് - 40
60. ശാഫിഈ മദ്ഹബ് - 40 
61. ബുഖാറയിലൂടെ - 15 
62. ഇസ്‌ലാമിലെ സ്വഭാവങ്ങൾ - 20
63. തിന്മകളുടെ ദൂഷ്യഫലങ്ങൾ - 25 
64. വിശ്വസ്തതയും വഞ്ചനയും - 20
65. കാരുണ്യ നബി - 20
66. ദൃഷ്ടി സംരക്ഷണം - 30 
67. ഇമാം മഹ്ദിയും ഈസാ മസീഹും - 75
68. ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിവാഹം - 50 
69. ഹദീസുള്ളപ്പോൾ പിന്നെന്തിന് മദ്ഹബെന്നോ ? - 50 
70. ഹിജാമ - 80
71. അഖാഇദു ഉലമാ ഏ ദേവ്ബന്ദ് - 50
72. രോഗ ശമനം ഖുർആനിലൂടെയും ദുആകളിലൂടെയും - 50
73. അശ്ലീലക്കെതിരെ ഭാഗം - 1 - 60
74. ഇസാലത്തുശ്ശുകൂക് -  450
75. നന്മ തിന്മകളുടെ ഇഹപര ഫലങ്ങൾ - 40
76. സിഹ്ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ചികിത്സ -  40
77. വഴിവിളക്കുകൾ 4 - 75
78. നോമ്പ് സകാത്ത് കർമ്മ പഠനം - 90

കാറ്റലോഗിനായി ക്ലിക്ക് ചെയ്യുക: https://wa.me/c/918577858031

🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌